ഗൃഹാതുരത്വം (കഥ) - അവസാനഭാഗം
by ഷെരീഫ് ഇബ്രാഹിം (പ്രവാസികളുടെ എഴുത്തുകാരൻ)
ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ.
>>>> കഴിഞ്ഞ ഭാഗത്തിൽ നിന്നും തുടർച്ച
ചെറിയ മയക്കത്തിൽ നിന്നും ഞാനുണർന്നു. ചുറ്റും ഹെഡ്മാസ്റ്റരും മറ്റുള്ളവരും അൽബുദസ്തബ്ധരായി നിൽക്കുകയാണ്. ആ നിശ്ശബ്ധതക്ക് വിരാമമിട്ടുകൊണ്ട് ഹരിയേട്ടൻ വിളിച്ചു 'രേണുകയല്ലേ?'
പരിസരം മറന്ന് കൊണ്ട് ഞാൻ മറുപടി കൊടുത്തു 'അതെ ഹരിയേട്ടാ, ഹരിയേട്ടൻ ഉദ്ദേശിച്ച രേണുക തന്നെയാണ് ഞാൻ'
ചുറ്റും കൂടിയവർക്ക് ഒന്നും മനസ്സിലായില്ല.
ഹരിയേട്ടൻ പുറത്തേക്ക് പോയി.
ആ ജിജ്ഞാസക്ക് അറുതിവരുത്താൻ മലയാളം മാസ്റ്റെർ ചോദിച്ചു 'എന്താണ് രേണുക സംഭവം?'
ഞാൻ ഞങ്ങളുടെ കഥ പറഞ്ഞു തുടങ്ങി.
'ഞങ്ങൾ ഈ സ്കൂളിൽ ഒന്നിച്ചു പഠിച്ചവരാണ്. ഞങ്ങളുടെ കൃഷി സ്ഥലങ്ങളിലെ പണിക്കാരിൽ ഒരാളായിരുന്നു ഹരിയേട്ടന്റെ അച്ഛൻ. എന്തോ ഞങ്ങൾ അടുത്തു. അതിന്ന് എതിർപ്പുണ്ടാവുക സ്വാഭാവികമാണല്ലോ? ഞങ്ങൾക്കുള്ള എതിർപ്പ് വളരെ വലുതായിരുന്നു. ചുരുക്കത്തിൽ ചില സിനിമകളിൽ കാണുന്ന പോലെ. എനിക്ക് അച്ഛനെ ഭയങ്കര പേടിയാണ്. അമ്മയോട് വിവരം പറഞ്ഞു. അച്ഛനെ നിനക്കറിയൂലെ, കൊല നടക്കും, നമ്മുടെ ജാതിക്കാരനല്ലാത്ത ഒരാളുമായുള്ള വിവാഹം ആലോചിക്കാൻ വയ്യ. എന്നാണ് അമ്മ പറഞ്ഞത്?'
'അല്ല,നിങ്ങൾ ഒരു ജാതിക്കാരല്ലേ?' ഏതോ ടീച്ചറാണ് അത് ചോദിച്ചത്.
'ടീച്ചർ ചോദിച്ചത് ശെരിയാണ്. പക്ഷെ, ഇവിടെ ഞങ്ങൾ രണ്ടു പേരും ഹിന്ദുക്കൾ തന്നെയാണ്. പക്ഷെ, അച്ഛൻ പറയുന്നത് ഞങ്ങളൊക്കെ ഉയർന്നജാതിക്കാരും അവരൊക്കെ താഴ്ന്നജാതിക്കാരുമാണെന്നാണ്'
'എന്നിട്ട് പിന്നെ എന്തുണ്ടായി?' ആരോ ചോദിച്ചു
'കോയമ്പത്തൂരിൽ പഠിച്ചു കൊണ്ടിരുന്ന എന്നെ ഒരു കോടീശ്വരന് വിവാഹം കഴിപ്പിച്ചു കൊടുത്തു. വളരെയധികം പ്രായമുള്ള ഒരു ബംഗാളി. ഉമേഷ് ചൗധരി. അന്ന് മുതൽ ഞാൻ കൽക്കട്ടയിലാണ്. വല്ലപ്പോഴുമേ നാട്ടിൽ വരാറുള്ളൂ.'
പുറത്ത് നല്ല മഴക്കുള്ള ലക്ഷണം കാണുന്നു. എന്റെ മനസ്സ് നാനാവിധ വികാരങ്ങൾ കൊണ്ട് കലുഷിതമായി. ജീവിതം ഒരു നാടകമാണെന്ന് പറയുന്നത് എത്ര ശെരിയാണ്. നമ്മളൊക്കെ അതിലെ നടീനടന്മാരാണല്ലോ?
'രേണുകേച്ചിക്ക് വിഷയം സംസാരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ വേണ്ട' ആരോ പറഞ്ഞു
അവർക്ക് എന്റെ ജീവിതത്തിന്റെ ബാക്കി ഭാഗം അറിയണമെന്ന് ആഗ്രഹമുണ്ടെന്ന് എനിക്കറിയാം. എനിക്കും അത് എന്നെ ഇഷ്ടപ്പെടുന്നവരോട് പറയാൻ വളരെ സന്തോഷമാണ്. നമ്മുടെ വിഷമങ്ങൾ ആരോടെങ്കിലും പറയുമ്പോൾ നമ്മുടെ മനസ്സിന് കുറച്ച സമാധാനം കിട്ടുമല്ലോ? എന്നാൽ മറ്റു ചിലരുണ്ട്. അങ്ങിനെയുള്ളവർ നമ്മുടെ വിഷമങ്ങളെല്ലാം ശ്രദ്ധയോടെ കേൾക്കും. ദു:ഖം അഭിനയിക്കും എന്നിട്ട് മനസ്സിൽ സന്തോഷിക്കും.
'ഇല്ല, ഒരു വിഷമവുമില്ല. ഞാനെല്ലാം പറയാം.' എന്ന് പറഞ്ഞ് ഞാൻ തുടർന്നു 'ഞങ്ങൾ രാജകീയമായ ജീവിതമാണ് അവിടെ ജീവിച്ചത്. പക്ഷെ, അതൊരു നീണ്ട പക്ഷേയാണ്. വർഷങ്ങൾ ഒരു പാടായിട്ടും ഞങ്ങൾക്ക് കുട്ടികളുണ്ടായില്ല. ഡോക്ടറെ കാണാമെന്ന് ഞാൻ പറഞിട്ടും അദ്ദേഹം സമതിച്ചില്ല. ഒടുവിൽ ആ ഞെട്ടിക്കുന്ന സത്യം ഞാനറിഞ്ഞു, അദ്ധേഹത്തിനു കുട്ടികൾ ഉണ്ടാവില്ലെന്ന്. ഇതിനിടെ എന്റെ അച്ചൻ മരിച്ചു.'
'ഇതൊക്കെ ദൈവത്തിന്റെ പരീക്ഷണമാണ് രേണുക'. ഹെഡ്മാസ്റ്റെർ ആണത് പറഞത്.
ഉപദേശങ്ങൾ കൊടുക്കാൻ എളുപ്പമാണ്. പക്ഷെ, പ്രാവർത്തികമാക്കാനാണ് പ്രയാസം. യാതൊരു ചിലവുമില്ലാത്ത വാരിക്കോരി കൊടുക്കാവുന്ന ഒന്നാണല്ലോ ഉപദേശം എന്നത്?
'എനിക്ക് വാരിക്കോരി സ്നേഹം തന്നിരുന്നു. അങ്ങിനെ വർഷങ്ങൾക്കു ,ശേഷം രണ്ട് വർഷം മുമ്പ് ചൗധരി മരിച്ചു. സ്വത്തുക്കൾ മുഴുവനും എന്റെ പേരിൽ എഴുതി വെക്കുകയും ചെയ്തു. അങ്ങിനെ നാട്ടിലേക്ക് വരുന്നതിന്നിടയിലാണ് ഞാനവിടെ കയറിയത്.'
ഒരു ശ്മശാനമൂകതയായിരുന്നു അവിടെ. കുറച്ചു കഴിഞ്ഞപ്പോൾ ഹരിയേട്ടൻ വന്നു.
ഇനിയും വരാമെന്ന് പറഞ്ഞു ഞാൻ എന്റെ വീട്ടിലേക്ക് പോയി.
ഒരിക്കൽ സ്കൂളിൽ വെച്ച് ഹരിയെട്ടനെ കണ്ടു. എന്നെ പ്രേമിച്ചതിന്റെ പേരിൽ എന്റെ അച്ഛൻ ഗുണ്ടകളെ വിട്ട് ആക്രമിച്ചു. കാല് തല്ലിയൊടിച്ചു. പിന്നീട് പഠിപ്പ് നിറുത്തി. ശേഷം സ്കൂളിൽ പ്യൂണ്‍ ആയി ജോലിയിൽ കയറി. ഇത് വരെ വിവാഹം കഴിച്ചിട്ടില്ല എന്നൊക്കെ ഹരിയേട്ടൻ പറഞ്ഞു. കൂടുതൽ കേൾക്കാനുള്ള ത്രാണി എനിക്കില്ലായിരുന്നു.
അതിന്നു ശേഷം ഞാൻ എന്റെ ഭാവിയെപ്പറ്റി ആലോചിച്ചു ഒരു തീരുമാനമെടുത്തു. അതിന്റെ വരുംവരായ്കകളെപറ്റി ആലോചിച്ചില്ല. ഞാൻ പലപ്പോഴായി സ്കൂൾ സന്ദർശിച്ചു കെട്ടിടനിര്മാണം കണ്ടു സന്തോഷിക്കാറുണ്ടായിരുന്നു.
ഒരു ദിവസം ഹെഡ്മാസ്റ്ററോട് ഞാൻ എന്റെ വിഷയം പറഞ്ഞു.
'മാഷെ ഞാനെന്റെ ജ്യേഷ്ഠസഹോദരനായി കണ്ടു കൊണ്ട് ഒരു കാര്യം പറയട്ടെ. ഒരിക്കലും ഞാൻ സംഭാവന തന്ന ആളാണെന്ന് കരുതി തീരുമാനം പറയരുത്'. ഞാൻ മുഖവുരയായി കാര്യങ്ങൾ പറഞ്ഞു.
'ശെരി, എന്നാലാവുന്ന തരത്തിൽ ആ പറഞ്ഞ സ്ഥാനത്ത് നിന്ന് കൊണ്ട് ചെയ്തോളാം.' മാസ്ടരുടെ ആ മറുപടി എനിക്ക് സന്തോഷമായി.
'എനിക്ക് ഹരിയെട്ടന്റെ ഭാര്യയായാൽ കൊള്ളാമെന്നുണ്ട്. അതിന്ന് വേണ്ടിയുള്ളതെല്ലാം ഹരിയെട്ടനുമായി ആലോചിച്ചു ചെയ്യാമോ?' ഞാനെന്റെ ആവശ്യം അറിയീച്ചു.
ഹരിയുമായി ആലോചിച്ച് അറിയീക്കാമെന്നു മാസ്റ്റെർ പറഞ്ഞു.
കുറച്ചു ദിവസങ്ങള്ക്ക് ശേഷം ഹെഡ്മാസ്റ്റെർ എന്റെ വീട്ടിൽ വന്നു. എന്റെ ബന്ധുക്കാരെ വിളിച്ച് ഹരിയെട്ടന്ന് വിവാഹത്തിന്ന് താത്പര്യം ആണെന്നും വിവാഹം കഴിഞ്ഞാലും ഒരു കൃഷിക്കാരനായ് ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.
അങ്ങിനെ ഞങ്ങളുടെ വിവാഹം കഴിഞ്ഞു. യാതൊരു ആർഭാടവുമില്ലാതെയാണ് കല്യാണം നടന്നത്. അനാഥശാലകളിലെയും വൃദ്ധസദനത്തിലെയും അന്തേവാസികൾക്ക് ഭക്ഷണം കൊടുത്തു.
--------------------------------
മേമ്പൊടി:
by ഷെരീഫ് ഇബ്രാഹിം (പ്രവാസികളുടെ എഴുത്തുകാരൻ)
ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ.
>>>> കഴിഞ്ഞ ഭാഗത്തിൽ നിന്നും തുടർച്ച
ചെറിയ മയക്കത്തിൽ നിന്നും ഞാനുണർന്നു. ചുറ്റും ഹെഡ്മാസ്റ്റരും മറ്റുള്ളവരും അൽബുദസ്തബ്ധരായി നിൽക്കുകയാണ്. ആ നിശ്ശബ്ധതക്ക് വിരാമമിട്ടുകൊണ്ട് ഹരിയേട്ടൻ വിളിച്ചു 'രേണുകയല്ലേ?'
പരിസരം മറന്ന് കൊണ്ട് ഞാൻ മറുപടി കൊടുത്തു 'അതെ ഹരിയേട്ടാ, ഹരിയേട്ടൻ ഉദ്ദേശിച്ച രേണുക തന്നെയാണ് ഞാൻ'
ചുറ്റും കൂടിയവർക്ക് ഒന്നും മനസ്സിലായില്ല.
ഹരിയേട്ടൻ പുറത്തേക്ക് പോയി.
ആ ജിജ്ഞാസക്ക് അറുതിവരുത്താൻ മലയാളം മാസ്റ്റെർ ചോദിച്ചു 'എന്താണ് രേണുക സംഭവം?'
ഞാൻ ഞങ്ങളുടെ കഥ പറഞ്ഞു തുടങ്ങി.
'ഞങ്ങൾ ഈ സ്കൂളിൽ ഒന്നിച്ചു പഠിച്ചവരാണ്. ഞങ്ങളുടെ കൃഷി സ്ഥലങ്ങളിലെ പണിക്കാരിൽ ഒരാളായിരുന്നു ഹരിയേട്ടന്റെ അച്ഛൻ. എന്തോ ഞങ്ങൾ അടുത്തു. അതിന്ന് എതിർപ്പുണ്ടാവുക സ്വാഭാവികമാണല്ലോ? ഞങ്ങൾക്കുള്ള എതിർപ്പ് വളരെ വലുതായിരുന്നു. ചുരുക്കത്തിൽ ചില സിനിമകളിൽ കാണുന്ന പോലെ. എനിക്ക് അച്ഛനെ ഭയങ്കര പേടിയാണ്. അമ്മയോട് വിവരം പറഞ്ഞു. അച്ഛനെ നിനക്കറിയൂലെ, കൊല നടക്കും, നമ്മുടെ ജാതിക്കാരനല്ലാത്ത ഒരാളുമായുള്ള വിവാഹം ആലോചിക്കാൻ വയ്യ. എന്നാണ് അമ്മ പറഞ്ഞത്?'
'അല്ല,നിങ്ങൾ ഒരു ജാതിക്കാരല്ലേ?' ഏതോ ടീച്ചറാണ് അത് ചോദിച്ചത്.
'ടീച്ചർ ചോദിച്ചത് ശെരിയാണ്. പക്ഷെ, ഇവിടെ ഞങ്ങൾ രണ്ടു പേരും ഹിന്ദുക്കൾ തന്നെയാണ്. പക്ഷെ, അച്ഛൻ പറയുന്നത് ഞങ്ങളൊക്കെ ഉയർന്നജാതിക്കാരും അവരൊക്കെ താഴ്ന്നജാതിക്കാരുമാണെന്നാണ്'
'എന്നിട്ട് പിന്നെ എന്തുണ്ടായി?' ആരോ ചോദിച്ചു
'കോയമ്പത്തൂരിൽ പഠിച്ചു കൊണ്ടിരുന്ന എന്നെ ഒരു കോടീശ്വരന് വിവാഹം കഴിപ്പിച്ചു കൊടുത്തു. വളരെയധികം പ്രായമുള്ള ഒരു ബംഗാളി. ഉമേഷ് ചൗധരി. അന്ന് മുതൽ ഞാൻ കൽക്കട്ടയിലാണ്. വല്ലപ്പോഴുമേ നാട്ടിൽ വരാറുള്ളൂ.'
പുറത്ത് നല്ല മഴക്കുള്ള ലക്ഷണം കാണുന്നു. എന്റെ മനസ്സ് നാനാവിധ വികാരങ്ങൾ കൊണ്ട് കലുഷിതമായി. ജീവിതം ഒരു നാടകമാണെന്ന് പറയുന്നത് എത്ര ശെരിയാണ്. നമ്മളൊക്കെ അതിലെ നടീനടന്മാരാണല്ലോ?
'രേണുകേച്ചിക്ക് വിഷയം സംസാരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ വേണ്ട' ആരോ പറഞ്ഞു
അവർക്ക് എന്റെ ജീവിതത്തിന്റെ ബാക്കി ഭാഗം അറിയണമെന്ന് ആഗ്രഹമുണ്ടെന്ന് എനിക്കറിയാം. എനിക്കും അത് എന്നെ ഇഷ്ടപ്പെടുന്നവരോട് പറയാൻ വളരെ സന്തോഷമാണ്. നമ്മുടെ വിഷമങ്ങൾ ആരോടെങ്കിലും പറയുമ്പോൾ നമ്മുടെ മനസ്സിന് കുറച്ച സമാധാനം കിട്ടുമല്ലോ? എന്നാൽ മറ്റു ചിലരുണ്ട്. അങ്ങിനെയുള്ളവർ നമ്മുടെ വിഷമങ്ങളെല്ലാം ശ്രദ്ധയോടെ കേൾക്കും. ദു:ഖം അഭിനയിക്കും എന്നിട്ട് മനസ്സിൽ സന്തോഷിക്കും.
'ഇല്ല, ഒരു വിഷമവുമില്ല. ഞാനെല്ലാം പറയാം.' എന്ന് പറഞ്ഞ് ഞാൻ തുടർന്നു 'ഞങ്ങൾ രാജകീയമായ ജീവിതമാണ് അവിടെ ജീവിച്ചത്. പക്ഷെ, അതൊരു നീണ്ട പക്ഷേയാണ്. വർഷങ്ങൾ ഒരു പാടായിട്ടും ഞങ്ങൾക്ക് കുട്ടികളുണ്ടായില്ല. ഡോക്ടറെ കാണാമെന്ന് ഞാൻ പറഞിട്ടും അദ്ദേഹം സമതിച്ചില്ല. ഒടുവിൽ ആ ഞെട്ടിക്കുന്ന സത്യം ഞാനറിഞ്ഞു, അദ്ധേഹത്തിനു കുട്ടികൾ ഉണ്ടാവില്ലെന്ന്. ഇതിനിടെ എന്റെ അച്ചൻ മരിച്ചു.'
'ഇതൊക്കെ ദൈവത്തിന്റെ പരീക്ഷണമാണ് രേണുക'. ഹെഡ്മാസ്റ്റെർ ആണത് പറഞത്.
ഉപദേശങ്ങൾ കൊടുക്കാൻ എളുപ്പമാണ്. പക്ഷെ, പ്രാവർത്തികമാക്കാനാണ് പ്രയാസം. യാതൊരു ചിലവുമില്ലാത്ത വാരിക്കോരി കൊടുക്കാവുന്ന ഒന്നാണല്ലോ ഉപദേശം എന്നത്?
'എനിക്ക് വാരിക്കോരി സ്നേഹം തന്നിരുന്നു. അങ്ങിനെ വർഷങ്ങൾക്കു ,ശേഷം രണ്ട് വർഷം മുമ്പ് ചൗധരി മരിച്ചു. സ്വത്തുക്കൾ മുഴുവനും എന്റെ പേരിൽ എഴുതി വെക്കുകയും ചെയ്തു. അങ്ങിനെ നാട്ടിലേക്ക് വരുന്നതിന്നിടയിലാണ് ഞാനവിടെ കയറിയത്.'
ഒരു ശ്മശാനമൂകതയായിരുന്നു അവിടെ. കുറച്ചു കഴിഞ്ഞപ്പോൾ ഹരിയേട്ടൻ വന്നു.
ഇനിയും വരാമെന്ന് പറഞ്ഞു ഞാൻ എന്റെ വീട്ടിലേക്ക് പോയി.
ഒരിക്കൽ സ്കൂളിൽ വെച്ച് ഹരിയെട്ടനെ കണ്ടു. എന്നെ പ്രേമിച്ചതിന്റെ പേരിൽ എന്റെ അച്ഛൻ ഗുണ്ടകളെ വിട്ട് ആക്രമിച്ചു. കാല് തല്ലിയൊടിച്ചു. പിന്നീട് പഠിപ്പ് നിറുത്തി. ശേഷം സ്കൂളിൽ പ്യൂണ്‍ ആയി ജോലിയിൽ കയറി. ഇത് വരെ വിവാഹം കഴിച്ചിട്ടില്ല എന്നൊക്കെ ഹരിയേട്ടൻ പറഞ്ഞു. കൂടുതൽ കേൾക്കാനുള്ള ത്രാണി എനിക്കില്ലായിരുന്നു.
അതിന്നു ശേഷം ഞാൻ എന്റെ ഭാവിയെപ്പറ്റി ആലോചിച്ചു ഒരു തീരുമാനമെടുത്തു. അതിന്റെ വരുംവരായ്കകളെപറ്റി ആലോചിച്ചില്ല. ഞാൻ പലപ്പോഴായി സ്കൂൾ സന്ദർശിച്ചു കെട്ടിടനിര്മാണം കണ്ടു സന്തോഷിക്കാറുണ്ടായിരുന്നു.
ഒരു ദിവസം ഹെഡ്മാസ്റ്ററോട് ഞാൻ എന്റെ വിഷയം പറഞ്ഞു.
'മാഷെ ഞാനെന്റെ ജ്യേഷ്ഠസഹോദരനായി കണ്ടു കൊണ്ട് ഒരു കാര്യം പറയട്ടെ. ഒരിക്കലും ഞാൻ സംഭാവന തന്ന ആളാണെന്ന് കരുതി തീരുമാനം പറയരുത്'. ഞാൻ മുഖവുരയായി കാര്യങ്ങൾ പറഞ്ഞു.
'ശെരി, എന്നാലാവുന്ന തരത്തിൽ ആ പറഞ്ഞ സ്ഥാനത്ത് നിന്ന് കൊണ്ട് ചെയ്തോളാം.' മാസ്ടരുടെ ആ മറുപടി എനിക്ക് സന്തോഷമായി.
'എനിക്ക് ഹരിയെട്ടന്റെ ഭാര്യയായാൽ കൊള്ളാമെന്നുണ്ട്. അതിന്ന് വേണ്ടിയുള്ളതെല്ലാം ഹരിയെട്ടനുമായി ആലോചിച്ചു ചെയ്യാമോ?' ഞാനെന്റെ ആവശ്യം അറിയീച്ചു.
ഹരിയുമായി ആലോചിച്ച് അറിയീക്കാമെന്നു മാസ്റ്റെർ പറഞ്ഞു.
കുറച്ചു ദിവസങ്ങള്ക്ക് ശേഷം ഹെഡ്മാസ്റ്റെർ എന്റെ വീട്ടിൽ വന്നു. എന്റെ ബന്ധുക്കാരെ വിളിച്ച് ഹരിയെട്ടന്ന് വിവാഹത്തിന്ന് താത്പര്യം ആണെന്നും വിവാഹം കഴിഞ്ഞാലും ഒരു കൃഷിക്കാരനായ് ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.
അങ്ങിനെ ഞങ്ങളുടെ വിവാഹം കഴിഞ്ഞു. യാതൊരു ആർഭാടവുമില്ലാതെയാണ് കല്യാണം നടന്നത്. അനാഥശാലകളിലെയും വൃദ്ധസദനത്തിലെയും അന്തേവാസികൾക്ക് ഭക്ഷണം കൊടുത്തു.
--------------------------------
മേമ്പൊടി:
ചേരേണ്ടത് ചെരേണ്ടിടത്ത് തന്നെ ചേരും, കുറച്ചു വൈകിയിട്ടാണെങ്കിലും. അതാണ് ദൈവനിശ്ചയം
നന്ദി: ഇങ്ങിനെയൊരു കഥ നെമ്മാറയുടെ പാശ്ചാത്തലത്തിൽ എഴുതാൻ എന്നോടാവശ്യപ്പെട്ട അബ്ദുൽ ജബ്ബാറിന്നും എല്ലാ നെമ്മാറക്കാർക്കും
നന്ദി: ഇങ്ങിനെയൊരു കഥ നെമ്മാറയുടെ പാശ്ചാത്തലത്തിൽ എഴുതാൻ എന്നോടാവശ്യപ്പെട്ട അബ്ദുൽ ജബ്ബാറിന്നും എല്ലാ നെമ്മാറക്കാർക്കും