പറയാൻ കഴിയാഞ്ഞ
രഹസ്യം (കഥ) - ആദ്യഭാഗം
by ഷെരീഫ് ഇബ്രാഹിം (പ്രവാസികളുടെ എഴുത്തുകാരൻ)
by ഷെരീഫ് ഇബ്രാഹിം (പ്രവാസികളുടെ എഴുത്തുകാരൻ)
ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ.
ആദ്യമായി ജോലി ചെയ്തിടത്ത് ഒരു മാസം ജോലി ചെയതു.
പക്ഷെ ഒരു പൈസ പോലും തരാതെ പിരിച്ചു വിട്ടു. പക്ഷെ, ഇപ്പോൾ ജോലി ചെയ്യുന്നിടത്ത്
ഒന്നാം തിയ്യതി കൃത്യമായി ശമ്പളം തന്നു. ജീവിതത്തിൽ ആദ്യമായി ശമ്പളം കിട്ടിയപ്പോൾ
എന്റെ കണ്ണ് നിറഞ്ഞു. എന്റെ അനുജത്തിക്ക് ഒരു പട്ടുപാവാട വാങ്ങി കൊടുക്കണം. എന്റെ ഉമ്മ
അടുത്ത വീടുകളിലൊക്കെ പോയി പണിയെടുത്താണ് ഞങ്ങളെ വളർത്തിയത്. ഉപ്പയാണെങ്കിൽ ഒരു ജോലിയും
എടുക്കില്ലെന്ന് മാത്രമല്ല, ഉമ്മാടെ കയ്യിലുള്ള പൈസ ബലമായി വാങ്ങി കൂട്ടുകാരുമായി
ചീട്ടുകളിയാണ് ജോലി.
അനുജത്തിക്കിഷ്ടമുള്ള മറൂണ്‍ നിറത്തിലുള്ള പട്ടുപാവാടയും ബ്ലൗസും വാങ്ങി. ചിന്തിച്ചു വീട്ടിലെത്തിയതറിഞ്ഞില്ല. ഉമ്മാടെ അടുത്ത് ബാക്കി പൈസ മുഴുവൻ കൊടുത്തു. ഉപ്പാടെ കയ്യിൽ കൊടുത്താൽ ചീട്ട് കളിച്ച് കളയും. ഉമ്മ ആ പൈസ മടക്കിതന്നുകൊണ്ട് പറഞ്ഞു 'വേണ്ട മോനെ, മോനത് വെച്ചോ. നിനക്ക് ഒരു ഷർട്ട് വാങ്ങണമെന്ന് പറഞ്ഞിരുന്നില്ലേ?'
ശെരിയാണ്. കീറിത്തുന്നാത്ത ഒറ്റഷർട്ട് പോലുമില്ല. ഇപ്പൊൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഇക്ക, മക്കളുടെ വസ്ത്രങ്ങൾ കുറച്ചു തന്നു.
'വേണ്ട ഉമ്മ, എനിക്ക് ഷർട്ട് അടുത്ത മാസം വാങ്ങാം. ഉമ്മാക്ക് വല്ലതും വാങ്ങണോ?' എന്റെ ഈ ചോദ്യം കേട്ടപ്പോൾ ഉമ്മ എന്നെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. എനിക്കും നിയന്ത്രിക്കാനായില്ല.
ഞാൻ കൊടുത്ത പട്ടുപാവാടയുമുടുത്ത് അനുജത്തി സന തുള്ളിച്ചാടി വന്നു. അവളുടെ സന്തോഷം കണ്ടപ്പോൾ എനിക്കും മനസ്സിലൊരു നെരിപ്പോട്.
ബാക്കിയുണ്ടായിരുന്ന മൂവ്വായിരത്തിനാന്നൂറു രൂപയിൽ നിന്നും ആയിരം രൂപ ഉപ്പാടെ കയ്യിൽ കൊടുത്തു. പെട്ടെന്ന് ഉപ്പ, എന്റെ കയ്യിലുള്ള മുഴുവൻ പൈസയും തട്ടിപ്പറിച്ചു. എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. കരഞ്ഞു കൊണ്ട് ഉപ്പാടെ കാൽ പിടിച്ച് ഞാൻ കെഞ്ചി, കുറച്ചെങ്കിലും പൈസ തരാൻ പറഞ്ഞു. ഉപ്പ തന്നില്ല. എന്റെ വിധി.
ഉമ്മ ഇതൊക്കെ കണ്ടു നിൽക്കുകയാണ്. ഉമ്മാക്ക് എന്നെക്കാൾ വിഷമമുണ്ടെന്ന് എനിക്കറിയാം. ഉമ്മ എന്നെ വിളിച്ചു. 'മോനെ, ഭക്ഷണം വെച്ചിട്ടുണ്ട്'
'വേണ്ട, ഉമ്മ വിശപ്പില്ല' എന്ന് മാത്രമേ പറഞ്ഞുള്ളൂ. എനിക്ക് നല്ല വിശപ്പുണ്ടെന്ന് ഉമ്മാക്കറിയാം. ഞാൻ കട്ടിലിൽ കിടന്ന്, തലയിണയിൽ മുഖമമർത്തി കുറേകരഞ്ഞു. ആൽമഹത്യ ചെയ്താലോ എന്നാലോചിച്ചു. ഇല്ല, അത് തെറ്റാണ്, ദൈവകോപം കിട്ടുമെന്ന് എനിക്കറിയാം. വെറുതെയെന്തിന് നരകം വാങ്ങണം?
ഉപ്പ ഭക്ഷണം പോലും കഴിക്കാതെ ചീട്ടുകളിക്കാൻ പോയി. ഞാൻ കിടക്കുന്നിടത്ത് ഉമ്മ ഒരു പാത്രത്തിൽ ഭക്ഷണം കൊണ്ട് വന്ന് കഴിക്കാൻ ആവശ്യപ്പെട്ടു. അപ്പോഴും ഞാൻ വേണ്ടെന്ന് പറഞ്ഞു. ഞാൻ ഭക്ഷണം കഴിച്ചില്ലെങ്കിൽ ഉമ്മയും കഴിക്കില്ലെന്ന ഭീഷണിക്ക് മുമ്പിൽ ഞാൻ തോറ്റു.
ഉപ്പാട് വളരെയധികം ദേഷ്യം തോന്നി. ഒന്നും പറഞ്ഞില്ല. ഉമ്മാട് വിവരം പറഞ്ഞു. 'മോനെ, ഉപ്പാനെ പറ്റി അങ്ങിനെ ചിന്തിക്കാൻ പോലും പാടില്ല, നിന്റെ ഉപ്പയല്ലേ? അങ്ങിനെ നീ ചെയ്‌താൽ അത് പൊറുക്കപ്പെടാത്ത പാപമാണ്' എന്നാണു ഉമ്മ പറഞ്ഞത്.
ഉപ്പ പൈസ തട്ടിപ്പറിച്ചെടുത്തത് ഷോപ്പിലെ ജബ്ബാറിക്കയോട് പറഞ്ഞു.
'അത് സാരമില്ല, ഞാൻ ഉപ്പാടെന്ന് മടക്കിവാങ്ങിതരാം. ഉപ്പാക്ക് എന്നെ പേടിയും ബഹുമാനവുമാണ്.'
'അത് വേണ്ട ഇക്ക, അത് ഉപ്പാക്ക് വിഷമമാവും' എന്നാണ് ഞാൻ മറുപടി കൊടുത്തത്.
'എന്നാൽ ഞാൻ കുറച്ച് പൈസ തരാം. എന്നിട്ട് നിന്റെ പേരിൽ ഒരു ബാങ്ക് എക്കൗണ്ട് തുടങ്ങാം. അപ്പോൾ ആവശ്യത്തിന്നു പൈസ എടുത്താൽ മതിയല്ലോ?'
ഇക്കാടെ ആ വാക്കുകൾ കേട്ടപ്പോൾ ഇക്ക ദേഷ്യക്കാരനാണെന്ന് ആളുകൾ പറഞ്ഞതൊക്കെ ശെരിയല്ലെന്നും ഇനി അഥവാ ദേഷ്യക്കാരൻ ആണെങ്കിലും ഉള്ളിന്റെയുള്ളിൽ സഹാനുഭൂതിയുള്ള ഒരു ഹൃദയം ഉണ്ടെന്നും ഉറപ്പായി. അത് കൊണ്ടായിരിക്കും ഇക്ക ഇപ്പോഴും പട്ടിണി കൂടാതെ ജീവിക്കുന്നത്.
അനുജത്തിക്ക് പന്ത്രണ്ട് വയസ്സായി. പ്രായത്തെക്കാൾ കവിഞ്ഞ വളർച്ചയുണ്ടവൾക്ക്. ഏഴാം ക്ലാസ്സിൽ പഠിക്കുന്നു.
ഒരിക്കൽ ഉപ്പ വീട്ടിലില്ലാത്തപ്പോൾ ചീട്ടുകളിക്കൂട്ടുകാരനായ ഒരാൾ വീട്ടിൽ വന്നു. ഞാനന്ന് ജോലിക്ക് പോയിരിക്കുകയായിരുന്നു. ഉമ്മയും അനുജത്തിയും മാത്രമായിരുന്നു വീട്ടിൽ. വന്ന ആൾ ഉപ്പയില്ലെന്ന് പറഞ്ഞിട്ടും പോകാതെ വീട്ടിൽ കയറി കുറച്ച് വെള്ളം ചോദിച്ചു. സന വെള്ളം കൊണ്ട് കൊടുത്തപ്പോൾ അയാൾ അവളുടെ കയ്യിൽ കയറി പിടിച്ചു. അവൾ കുതറി അകത്തേക്കോടി. അയാൾ പുറത്തേക്ക് ഒന്നുമറിയാത്തവനെ പോലെ പോയി. ഉപ്പ വന്നപ്പോൾ ഉമ്മ ഈ വിവരം ഉപ്പയോട് പറഞ്ഞു. ഉപ്പാടെ സുഹൃത്തുക്കൾ വീട്ടിൽ വരുന്നതിന്റെ ദേഷ്യത്തിന്നു ഉമ്മ അപഖ്യാതി പറഞ്ഞുണ്ടാക്കുന്നതാണെന്നാണ് ഉപ്പ തീരുമാനിച്ചത്.
എന്നാലും ഉപ്പയോട് ഒന്നന്വേഷിക്കാൻ ഉമ്മ പറഞ്ഞു.
രണ്ട് ദിവസതിന്നു ശേഷം ഞങ്ങളൊക്കെ വീട്ടിൽ ഉള്ളപ്പോൾ ഉപ്പ ദേഷ്യത്തോടെ വന്ന് ഉമ്മയെ അടിച്ചിട്ട് പറഞ്ഞു 'ഞാനവനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് നീ കള്ളം പറയുകയാണെന്നാണ്'.
ഞങ്ങൾ ഉറക്കെ കരഞ്ഞപ്പോൾ ഉപ്പ എങ്ങോട്ടോ ഇറങ്ങിപ്പോയി.
നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ വീട്ടിൽ എന്തോ പ്രശ്നം നടക്കുന്നു എന്ന് കേട്ട് ഞാൻ ജബ്ബാറിക്കാട് അനുവാദം ചോദിച്ചു വീട്ടിലെത്തിയപ്പോൾ .എന്തോ സംഭവം നടന്നു എന്ന് മനസ്സിലായി. വിവരം ഉമ്മാട് ചോദിച്ചു. അന്ന് സനയുടെ കയ്യിൽ കയറി പിടിച്ചയാൾ ഉമ്മയില്ലാത്തപ്പോൾ വന്ന് അന്നത്തെപ്പോലെ കടന്ന് പിടിക്കുകയും അത് കണ്ട ഉപ്പ അയാളെ പൊതിരെ തല്ലുകയും ചെയ്തു. അകത്ത് ഉപ്പ ഉറങ്ങുകയായിരുന്നുവെന്ന് അയാൾക്കറിയില്ലായിരുന്നു. അയാൾ ഉപ്പാക്കെതിരെ പരാതി കൊടുത്തില്ല.
വീടിന്റെ ഓടുകൾ പൊട്ടിയത് മാറ്റണം, ഒരു മുറിയെങ്കിലും താഴെ തേക്കണം, അനുജത്തി വലുതായി വരികയാണല്ലോ? ഉമ്മാടെയും എന്റെയും വരുമാനം കൊണ്ട് ഇത് അടുത്തൊന്നും നടക്കുമെന്ന് തോന്നുന്നില്ല. ഉപ്പാക്കാണെങ്കിൽ ഇങ്ങിനെയുള്ള ഒരു ചിന്തയുമില്ല.
നാട്ടിലുള്ള ഒരാൾ ഗൾഫിലേക്ക് ആളുകളെ ജോലിക്ക് കൊണ്ട് പോകുന്നു എന്ന് കേട്ടു. വിസക്ക് പൈസ വേണ്ടത്രേ, കൂടാതെ എത്തിക്കഴിഞ്ഞാൽ ഉടനെ ജോലിയും. അതൊന്ന് പരീക്ഷിക്കാമെന്ന് തോന്നി. ജബ്ബാറിക്ക എന്ത് പറയുമോ എന്തോ?
ഇക്കാട് വിവരം പറഞ്ഞു. 'അതിനെന്താ, നല്ലൊരു കാര്യത്തിനല്ലേ, എന്റെ ഷോപ്പ് അടച്ചിടെണ്ടി വന്നാലും ഗൾഫിലേക്ക് പോകാൻ കഴിയുകയാണെങ്കിൽ തീർച്ചയായും പോകണം'
ഇക്കാടെ വാക്കുകൾ കേട്ടപ്പോൾ സന്തോഷം തോന്നി.
ആളുകളെ റിക്രൂട്ട് ചെയ്യുന്നിടത്ത് ചെന്നു. ഒരുപാടാളുകൾ പലസ്ഥലത്തുനിന്നും വന്നിട്ടുണ്ട്. എന്നെ അകത്തേക്ക് വിളിപ്പിച്ചു. കുറച്ചു കാര്യങ്ങൾ ചോദിച്ചു. പിന്നീട് വിവരം അറിയീക്കാമെന്ന് പറഞ്ഞു.
ഒരാഴ്ച കഴിഞ്ഞപ്പോൾ എന്നെ സെലെക്റ്റ് ചെയ്തതായി അറിഞ്ഞു. സന്തോഷം കൊണ്ട് ഞാൻ തുള്ളിച്ചാടി. പക്ഷെ ആ സന്തോഷം അധികനേരം ഉണ്ടായില്ല. ടിക്കെറ്റിന്റെ പണം ഉണ്ടാക്കണം. എന്ത് ചെയ്യും? ജബ്ബാറിക്കാട് വിവരം പറയാം.
'ഇക്ക, വിസക്ക് പൈസ ഒന്നും കൊടുക്കേണ്ട. പക്ഷെ....' ഞാൻ മുഴുമിപ്പിച്ചില്ല.
'എന്താണ് ഇനി പ്രശ്നം?' ഇക്കാടെ ചോദ്യം
'ടിക്കെറ്റിന്റെ പൈസ വേണം. എന്റെ കയ്യിൽ ആയിരം രൂപയോളം മാത്രമേയുണ്ടാവൂ. എനിക്കൊരു സമാധാനവുമില്ല' ഞാനെന്റെ നിസ്സഹായാവസ്ഥ പറഞ്ഞു.
'അതിനെപറ്റി വിഷമിക്കേണ്ട. ഞാൻ ടിക്കറ്റിന്റെ പൈസ തരാം. ആ പൈസ തിരിച്ച് തരികയും വേണ്ട' സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി.
ഗൾഫിലേക്ക് ജോലിയോട് കൂടിയുള്ള വിസ കിട്ടിയ വിവരം വീട്ടിൽ പറഞ്ഞപ്പോൾ ഉമ്മാക്കും സനക്കും വളരെ സന്തോഷമായി. ഉപ്പാട് പറഞ്ഞപ്പോൾ ഒരു സന്തോഷം കാണിക്കുകയോ എന്തെങ്കിലും പറയുകയോ ചെയ്തില്ല. ഉപ്പാടെ സ്വഭാവം അറിയാവുന്നതുകൊണ്ട് അത് കാര്യമാക്കിയില്ല.
'മോനെ, ഗൾഫിൽ പോയാലും നിസ്കാരവും നോമ്പുമൊക്കെ മുടങ്ങാതെ എടുക്കണം. അത് പോലെ ഈ പുത്തൻവാദികളായ ഒഹാബിയാവരുത്. അവിടെ എല്ലാ ജാറങ്ങളിലും മുടങ്ങാതെ പോണം. ആണ്ട് നേര്ച്ചയിൽ പങ്കെടുക്കണം. മഹാന്മാരായവരുടെ ഹക്ക് ജാഇ ബറക്കത്ത് കൊണ്ടാണ് മോന് ഇപ്പോൾ വിസ കിട്ടിയത്' ഉമ്മാടെ ഉപദേശം. ഉമ്മ പിന്നെ പലതും പറഞ്ഞു. എല്ലാം മൂളിക്കേട്ടു.
അനുജത്തിക്കിഷ്ടമുള്ള മറൂണ്‍ നിറത്തിലുള്ള പട്ടുപാവാടയും ബ്ലൗസും വാങ്ങി. ചിന്തിച്ചു വീട്ടിലെത്തിയതറിഞ്ഞില്ല. ഉമ്മാടെ അടുത്ത് ബാക്കി പൈസ മുഴുവൻ കൊടുത്തു. ഉപ്പാടെ കയ്യിൽ കൊടുത്താൽ ചീട്ട് കളിച്ച് കളയും. ഉമ്മ ആ പൈസ മടക്കിതന്നുകൊണ്ട് പറഞ്ഞു 'വേണ്ട മോനെ, മോനത് വെച്ചോ. നിനക്ക് ഒരു ഷർട്ട് വാങ്ങണമെന്ന് പറഞ്ഞിരുന്നില്ലേ?'
ശെരിയാണ്. കീറിത്തുന്നാത്ത ഒറ്റഷർട്ട് പോലുമില്ല. ഇപ്പൊൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഇക്ക, മക്കളുടെ വസ്ത്രങ്ങൾ കുറച്ചു തന്നു.
'വേണ്ട ഉമ്മ, എനിക്ക് ഷർട്ട് അടുത്ത മാസം വാങ്ങാം. ഉമ്മാക്ക് വല്ലതും വാങ്ങണോ?' എന്റെ ഈ ചോദ്യം കേട്ടപ്പോൾ ഉമ്മ എന്നെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. എനിക്കും നിയന്ത്രിക്കാനായില്ല.
ഞാൻ കൊടുത്ത പട്ടുപാവാടയുമുടുത്ത് അനുജത്തി സന തുള്ളിച്ചാടി വന്നു. അവളുടെ സന്തോഷം കണ്ടപ്പോൾ എനിക്കും മനസ്സിലൊരു നെരിപ്പോട്.
ബാക്കിയുണ്ടായിരുന്ന മൂവ്വായിരത്തിനാന്നൂറു രൂപയിൽ നിന്നും ആയിരം രൂപ ഉപ്പാടെ കയ്യിൽ കൊടുത്തു. പെട്ടെന്ന് ഉപ്പ, എന്റെ കയ്യിലുള്ള മുഴുവൻ പൈസയും തട്ടിപ്പറിച്ചു. എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. കരഞ്ഞു കൊണ്ട് ഉപ്പാടെ കാൽ പിടിച്ച് ഞാൻ കെഞ്ചി, കുറച്ചെങ്കിലും പൈസ തരാൻ പറഞ്ഞു. ഉപ്പ തന്നില്ല. എന്റെ വിധി.
ഉമ്മ ഇതൊക്കെ കണ്ടു നിൽക്കുകയാണ്. ഉമ്മാക്ക് എന്നെക്കാൾ വിഷമമുണ്ടെന്ന് എനിക്കറിയാം. ഉമ്മ എന്നെ വിളിച്ചു. 'മോനെ, ഭക്ഷണം വെച്ചിട്ടുണ്ട്'
'വേണ്ട, ഉമ്മ വിശപ്പില്ല' എന്ന് മാത്രമേ പറഞ്ഞുള്ളൂ. എനിക്ക് നല്ല വിശപ്പുണ്ടെന്ന് ഉമ്മാക്കറിയാം. ഞാൻ കട്ടിലിൽ കിടന്ന്, തലയിണയിൽ മുഖമമർത്തി കുറേകരഞ്ഞു. ആൽമഹത്യ ചെയ്താലോ എന്നാലോചിച്ചു. ഇല്ല, അത് തെറ്റാണ്, ദൈവകോപം കിട്ടുമെന്ന് എനിക്കറിയാം. വെറുതെയെന്തിന് നരകം വാങ്ങണം?
ഉപ്പ ഭക്ഷണം പോലും കഴിക്കാതെ ചീട്ടുകളിക്കാൻ പോയി. ഞാൻ കിടക്കുന്നിടത്ത് ഉമ്മ ഒരു പാത്രത്തിൽ ഭക്ഷണം കൊണ്ട് വന്ന് കഴിക്കാൻ ആവശ്യപ്പെട്ടു. അപ്പോഴും ഞാൻ വേണ്ടെന്ന് പറഞ്ഞു. ഞാൻ ഭക്ഷണം കഴിച്ചില്ലെങ്കിൽ ഉമ്മയും കഴിക്കില്ലെന്ന ഭീഷണിക്ക് മുമ്പിൽ ഞാൻ തോറ്റു.
ഉപ്പാട് വളരെയധികം ദേഷ്യം തോന്നി. ഒന്നും പറഞ്ഞില്ല. ഉമ്മാട് വിവരം പറഞ്ഞു. 'മോനെ, ഉപ്പാനെ പറ്റി അങ്ങിനെ ചിന്തിക്കാൻ പോലും പാടില്ല, നിന്റെ ഉപ്പയല്ലേ? അങ്ങിനെ നീ ചെയ്‌താൽ അത് പൊറുക്കപ്പെടാത്ത പാപമാണ്' എന്നാണു ഉമ്മ പറഞ്ഞത്.
ഉപ്പ പൈസ തട്ടിപ്പറിച്ചെടുത്തത് ഷോപ്പിലെ ജബ്ബാറിക്കയോട് പറഞ്ഞു.
'അത് സാരമില്ല, ഞാൻ ഉപ്പാടെന്ന് മടക്കിവാങ്ങിതരാം. ഉപ്പാക്ക് എന്നെ പേടിയും ബഹുമാനവുമാണ്.'
'അത് വേണ്ട ഇക്ക, അത് ഉപ്പാക്ക് വിഷമമാവും' എന്നാണ് ഞാൻ മറുപടി കൊടുത്തത്.
'എന്നാൽ ഞാൻ കുറച്ച് പൈസ തരാം. എന്നിട്ട് നിന്റെ പേരിൽ ഒരു ബാങ്ക് എക്കൗണ്ട് തുടങ്ങാം. അപ്പോൾ ആവശ്യത്തിന്നു പൈസ എടുത്താൽ മതിയല്ലോ?'
ഇക്കാടെ ആ വാക്കുകൾ കേട്ടപ്പോൾ ഇക്ക ദേഷ്യക്കാരനാണെന്ന് ആളുകൾ പറഞ്ഞതൊക്കെ ശെരിയല്ലെന്നും ഇനി അഥവാ ദേഷ്യക്കാരൻ ആണെങ്കിലും ഉള്ളിന്റെയുള്ളിൽ സഹാനുഭൂതിയുള്ള ഒരു ഹൃദയം ഉണ്ടെന്നും ഉറപ്പായി. അത് കൊണ്ടായിരിക്കും ഇക്ക ഇപ്പോഴും പട്ടിണി കൂടാതെ ജീവിക്കുന്നത്.
അനുജത്തിക്ക് പന്ത്രണ്ട് വയസ്സായി. പ്രായത്തെക്കാൾ കവിഞ്ഞ വളർച്ചയുണ്ടവൾക്ക്. ഏഴാം ക്ലാസ്സിൽ പഠിക്കുന്നു.
ഒരിക്കൽ ഉപ്പ വീട്ടിലില്ലാത്തപ്പോൾ ചീട്ടുകളിക്കൂട്ടുകാരനായ ഒരാൾ വീട്ടിൽ വന്നു. ഞാനന്ന് ജോലിക്ക് പോയിരിക്കുകയായിരുന്നു. ഉമ്മയും അനുജത്തിയും മാത്രമായിരുന്നു വീട്ടിൽ. വന്ന ആൾ ഉപ്പയില്ലെന്ന് പറഞ്ഞിട്ടും പോകാതെ വീട്ടിൽ കയറി കുറച്ച് വെള്ളം ചോദിച്ചു. സന വെള്ളം കൊണ്ട് കൊടുത്തപ്പോൾ അയാൾ അവളുടെ കയ്യിൽ കയറി പിടിച്ചു. അവൾ കുതറി അകത്തേക്കോടി. അയാൾ പുറത്തേക്ക് ഒന്നുമറിയാത്തവനെ പോലെ പോയി. ഉപ്പ വന്നപ്പോൾ ഉമ്മ ഈ വിവരം ഉപ്പയോട് പറഞ്ഞു. ഉപ്പാടെ സുഹൃത്തുക്കൾ വീട്ടിൽ വരുന്നതിന്റെ ദേഷ്യത്തിന്നു ഉമ്മ അപഖ്യാതി പറഞ്ഞുണ്ടാക്കുന്നതാണെന്നാണ് ഉപ്പ തീരുമാനിച്ചത്.
എന്നാലും ഉപ്പയോട് ഒന്നന്വേഷിക്കാൻ ഉമ്മ പറഞ്ഞു.
രണ്ട് ദിവസതിന്നു ശേഷം ഞങ്ങളൊക്കെ വീട്ടിൽ ഉള്ളപ്പോൾ ഉപ്പ ദേഷ്യത്തോടെ വന്ന് ഉമ്മയെ അടിച്ചിട്ട് പറഞ്ഞു 'ഞാനവനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് നീ കള്ളം പറയുകയാണെന്നാണ്'.
ഞങ്ങൾ ഉറക്കെ കരഞ്ഞപ്പോൾ ഉപ്പ എങ്ങോട്ടോ ഇറങ്ങിപ്പോയി.
നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ വീട്ടിൽ എന്തോ പ്രശ്നം നടക്കുന്നു എന്ന് കേട്ട് ഞാൻ ജബ്ബാറിക്കാട് അനുവാദം ചോദിച്ചു വീട്ടിലെത്തിയപ്പോൾ .എന്തോ സംഭവം നടന്നു എന്ന് മനസ്സിലായി. വിവരം ഉമ്മാട് ചോദിച്ചു. അന്ന് സനയുടെ കയ്യിൽ കയറി പിടിച്ചയാൾ ഉമ്മയില്ലാത്തപ്പോൾ വന്ന് അന്നത്തെപ്പോലെ കടന്ന് പിടിക്കുകയും അത് കണ്ട ഉപ്പ അയാളെ പൊതിരെ തല്ലുകയും ചെയ്തു. അകത്ത് ഉപ്പ ഉറങ്ങുകയായിരുന്നുവെന്ന് അയാൾക്കറിയില്ലായിരുന്നു. അയാൾ ഉപ്പാക്കെതിരെ പരാതി കൊടുത്തില്ല.
വീടിന്റെ ഓടുകൾ പൊട്ടിയത് മാറ്റണം, ഒരു മുറിയെങ്കിലും താഴെ തേക്കണം, അനുജത്തി വലുതായി വരികയാണല്ലോ? ഉമ്മാടെയും എന്റെയും വരുമാനം കൊണ്ട് ഇത് അടുത്തൊന്നും നടക്കുമെന്ന് തോന്നുന്നില്ല. ഉപ്പാക്കാണെങ്കിൽ ഇങ്ങിനെയുള്ള ഒരു ചിന്തയുമില്ല.
നാട്ടിലുള്ള ഒരാൾ ഗൾഫിലേക്ക് ആളുകളെ ജോലിക്ക് കൊണ്ട് പോകുന്നു എന്ന് കേട്ടു. വിസക്ക് പൈസ വേണ്ടത്രേ, കൂടാതെ എത്തിക്കഴിഞ്ഞാൽ ഉടനെ ജോലിയും. അതൊന്ന് പരീക്ഷിക്കാമെന്ന് തോന്നി. ജബ്ബാറിക്ക എന്ത് പറയുമോ എന്തോ?
ഇക്കാട് വിവരം പറഞ്ഞു. 'അതിനെന്താ, നല്ലൊരു കാര്യത്തിനല്ലേ, എന്റെ ഷോപ്പ് അടച്ചിടെണ്ടി വന്നാലും ഗൾഫിലേക്ക് പോകാൻ കഴിയുകയാണെങ്കിൽ തീർച്ചയായും പോകണം'
ഇക്കാടെ വാക്കുകൾ കേട്ടപ്പോൾ സന്തോഷം തോന്നി.
ആളുകളെ റിക്രൂട്ട് ചെയ്യുന്നിടത്ത് ചെന്നു. ഒരുപാടാളുകൾ പലസ്ഥലത്തുനിന്നും വന്നിട്ടുണ്ട്. എന്നെ അകത്തേക്ക് വിളിപ്പിച്ചു. കുറച്ചു കാര്യങ്ങൾ ചോദിച്ചു. പിന്നീട് വിവരം അറിയീക്കാമെന്ന് പറഞ്ഞു.
ഒരാഴ്ച കഴിഞ്ഞപ്പോൾ എന്നെ സെലെക്റ്റ് ചെയ്തതായി അറിഞ്ഞു. സന്തോഷം കൊണ്ട് ഞാൻ തുള്ളിച്ചാടി. പക്ഷെ ആ സന്തോഷം അധികനേരം ഉണ്ടായില്ല. ടിക്കെറ്റിന്റെ പണം ഉണ്ടാക്കണം. എന്ത് ചെയ്യും? ജബ്ബാറിക്കാട് വിവരം പറയാം.
'ഇക്ക, വിസക്ക് പൈസ ഒന്നും കൊടുക്കേണ്ട. പക്ഷെ....' ഞാൻ മുഴുമിപ്പിച്ചില്ല.
'എന്താണ് ഇനി പ്രശ്നം?' ഇക്കാടെ ചോദ്യം
'ടിക്കെറ്റിന്റെ പൈസ വേണം. എന്റെ കയ്യിൽ ആയിരം രൂപയോളം മാത്രമേയുണ്ടാവൂ. എനിക്കൊരു സമാധാനവുമില്ല' ഞാനെന്റെ നിസ്സഹായാവസ്ഥ പറഞ്ഞു.
'അതിനെപറ്റി വിഷമിക്കേണ്ട. ഞാൻ ടിക്കറ്റിന്റെ പൈസ തരാം. ആ പൈസ തിരിച്ച് തരികയും വേണ്ട' സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി.
ഗൾഫിലേക്ക് ജോലിയോട് കൂടിയുള്ള വിസ കിട്ടിയ വിവരം വീട്ടിൽ പറഞ്ഞപ്പോൾ ഉമ്മാക്കും സനക്കും വളരെ സന്തോഷമായി. ഉപ്പാട് പറഞ്ഞപ്പോൾ ഒരു സന്തോഷം കാണിക്കുകയോ എന്തെങ്കിലും പറയുകയോ ചെയ്തില്ല. ഉപ്പാടെ സ്വഭാവം അറിയാവുന്നതുകൊണ്ട് അത് കാര്യമാക്കിയില്ല.
'മോനെ, ഗൾഫിൽ പോയാലും നിസ്കാരവും നോമ്പുമൊക്കെ മുടങ്ങാതെ എടുക്കണം. അത് പോലെ ഈ പുത്തൻവാദികളായ ഒഹാബിയാവരുത്. അവിടെ എല്ലാ ജാറങ്ങളിലും മുടങ്ങാതെ പോണം. ആണ്ട് നേര്ച്ചയിൽ പങ്കെടുക്കണം. മഹാന്മാരായവരുടെ ഹക്ക് ജാഇ ബറക്കത്ത് കൊണ്ടാണ് മോന് ഇപ്പോൾ വിസ കിട്ടിയത്' ഉമ്മാടെ ഉപദേശം. ഉമ്മ പിന്നെ പലതും പറഞ്ഞു. എല്ലാം മൂളിക്കേട്ടു.
എന്റെ ജീവിതത്തിലെ ഒരു പ്രധാനദിവസമാണിന്ന്. ഞാൻ ഗൾഫിലേക്ക്
പോകുന്ന ദിവസം. ഉപ്പാടെ അടുക്കൽ ചെന്ന് യാത്ര ചോദിച്ചു. എന്തെങ്കിലും തെറ്റ്
ചെയ്തിട്ടുണ്ടെങ്കിൽ മാപ്പ് തരണമെന്ന് പറഞ്ഞു. ഉപ്പ കെട്ടിപിടിച്ചു. ഉപ്പാടെ
കണ്ണിൽ ഒരു നനവ് കണ്ടു. നെടുമ്പാശേരിയിൽ നിന്നും ദുബായിലേക്കുള്ള യാത്ര കൃത്യസമയത്ത്
തന്നെ നടന്നു.
>>>>> അടുത്ത ഭാഗത്തിൽ അവസാനിക്കും
>>>>> അടുത്ത ഭാഗത്തിൽ അവസാനിക്കും