പ്രവാസിയുടെ പ്രയാസം (കഥ)
by ഷെരീഫ് ഇബ്രാഹിം ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ
ആരെയും അറിയീച്ചില്ലെങ്കിൽ കൂടി നാട്ടിലേക്കുള്ള എല്ലാ വരവിലും നേരം വെളുക്കുമ്പോൾ വീട്ടിൽ വരുന്ന ചിലരുണ്ട് പള്ളികമ്മറ്റിക്കാർ, LIC തുടങ്ങിയവരുടെ എജെന്റുമാർ, ഇല്ലാത്ത ബന്ധം ഉണ്ടാക്കി സഹായം ചോദിച്ചു വരുന്ന ബന്ധക്കാർ, സ്ഥലം വാങ്ങി തരാൻ വേണ്ടി വരുന്ന എജെന്റുമാർ
ഇപ്രാവശ്യത്തെ യാത്രക്ക് മുമ്പ് ഭാര്യയെ വിളിച്ചു പറഞ്ഞു. 'ഞാൻ അടുത്ത വ്യാഴാഴ്ച നാട്ടിൽ എത്തും. വിസ കെൻസൽ ചെയ്തു നോ എൻട്രി അടിച്ചിട്ടാണ് വരുന്നത്, രണ്ടു വർഷത്തെ ശമ്പളം കമ്പനി പിടിച്ചു, കാരണം പത്തു വർഷമായി ഈ കമ്പനിയിൽ ജോലി ചെയ്യുന്നു. ഫ്ലാറ്റിന്റെ വാടക തന്നിരുന്നത് എനിക്കും എന്റെ ഫാമിലിക്കും താമസിക്കാനായിരുന്നു. പക്ഷെ ഞാൻ മറ്റൊരു ഫാമിലിയെ വാടകയിൽ ഷെയർ ചെയ്തത് കൊണ്ട് ആ കാലയളവിലെ ഫ്ലാറ്റിന്റെ വ്യത്യാസമുള്ള പണം ഞാൻ ജോലി ചെയ്തു കൊടുക്കാനാണ് ഈ രണ്ടു വര്ഷത്തെ ശമ്പളം.
ഞാൻ വീട്ടിലെത്തി. യാത്രാക്ഷീണം കൊണ്ട് ഉറങ്ങുകയായിരുന്നു. രാവിലെ തന്നെ ആരോ കാളിംഗ് ബെൽ അടിച്ചു.
'ജബ്ബാർ ഇന്നലെ രാത്രി വന്നല്ലേ?'. ഞാൻ ജനവാതിലിലൂടെ ശ്രദ്ധിച്ചു. പള്ളി പ്രസിഡണ്ട് ആണ്.
'വന്നു. ഉറങ്ങുകയാണ്'. എന്റെ ഭാര്യ മറുപടി കൊടുത്തു
'എത്ര ലീവുണ്ട് ?'. പള്ളിപ്രസിഡന്റിന്റെ ചോദ്യം
ഇനി പോകുന്നില്ലെന്നും നോ എൻട്രി അടിച്ചതും രണ്ടു വർഷത്തെ ശമ്പളം പിടിച്ചതും ഭാര്യ പ്രസിഡന്റിനോട് പറഞ്ഞു.
'ഞാൻ പോയിട്ട് പിന്നെ വരാം'. എന്ന് പ്രസിഡണ്ട് പറഞ്ഞപ്പോൾ 'ഇരിക്കൂ ചായ കുടിച്ചിട്ട് പോകാം.' എന്ന് ഭാര്യ
'വേണ്ട, എനിക്ക് പോയിട്ട് കുറച്ചു തിരക്കുണ്ട്'. എന്നും പറഞ്ഞു പ്രസിഡണ്ട് പോയി.
ഞാൻ എഴുനേറ്റു റെഡിയായി നിൽക്കുമ്പോൾ ഒരാൾ വന്നു. കണ്ടപാടെ സാർ ഗുഡ് മോർണിംഗ് എന്ന് എന്നെ അഭിവാദ്യം ചെയ്തു.
അദ്ദേഹം ഒരു ലാപ് ടോപ് കൊണ്ട് വന്നിട്ടുണ്ട്. കൂടെ ഒരു അസ്സിസ്റ്റന്റും.
'സാർ ഞങ്ങൾ PJPJP എന്ന ബാങ്കിൽ നിന്നും വരുന്നു.ഞങ്ങൾ ഒരു പുതിയ സ്കീം തുടങ്ങിയിട്ടുണ്ട്. സാറിനെ പോലെയുള്ള VIPകൾക്ക് ഇത് നല്ലതാണ്. ഇതിൽ ആറ് വർഷത്തേക്ക് വർഷം ഒരു ലക്ഷം വീതം ഇട്ടാൽ, വളരെയധികം പണം ഇരുപതു വർഷം കൊണ്ട് കിട്ടും. ഇന്നാൾ കുവൈറ്റിലുള്ള ജയൻ രണ്ടു ലക്ഷത്തിന്റെ പോളിസി എടുത്തു, അല്ലെ രവി?'. എന്ന് അസിസ്റ്റന്റ് രവിയോട് ചോദിച്ചു.
രണ്ടല്ല മൂന്നു ലക്ഷത്തിന്റെ എന്ന് രവി എന്ന് തിരുത്തി
'അത് കൊണ്ട് സാർ ഒരു നാല് ലക്ഷത്തിന്റെ പോളിസി എടുക്കുക. സാറിന്നു അത് നല്ല ഗുണമായിരിക്കും. സാറിനെ പോലെയുള്ളവർ ഇതിൽ ചേരുന്നത് തന്നെ ബാങ്കിന്നു ഒരു പ്രശസ്തിയാണ്'
'ഞാനൊന്ന് പറഞ്ഞോട്ടെ...'. ഇടയിൽ കയറി ഞാൻ പറഞ്ഞു. ഇതിനിടെ ഭാര്യ ചായയും കൊണ്ട് വന്നു.
'സാർ ഒന്നും പറയണ്ട, സാറിന്നു ഞങ്ങൾ ഒരു പ്രത്യേക ഓഫർ തരാൻ ബേങ്കിൽ നിന്നും അപ്രൂവൽ വാങ്ങിയിട്ടുണ്ട്, ഇത് ചേർന്ന് കഴിഞ്ഞാൽ സാറിന്റെ ഭാര്യക്ക് എട്ടു പവന്റെ മാല ഇട്ടു വെക്കാവുന്ന ഒരു ഭംഗിയുള്ള ബോക്സ് തരാൻ പറഞ്ഞിട്ടുണ്ട്'.
'മാഡത്തിന്റെ പേരിൽ ചേരുന്നതാണ് നല്ലത്, മാഡത്തിനെ കണ്ടാൽ ഒരു തറവാട്ടമ്മയാണെന്നും സാറിന്റെ ഐശ്വരത്തിന്നു കാരണം ഈ മാഡമാണെന്നും ഉറപ്പാണ്'. അവർ എന്റെ ഭാര്യയെ ഒന്ന് പുകഴ്ത്തി.
ഒടുവിൽ എനിക്ക് വിസ കെൻസൽ ചെയ്തതും നോ എൻട്രി അടിച്ചു വിട്ടതും രണ്ടു വർഷത്തെ ശമ്പളം പിടിച്ചതും പറയേണ്ടി വന്നു
അവർ പെട്ടെന്ന് ലാപ് ടോപ് പായ്ക്ക് ചെയ്തു പോയി. പോകുമ്പോൾ പറഞ്ഞു. 'ജബ്ബാറിക്ക ഇനി ഗൾഫിൽ പോകുമ്പോൾ അറിയീക്കണം'.
'ഇന്നാലും നിങ്ങൾക്ക് ആ പെട്ടി കിട്ടാൻ പോളിസി ചേരായിരുന്നില്ലേ. അറുപത്തിനാല് വട്ടം സാർ എന്ന് വിളിച്ചില്ലേ. വിസ നോ എൻട്രി അടിച്ചെന്നു കേട്ടപ്പോളല്ലേ സാർ എന്ന് വിളിക്കാഞ്ഞതു'. എന്റെ ഭാര്യയുടെ വാക്ക് കേട്ടപ്പോൾ ചിരിക്കാനാണ് തോന്നിയത്.
പെണ്‍ബുദ്ധി പിൻ ബുദ്ധി എന്ന് ഉറപ്പായി. ഒരു മൊട്ടു സൂചി ഫ്രീ ആയി കിട്ടുമെന്ന് കേട്ടാൽ എന്തും വാങ്ങുന്ന സ്വഭാവം എന്റെ ഭാര്യക്ക് ഉണ്ട്.
ഞാൻ വെറുതെ നടക്കാനിറങ്ങി. നാട്ടുകാരിൽ ചിലർ എന്തെ കാർ എടുത്തില്ലേ എന്ന ചോദ്യത്തിന്നു ഇനി പോകുന്നില്ലെന്നും പെട്രോൾ അടിക്കാൻ പൈസ ഇല്ലെന്നും പറഞ്ഞു.
ഷോപ്പ് തുടങ്ങാൻ താൻ കടമായും സംഭാവനയായും സഹായിച്ച കരീമിനെ വഴിയിൽ വെച്ച് കണ്ടു. അവൻ ഒരു പുതിയ കാറിലാണ് യാത്ര. വണ്ടി നിറുത്തി എന്നോട് ചോദിച്ചു
'എന്ന് വന്നു?'.
'ഇന്നലെ'. എന്ന് മറുപടി കൊടുത്തു
എന്ന് പോകുന്നു എന്ന അവന്റെ ചോദ്യത്തിന്നു ഇനി പോകുന്നില്ലെന്ന് മറുപടി ഞാൻ കൊടുത്തു
എന്നാൽ ഞാൻ പോട്ടെ എന്ന് പറഞ്ഞു അവൻ കാറിൽ പോയി. എന്നോട് കൊണ്ടാക്കണോ എന്ന് പോലും ചോദിച്ചില്ല
തിരിച്ചു വീട്ടിൽ വന്നു. എന്നും ഗൾഫിൽ നിന്നും വരുമ്പോൾ കോഴി പൊരിച്ചതും കോഴി കറിയും ആണുണ്ടാവുക. ഇപ്പോൾ കോഴിമുട്ട കറിയാണെന്ന് മാത്രം.
ഞാനൊന്നും പറഞ്ഞില്ല.
കുറച്ചു കഴിഞ്ഞപ്പോൾ ബ്രോക്കർ രാജൻ വന്നു. എന്നെ കണ്ടപാടെ രാജൻ പറഞ്ഞു. 'ജബ്ബാർക്ക ഒരു കണ്ണായ സ്ഥലത്ത് ഒരു ഏക്ര സ്ഥലമുണ്ട്. ഇന്ന് വാങ്ങി ഒരു മാസം കഴിഞ്ഞു വിറ്റാൽ ഇരട്ടി വില കിട്ടും'. എന്നാൽ ഒരു മാസം കഴിഞ്ഞ് വിറ്റാൽ പോരെ എന്ന് ഞാൻ ചോദിച്ചില്ല.
ഞാൻ എന്റെ അവസ്ഥ പറഞ്ഞു. അദ്ദേഹവും ഒന്നും പറയാതെ, യാത്ര പോലും പറയാതെ പോയി.
'നാളെ മൈമൂനാടെ മോളെ കല്യാണമാ'. ഭാര്യ വന്നു പറഞ്ഞു
'ആയ്ക്കോട്ടെ നമുക്ക് ഒന്നിച്ചു പോകാം'. എന്ന് ഞാൻ മറുപടി കൊടുത്തു.
'അത് വേണ്ട നമ്മളിൽ ആരെങ്കിലും ഒരാൾ പോയാൽ മതി'. എന്ന് ഭാര്യയുടെ തീരുമാനം.
'അതെന്താ നമുക്ക് രണ്ടു പേർക്കും പോയാൽ ?'. ഞാൻ സംശയം ചോദിച്ചു.
'അത്......... ആരെങ്കിലും ഇക്ക എന്നാ പോകാ എന്ന് ചോദിച്ചാൽ.... അത് വേണ്ട ആരെങ്കിലും ഒരാൾ പോയാൽ മതി'. അങ്ങിനെ അവളോട് പോയ്ക്കോളാൻ സമ്മതം കൊടുത്തു. അല്ലെങ്കിലും അവളുടെ ബന്ധക്കാരിയാണല്ലോ മൈമൂന. അങ്ങിനെ സമാധാനിക്കാം.
'ഉപ്പ എന്തായാലും ഗൾഫിൽ പൊയ്ക്കോ. ക്ലാസ്സിൽ ഉപ്പ ഇനി ഗൾഫിൽ പോകുന്നില്ല എന്ന് അറിഞ്ഞാൽ എനിക്ക് മോശമാ.' മൂന്നിൽ പഠിക്കുന്ന മീരമോൾ.
തറവാട്ടിൽ പോയി ഉപ്പാനെ കണ്ടു. വിവരം പറഞ്ഞു.
'മോനെ ജാബറൂ, നീ ഒന്ന് കൊണ്ടും വിഷമിക്കേണ്ട. അല്ലാഹു ഒരു വഴികാണിച്ചുതരും. ഓട്ടോ ഓടിച്ചിട്ടായാലും നിന്നേയും കുടുംബത്തെയും ഞാൻ നോക്കാം' റേഷൻ കട നടത്തുന്ന ഉപ്പാടെ വാക്ക് കേട്ടപ്പോൾ സങ്കടം തോന്നി. ഉപ്പാട് ഒരു സ്വകാര്യം പറഞ്ഞു
ഒരാഴ്ച കഴിഞ്ഞു. രാത്രി കിടക്കാൻ നേരം ഞാൻ ഭാര്യയോട് പറഞ്ഞു. 'നാളെ ഞാൻ പോകുകയാ'
'എങ്ങോട്ട്?'. അവളുടെ ആകാംക്ഷ നിറഞ്ഞ ചോദ്യം
'ദുബായിലോട്ടു'.
'അപ്പൊ ഇനി നിങ്ങൾ പോകുന്നില്ലെന്നും വിസ കെൻസൽ ചെയ്തെന്നും ഒക്കെ പറഞ്ഞതോ?'
'അത് ഞാൻ ഒരു പുളു അടിച്ചതാ. എനിക്ക് പ്രൊമോഷൻ ആയി. ഒരാഴ്ചത്തെ ലീവും കിട്ടി. ലീവിന്നു വരുന്ന പ്രവാസിയോടും കേൻസൽ ചെയ്തു വരുന്ന പ്രവാസിയോടും ജനങ്ങൾ എങ്ങിനെ പെരുമാറും എന്ന് അറിയാമെന്ന ഒരാഗ്രഹം. അത്ര മാത്രം'
പിറ്റേന്ന് രാവിലെ എയർപോർട്ടിൽ പോകാൻ കാറിൽ കയറുമ്പോൾ അയൽവാസിയായ ബക്കറിന്റെ വീട്ടിൽ പള്ളി പ്രസിഡന്റും LIC എജെന്റും ബാങ്ക് മാനേജറും ബ്രോക്കറും ഒരുമിച്ചു ഇരിക്കുന്നു.
'എന്നെ കണ്ട ഉടനെ അവർ ചോദിച്ചു. 'എങ്ങോട്ട് പോകുന്നു?'.
'ദുബായിലോട്ടു'. അതും പറഞ്ഞു ഞാൻ കാർ ഡ്രൈവ് ചെയ്തു പോയി. റിയർവ്യൂ മിററിലൂടെ അവരുടെ മുഖം ഞാൻ കണ്ടു
--------------------------------------------------------------
മേമ്പൊടി:
ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും
കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും
by ഷെരീഫ് ഇബ്രാഹിം ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ
ആരെയും അറിയീച്ചില്ലെങ്കിൽ കൂടി നാട്ടിലേക്കുള്ള എല്ലാ വരവിലും നേരം വെളുക്കുമ്പോൾ വീട്ടിൽ വരുന്ന ചിലരുണ്ട് പള്ളികമ്മറ്റിക്കാർ, LIC തുടങ്ങിയവരുടെ എജെന്റുമാർ, ഇല്ലാത്ത ബന്ധം ഉണ്ടാക്കി സഹായം ചോദിച്ചു വരുന്ന ബന്ധക്കാർ, സ്ഥലം വാങ്ങി തരാൻ വേണ്ടി വരുന്ന എജെന്റുമാർ
ഇപ്രാവശ്യത്തെ യാത്രക്ക് മുമ്പ് ഭാര്യയെ വിളിച്ചു പറഞ്ഞു. 'ഞാൻ അടുത്ത വ്യാഴാഴ്ച നാട്ടിൽ എത്തും. വിസ കെൻസൽ ചെയ്തു നോ എൻട്രി അടിച്ചിട്ടാണ് വരുന്നത്, രണ്ടു വർഷത്തെ ശമ്പളം കമ്പനി പിടിച്ചു, കാരണം പത്തു വർഷമായി ഈ കമ്പനിയിൽ ജോലി ചെയ്യുന്നു. ഫ്ലാറ്റിന്റെ വാടക തന്നിരുന്നത് എനിക്കും എന്റെ ഫാമിലിക്കും താമസിക്കാനായിരുന്നു. പക്ഷെ ഞാൻ മറ്റൊരു ഫാമിലിയെ വാടകയിൽ ഷെയർ ചെയ്തത് കൊണ്ട് ആ കാലയളവിലെ ഫ്ലാറ്റിന്റെ വ്യത്യാസമുള്ള പണം ഞാൻ ജോലി ചെയ്തു കൊടുക്കാനാണ് ഈ രണ്ടു വര്ഷത്തെ ശമ്പളം.
ഞാൻ വീട്ടിലെത്തി. യാത്രാക്ഷീണം കൊണ്ട് ഉറങ്ങുകയായിരുന്നു. രാവിലെ തന്നെ ആരോ കാളിംഗ് ബെൽ അടിച്ചു.
'ജബ്ബാർ ഇന്നലെ രാത്രി വന്നല്ലേ?'. ഞാൻ ജനവാതിലിലൂടെ ശ്രദ്ധിച്ചു. പള്ളി പ്രസിഡണ്ട് ആണ്.
'വന്നു. ഉറങ്ങുകയാണ്'. എന്റെ ഭാര്യ മറുപടി കൊടുത്തു
'എത്ര ലീവുണ്ട് ?'. പള്ളിപ്രസിഡന്റിന്റെ ചോദ്യം
ഇനി പോകുന്നില്ലെന്നും നോ എൻട്രി അടിച്ചതും രണ്ടു വർഷത്തെ ശമ്പളം പിടിച്ചതും ഭാര്യ പ്രസിഡന്റിനോട് പറഞ്ഞു.
'ഞാൻ പോയിട്ട് പിന്നെ വരാം'. എന്ന് പ്രസിഡണ്ട് പറഞ്ഞപ്പോൾ 'ഇരിക്കൂ ചായ കുടിച്ചിട്ട് പോകാം.' എന്ന് ഭാര്യ
'വേണ്ട, എനിക്ക് പോയിട്ട് കുറച്ചു തിരക്കുണ്ട്'. എന്നും പറഞ്ഞു പ്രസിഡണ്ട് പോയി.
ഞാൻ എഴുനേറ്റു റെഡിയായി നിൽക്കുമ്പോൾ ഒരാൾ വന്നു. കണ്ടപാടെ സാർ ഗുഡ് മോർണിംഗ് എന്ന് എന്നെ അഭിവാദ്യം ചെയ്തു.
അദ്ദേഹം ഒരു ലാപ് ടോപ് കൊണ്ട് വന്നിട്ടുണ്ട്. കൂടെ ഒരു അസ്സിസ്റ്റന്റും.
'സാർ ഞങ്ങൾ PJPJP എന്ന ബാങ്കിൽ നിന്നും വരുന്നു.ഞങ്ങൾ ഒരു പുതിയ സ്കീം തുടങ്ങിയിട്ടുണ്ട്. സാറിനെ പോലെയുള്ള VIPകൾക്ക് ഇത് നല്ലതാണ്. ഇതിൽ ആറ് വർഷത്തേക്ക് വർഷം ഒരു ലക്ഷം വീതം ഇട്ടാൽ, വളരെയധികം പണം ഇരുപതു വർഷം കൊണ്ട് കിട്ടും. ഇന്നാൾ കുവൈറ്റിലുള്ള ജയൻ രണ്ടു ലക്ഷത്തിന്റെ പോളിസി എടുത്തു, അല്ലെ രവി?'. എന്ന് അസിസ്റ്റന്റ് രവിയോട് ചോദിച്ചു.
രണ്ടല്ല മൂന്നു ലക്ഷത്തിന്റെ എന്ന് രവി എന്ന് തിരുത്തി
'അത് കൊണ്ട് സാർ ഒരു നാല് ലക്ഷത്തിന്റെ പോളിസി എടുക്കുക. സാറിന്നു അത് നല്ല ഗുണമായിരിക്കും. സാറിനെ പോലെയുള്ളവർ ഇതിൽ ചേരുന്നത് തന്നെ ബാങ്കിന്നു ഒരു പ്രശസ്തിയാണ്'
'ഞാനൊന്ന് പറഞ്ഞോട്ടെ...'. ഇടയിൽ കയറി ഞാൻ പറഞ്ഞു. ഇതിനിടെ ഭാര്യ ചായയും കൊണ്ട് വന്നു.
'സാർ ഒന്നും പറയണ്ട, സാറിന്നു ഞങ്ങൾ ഒരു പ്രത്യേക ഓഫർ തരാൻ ബേങ്കിൽ നിന്നും അപ്രൂവൽ വാങ്ങിയിട്ടുണ്ട്, ഇത് ചേർന്ന് കഴിഞ്ഞാൽ സാറിന്റെ ഭാര്യക്ക് എട്ടു പവന്റെ മാല ഇട്ടു വെക്കാവുന്ന ഒരു ഭംഗിയുള്ള ബോക്സ് തരാൻ പറഞ്ഞിട്ടുണ്ട്'.
'മാഡത്തിന്റെ പേരിൽ ചേരുന്നതാണ് നല്ലത്, മാഡത്തിനെ കണ്ടാൽ ഒരു തറവാട്ടമ്മയാണെന്നും സാറിന്റെ ഐശ്വരത്തിന്നു കാരണം ഈ മാഡമാണെന്നും ഉറപ്പാണ്'. അവർ എന്റെ ഭാര്യയെ ഒന്ന് പുകഴ്ത്തി.
ഒടുവിൽ എനിക്ക് വിസ കെൻസൽ ചെയ്തതും നോ എൻട്രി അടിച്ചു വിട്ടതും രണ്ടു വർഷത്തെ ശമ്പളം പിടിച്ചതും പറയേണ്ടി വന്നു
അവർ പെട്ടെന്ന് ലാപ് ടോപ് പായ്ക്ക് ചെയ്തു പോയി. പോകുമ്പോൾ പറഞ്ഞു. 'ജബ്ബാറിക്ക ഇനി ഗൾഫിൽ പോകുമ്പോൾ അറിയീക്കണം'.
'ഇന്നാലും നിങ്ങൾക്ക് ആ പെട്ടി കിട്ടാൻ പോളിസി ചേരായിരുന്നില്ലേ. അറുപത്തിനാല് വട്ടം സാർ എന്ന് വിളിച്ചില്ലേ. വിസ നോ എൻട്രി അടിച്ചെന്നു കേട്ടപ്പോളല്ലേ സാർ എന്ന് വിളിക്കാഞ്ഞതു'. എന്റെ ഭാര്യയുടെ വാക്ക് കേട്ടപ്പോൾ ചിരിക്കാനാണ് തോന്നിയത്.
പെണ്‍ബുദ്ധി പിൻ ബുദ്ധി എന്ന് ഉറപ്പായി. ഒരു മൊട്ടു സൂചി ഫ്രീ ആയി കിട്ടുമെന്ന് കേട്ടാൽ എന്തും വാങ്ങുന്ന സ്വഭാവം എന്റെ ഭാര്യക്ക് ഉണ്ട്.
ഞാൻ വെറുതെ നടക്കാനിറങ്ങി. നാട്ടുകാരിൽ ചിലർ എന്തെ കാർ എടുത്തില്ലേ എന്ന ചോദ്യത്തിന്നു ഇനി പോകുന്നില്ലെന്നും പെട്രോൾ അടിക്കാൻ പൈസ ഇല്ലെന്നും പറഞ്ഞു.
ഷോപ്പ് തുടങ്ങാൻ താൻ കടമായും സംഭാവനയായും സഹായിച്ച കരീമിനെ വഴിയിൽ വെച്ച് കണ്ടു. അവൻ ഒരു പുതിയ കാറിലാണ് യാത്ര. വണ്ടി നിറുത്തി എന്നോട് ചോദിച്ചു
'എന്ന് വന്നു?'.
'ഇന്നലെ'. എന്ന് മറുപടി കൊടുത്തു
എന്ന് പോകുന്നു എന്ന അവന്റെ ചോദ്യത്തിന്നു ഇനി പോകുന്നില്ലെന്ന് മറുപടി ഞാൻ കൊടുത്തു
എന്നാൽ ഞാൻ പോട്ടെ എന്ന് പറഞ്ഞു അവൻ കാറിൽ പോയി. എന്നോട് കൊണ്ടാക്കണോ എന്ന് പോലും ചോദിച്ചില്ല
തിരിച്ചു വീട്ടിൽ വന്നു. എന്നും ഗൾഫിൽ നിന്നും വരുമ്പോൾ കോഴി പൊരിച്ചതും കോഴി കറിയും ആണുണ്ടാവുക. ഇപ്പോൾ കോഴിമുട്ട കറിയാണെന്ന് മാത്രം.
ഞാനൊന്നും പറഞ്ഞില്ല.
കുറച്ചു കഴിഞ്ഞപ്പോൾ ബ്രോക്കർ രാജൻ വന്നു. എന്നെ കണ്ടപാടെ രാജൻ പറഞ്ഞു. 'ജബ്ബാർക്ക ഒരു കണ്ണായ സ്ഥലത്ത് ഒരു ഏക്ര സ്ഥലമുണ്ട്. ഇന്ന് വാങ്ങി ഒരു മാസം കഴിഞ്ഞു വിറ്റാൽ ഇരട്ടി വില കിട്ടും'. എന്നാൽ ഒരു മാസം കഴിഞ്ഞ് വിറ്റാൽ പോരെ എന്ന് ഞാൻ ചോദിച്ചില്ല.
ഞാൻ എന്റെ അവസ്ഥ പറഞ്ഞു. അദ്ദേഹവും ഒന്നും പറയാതെ, യാത്ര പോലും പറയാതെ പോയി.
'നാളെ മൈമൂനാടെ മോളെ കല്യാണമാ'. ഭാര്യ വന്നു പറഞ്ഞു
'ആയ്ക്കോട്ടെ നമുക്ക് ഒന്നിച്ചു പോകാം'. എന്ന് ഞാൻ മറുപടി കൊടുത്തു.
'അത് വേണ്ട നമ്മളിൽ ആരെങ്കിലും ഒരാൾ പോയാൽ മതി'. എന്ന് ഭാര്യയുടെ തീരുമാനം.
'അതെന്താ നമുക്ക് രണ്ടു പേർക്കും പോയാൽ ?'. ഞാൻ സംശയം ചോദിച്ചു.
'അത്......... ആരെങ്കിലും ഇക്ക എന്നാ പോകാ എന്ന് ചോദിച്ചാൽ.... അത് വേണ്ട ആരെങ്കിലും ഒരാൾ പോയാൽ മതി'. അങ്ങിനെ അവളോട് പോയ്ക്കോളാൻ സമ്മതം കൊടുത്തു. അല്ലെങ്കിലും അവളുടെ ബന്ധക്കാരിയാണല്ലോ മൈമൂന. അങ്ങിനെ സമാധാനിക്കാം.
'ഉപ്പ എന്തായാലും ഗൾഫിൽ പൊയ്ക്കോ. ക്ലാസ്സിൽ ഉപ്പ ഇനി ഗൾഫിൽ പോകുന്നില്ല എന്ന് അറിഞ്ഞാൽ എനിക്ക് മോശമാ.' മൂന്നിൽ പഠിക്കുന്ന മീരമോൾ.
തറവാട്ടിൽ പോയി ഉപ്പാനെ കണ്ടു. വിവരം പറഞ്ഞു.
'മോനെ ജാബറൂ, നീ ഒന്ന് കൊണ്ടും വിഷമിക്കേണ്ട. അല്ലാഹു ഒരു വഴികാണിച്ചുതരും. ഓട്ടോ ഓടിച്ചിട്ടായാലും നിന്നേയും കുടുംബത്തെയും ഞാൻ നോക്കാം' റേഷൻ കട നടത്തുന്ന ഉപ്പാടെ വാക്ക് കേട്ടപ്പോൾ സങ്കടം തോന്നി. ഉപ്പാട് ഒരു സ്വകാര്യം പറഞ്ഞു
ഒരാഴ്ച കഴിഞ്ഞു. രാത്രി കിടക്കാൻ നേരം ഞാൻ ഭാര്യയോട് പറഞ്ഞു. 'നാളെ ഞാൻ പോകുകയാ'
'എങ്ങോട്ട്?'. അവളുടെ ആകാംക്ഷ നിറഞ്ഞ ചോദ്യം
'ദുബായിലോട്ടു'.
'അപ്പൊ ഇനി നിങ്ങൾ പോകുന്നില്ലെന്നും വിസ കെൻസൽ ചെയ്തെന്നും ഒക്കെ പറഞ്ഞതോ?'
'അത് ഞാൻ ഒരു പുളു അടിച്ചതാ. എനിക്ക് പ്രൊമോഷൻ ആയി. ഒരാഴ്ചത്തെ ലീവും കിട്ടി. ലീവിന്നു വരുന്ന പ്രവാസിയോടും കേൻസൽ ചെയ്തു വരുന്ന പ്രവാസിയോടും ജനങ്ങൾ എങ്ങിനെ പെരുമാറും എന്ന് അറിയാമെന്ന ഒരാഗ്രഹം. അത്ര മാത്രം'
പിറ്റേന്ന് രാവിലെ എയർപോർട്ടിൽ പോകാൻ കാറിൽ കയറുമ്പോൾ അയൽവാസിയായ ബക്കറിന്റെ വീട്ടിൽ പള്ളി പ്രസിഡന്റും LIC എജെന്റും ബാങ്ക് മാനേജറും ബ്രോക്കറും ഒരുമിച്ചു ഇരിക്കുന്നു.
'എന്നെ കണ്ട ഉടനെ അവർ ചോദിച്ചു. 'എങ്ങോട്ട് പോകുന്നു?'.
'ദുബായിലോട്ടു'. അതും പറഞ്ഞു ഞാൻ കാർ ഡ്രൈവ് ചെയ്തു പോയി. റിയർവ്യൂ മിററിലൂടെ അവരുടെ മുഖം ഞാൻ കണ്ടു
--------------------------------------------------------------
മേമ്പൊടി:
ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും
കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും