കടിഞ്ഞൂൽ പ്രണയം (കഥ) - അവസാനഭാഗം
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ.
>>>> കഴിഞ്ഞ ഭാഗത്തിൽ നിന്നും തുടർച്ച
ദുബായിൽ നിന്നും സലിം എന്റെ ഓഫീസിൽ വന്നു. അവൻ എന്തോ പ്രശ്നത്തിലാണെന്ന് അവന്റെ മുഖഭാവം വിളിച്ചറിയീക്കുന്നു.
'എന്താ സലിം പെട്ടെന്ന് എന്നെ കാണണമെന്ന് പറഞ്ഞത്?'. ഞാൻ ചോദിച്ചു.
'ഇക്കാ ഞാൻ വന്നത് ഇക്കാടെ ജോലിക്ക് ബുദ്ധിമുട്ടാവുമൊ?'. അവന്റെ ചോദ്യത്തിന്നു ഒരിക്കലുമില്ല എന്ന് ഞാൻ മറുപടി കൊടുത്തു.
'എന്റെ ഭാര്യ പ്രസവിച്ചത് അറിയാമല്ലോ?'.
'ഉവ്വ്. ഞാൻ വിളിച്ചിരുന്നു. പക്ഷെ വരാൻ കഴിഞ്ഞില്ല. ഞാൻ വിദേശത്തായിരുന്നു. സാറയും സാറയുടെ സഹോദരനും കൂടി വന്നു കണ്ടല്ലോ?'.
'അതല്ല ഇക്ക വിഷയം. ഞാൻ എല്ലാം വിശദമായി പറയാം. ഞങ്ങളുടെ വിവാഹം കഴിഞ്ഞു 12 വർഷമായി. രണ്ടു വർഷം കൂടുമ്പോൾ ഒരു മാസത്തെ ലീവാണ് കിട്ടുക. ഡോക്ടറെ കണ്ടപ്പോൾ ഞങ്ങൾക്ക് രണ്ട് പേർക്കും പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് പറഞ്ഞു. ഞങ്ങളോട് കുറച്ചു നാൾ ഒന്നിച്ചു താമസിക്കാൻ പറഞ്ഞു. എനിക്ക് ഫാമിലിയെ കൊണ്ട് വരാനുള്ള ശമ്പളം കുറവായതിനാൽ ഭാര്യക്ക് വിസ കിട്ടിയില്ല. അത് കൊണ്ട് അറബിയുടെ വീട്ടിലേക്കുള്ള ഗദ്ദാമ എന്ന നിലയിലുള്ള ഒരു വിസ എടുത്തു. ഇവടെത്തെ നിയമം ഇക്കാക്കറിയാമല്ലോ? എന്റെ സ്പോണ്‍സറിലുള്ള വിസയല്ലാത്തത് കൊണ്ട് ഈ നാട്ടിലെ നിയമമനുസരിച്ചു സക്കീന എന്റെ ഭാര്യയല്ലല്ലോ? അങ്ങിനെ ഞങ്ങൾ ഇസ്ലാമിക കോടതിയിൽ പോയി വിവാഹം കഴിച്ചു'.
ഓഫീസ് ബോയ് കൊണ്ട് വന്ന ചായയും ബ്രെഡും അവനോട് കഴിക്കാൻ പറഞ്ഞു. ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും നിർബന്ധിച്ചപ്പോൾ അവൻ കഴിച്ചു.
അവൻ പറഞ്ഞു തുടങ്ങി.
'അവൾ പ്രസവിച്ചപ്പോൾ കുട്ടിയുടെ പേര് അവളുടെ പാസ്പോർട്ടിൽ എഴുതാൻ പറ്റില്ലെന്ന് എംബസി പറഞ്ഞു. അതാണല്ലോ നിയമം. കാരണം എന്റെ ഭാര്യയുടെ വിസയിൽ ഗദ്ദാമ എന്നാണല്ലോ? അങ്ങിനെ ആ കുട്ടിയുടെ പേര് എന്റെ പാസ്പോർട്ടിൽ എഴുതി. പക്ഷെ, അതിനേക്കാൾ വലിയൊരു പരീക്ഷണമാണ് അല്ലാഹു ഞങ്ങൾക്ക് തന്നത്?'.
'എന്താണ് ആ പ്രശ്നം?' ഞാൻ ചോദിച്ചു.
'അവളുടെ പ്രസവം സിസേറിയൻ ആയിരുന്നു. അതിലുണ്ടായ മുറിവ് പഴുത്തത് കൊണ്ടും മറ്റു ഗുരുതര പ്രശ്നങ്ങൾ കൊണ്ടും ഒരു മാസത്തെ ആശുപത്രിവാസം വേണ്ടി വന്നു. പ്രസവം കഴിഞ്ഞു നാട്ടിലേക്ക് അവരെ പറഞ്ഞയാക്കാമെന്നാണ് ഞാൻ കണക്ക് കൂട്ടിയത്. ഇപ്പോൾ രണ്ട് മാസമായി പ്രസവം കഴിഞ്ഞിട്ട്. ആ കുട്ടിയുടെ വിസ ഇല്ലാത്തത് കൊണ്ട് നാട്ടിലേക്കു പറഞ്ഞയക്കാനും പറ്റുന്നില്ല, അത് പോലെ ദിവസം 100 ദിർഹം വീതം നല്ലൊരു സംഖ്യ ഫൈൻ അടക്കുകയും വേണം. എനിക്ക് മരിക്കാൻ തോന്നുന്നു'. ഇത് പറഞ്ഞു സലിം ഒരു കൊച്ചു കുട്ടിയെപ്പോലെ കരയാൻ തുടങ്ങി.
'സമാധാനിക്കൂ സലിം, മരണം ഒന്നിന്നും പരിഹാരമല്ല, പിന്നെ ആൽമഹത്യ നരകത്തിലേക്കുള്ള വഴിയാണ്'. ഉപദേശം കൊടുത്തിട്ട് ഞാനവനോട് ചോദിച്ചു 'ഞാൻ എന്താണ് ചെയ്യേണ്ടത്?'
'എന്റെ വിഷയത്തിൽ സഹായിക്കാൻ കഴിയുന്നത് ഇക്ക ചെയ്യണം. അത് പറയാനാണ് ഞാൻ വന്നത്'.
ഞാൻ എമിഗ്രേഷൻ ഡയരക്ടർ ഖൽഫാൻ ഖമീസ് അൽറുമയ്ത്തിക്ക് ഫോണ്‍ ചെയ്തു വിവരം പറഞ്ഞു.
'ഞാൻ ഷൈഖിന്റെ കയ്യിൽ നിന്നും എഴുത്തോ വിസ ഫോമോ എന്ത് വേണമെങ്കിലും കൊണ്ട് വരാം. ഈ പ്രശ്നം ഒന്ന് ശെരിയാക്കാൻ പറ്റുമോ?'. ഞാൻ അദ്ധേഹത്തോട് ചോദിച്ചു.
'ജബ്ബാർ, നീ വിസ ഫോം ശെരിയാക്കി കൊണ്ട് വരൂ, ശെരിയാവുമെന്നു ഉറപ്പൊന്നും ഞാൻ പറയില്ല'. എന്നായിരുന്നു അദ്ധേഹത്തിന്റെ മറുപടി.
'സലിം, ഞാനീക്കാര്യത്തിൽ എന്നെ കൊണ്ടാവുന്നത് ചെയ്യാം. പിന്നീട് ശെരിയാവാതെ വന്നാൽ ഞാൻ കാരണം അത് കൊളമായി വേറെ വല്ലവരുടെയും കയ്യിൽ കൊടുത്താൽ മതിയായിരുന്നു എന്ന് പറയരുത്'. ഞാൻ മുൻകൂർ ജാമ്യമെടുത്തു.
'ഒരിക്കലുമില്ല ഇക്ക, ഞാൻ ഈ പ്രശ്നത്തിന്നു സമീപിക്കാത്ത ഒരിടവുമില്ല, അസോസിയേഷനുകളിലും മതസംഘടനകളിലും ഒക്കെ സമീപിച്ചു. അവരും ശ്രമിച്ചു. പക്ഷെ നടന്നില്ലെന്ന് മാത്രം'.
സലീമിന്റെ കയ്യിലെ പേപ്പറുകളും പാസ്പോർട്ട് കോപ്പിയും വാങ്ങി. വിസ ഫോം പൂരിപ്പിച്ചു. അപ്പോൾ മറ്റൊരു പ്രശ്നം. ഇന്ന് വ്യാഴാഴ്ചയാണ്. പതിനൊന്ന് മണിയാവുമ്പോഴേക്കും സർക്കാർ സ്റ്റാഫുകൾ പോകും. വിസ ഫോം ഒപ്പിടാൻ ഷൈഖ് ആണെങ്കിൽ എത്തിയിട്ടുമില്ല. ഞാൻ ആകെ ത്രിശങ്കു സ്വർഗത്തിലായി. അപ്പോഴാണ് ഒരു ബുദ്ധി ഉദിച്ചത്. ഷൈഖിന്റെ പാലസിലെ ബോയ് ഇറാനിയെ വിളിച്ചു ഫോം ഷൈഖിന്നു എത്തിക്കാൻ പറഞ്ഞു.
ദൈവത്തിന്നു നന്ദി. ഫോം ഒപ്പിട്ടു കിട്ടി. സലീമിനെയും കൂട്ടി ഡയറക്ടറെ കാണാൻ പോയി.
'വൊഇൻ യാ ജബ്ബാർ, തലബ് താശീറ?' (ജബ്ബാറേ, എവിടെ വിസ ഫോം?). എന്നെ കണ്ടപാടെ അദ്ധേഹം ചോദിച്ചു.
ഉടനെ ആ ഫോമിന്റെ താഴെ <ലാ മാന> വിസ കൊടുക്കാൻ വിരോധമില്ലെന്ന് എഴുതി ഒപ്പിട്ടു തന്നു.
പക്ഷെ ഒരു പ്രശ്നം ഞാൻ മനസ്സിലാക്കി. ഇത് കൊണ്ട് താഴെ വിസ സെക്ഷനിൽ കൊടുത്താൽ വെള്ളിയാഴ്ച മുടക്ക് ആയതു കൊണ്ട് നാല് ദിവസം കഴിഞ്ഞേ വിസ കിട്ടൂ. ഞാൻ ആ വിവരം അദ്ധേഹത്തോട് പറഞ്ഞു.
ഞാൻ എന്ത് ചെയ്യണമെന്ന അദ്ധേഹത്തിന്റെ ചോദ്യത്തിന്നു ഇന്ന് തന്നെ കിട്ടിയാൽ നന്നായിരുന്നു, കാരണം എനിക്കിന്ന് രാത്രിയിലെ ഫ്ലൈറ്റിന്നു കുടുംബസമേതം പെരുന്നാൾ ആഘോഷിക്കാൻ നാട്ടിൽ പോകേണ്ടതാണ്.
അദ്ധേഹം ആ ഫോം തിരിച്ച് വാങ്ങി ഒരു വാചകം കൂടെ എഴുതി (<ഫീസ> വേഗം എന്ന അറബ് വാക്കിന്ന് സുർഅ എന്നതിനു പകരം ശെരിയായ അറബികൾ എഴുതുന്ന വാക്ക്) ഫോം മടക്കി തന്നു.
വേഗം താഴെയുള്ള വിസ സെക്ഷനിലേക്ക് ചെന്നു.
അവിടെയും എല്ലാം പെട്ടെന്ന് ശെരിയായി. ഇനി ഫൈൻ കേൻസൽ ചെയ്യുന്ന മുസഫ പാലത്തിന്നടുത്തുള്ള ഓഫീസിൽ പോണം. അവിടെയെത്തി അവിടെത്തെ ഓഫീസെറെ കണ്ടു വിഷയം അവതരിപ്പിച്ചു. അദ്ധേഹം ഒന്നും പറയാതെ പാസ്സാക്കി. ഇനി സെക്ഷനിൽ പോയി പേപ്പർ വാങ്ങണം.
ആ സെക്ഷനിൽ ഒരു സുഡാനിയായിരുന്നു. എന്ത് പറഞ്ഞിട്ടും അവൻ ശെനിയാഴ്ച വരൂ എന്ന് മാത്രമേ പറയുന്നുള്ളൂ. എനിക്കാകെ വിഷമമായി. അവനും അറബികൾ ധരിക്കുന്ന കന്തൂറയാണ് ധരിച്ചിട്ടുള്ളത്. അവൻ സുഡാനിയാണെന്നറിയാത്ത മലയാളികൾ ഇവന്റെ സ്വഭാവം കണ്ടാൽ അറബികൾ ഇങ്ങിനെയാണെന്നല്ലേ കരുതൂ. ദൈവം പ്രസാദിച്ചാലും പൂജാരി പ്രസാദിക്കാത്ത സ്ഥിതി.
ഗതികേട്ടാൽ പുലി പുല്ലും തിന്നു. ഞാൻ ഷൈഖിന്റെ ബോഡി ഗാർഡ് അതീഖിനെ വിളിച്ചു. അവൻ വന്ന് ഈ സുഡാനിയുടെ മേശയിന്മേൽ നാല് ഇടി ഇടിച്ചിട്ട് സുരേഷ് ഗോപി സ്റ്റയ്ലിൽ ഒരു ഡയലോഗ് 'ലൗ ശൂഖ് ഇർസൽ വാഹദ് ചൽബ് ഇഹ്ത്രംഹൂ മിസ്ൽ ശൂഖ് (ഷൈഖ് ഒരു പട്ടിക്കുട്ടിയെ അയച്ചാലും ആ പട്ടിക്കുട്ടിയെ നീ ബഹുമാനിക്കണം)'
അഞ്ചു നിമിഷം കൊണ്ട് എല്ലാം ശെരിയായി. അത് മാത്രമല്ല അതിന്നു ശേഷം എന്ത് കാര്യത്തിന്നു ആ സുഡാനിയുടെ അടുത്ത് ചെന്നാലും എല്ലാം മാറ്റി എന്റെ കാര്യം നടത്തി തരും.
'വിസയും മറ്റു പേപ്പറുകളും സലീമിന്റെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു. 'സലിം, ഇത് അഞ്ചു വര്ഷത്തേക്ക് വിസ അടിച്ചു കിട്ടും. ഫൈൻ ഒന്നും ഇനി കൊടുക്കേണ്ട. ഞാൻ ഇന്ന് നാട്ടിൽ പോകുന്നു. തിരിച്ചു വന്നിട്ട് കാണാം. വിസ അടിക്കാൻ ഒരു മാസം സമയമുണ്ട്. തിരിച്ചു വന്നിട്ട് ഞാൻ എംബസ്സിയുമായി ബന്ധപ്പെട്ട് സെപ്പെരേറ്റ് പാസ്പോർട്ട് ആക്കി മാറ്റാം'
'ഇക്ക നന്ദിയുണ്ട്' വികാരത്തോടെ അവൻ പറഞ്ഞു.
'നന്ദി പറയേണ്ടത് എന്നോടോ ഷൈഖിനോടോ അല്ല, അല്ലാഹുവിനോടാണ്'
ഞാൻ നാട്ടിൽ നിന്നു തിരിച്ചു വന്നതിന്ന് ശേഷം സലീമിന്റെ വിഷയം ഞാൻ മറന്നു. എന്റെ ഭാര്യ സാറയാണ് എന്നെ ഓർമപ്പെടുത്തിയത്. റെസിടൻസ് വിസ അടിച്ചു കൊടുത്തപ്പോൾ എനിക്കും സന്തോഷമായി.
ഒരു മാസം കഴിഞ്ഞു. സലീമിന്റെ ഫോണ്‍ കാൾ വന്നു.
'ജബ്ബാർക്ക, അടുത്ത വെള്ളിയാഴ്ച ഞങ്ങൾ അബൂദാബിക്ക് വരുന്നുണ്ട്. ഞങ്ങൾക്ക് ഇക്ക ഒരു സാധനം വാങ്ങി വെക്കണം. ബുദ്ധിമുട്ടാവില്ലല്ലോ?'.
ഒരു ബുദ്ധിമുട്ടുമില്ലെന്നും വെള്ളിയാഴ്ച എന്റെ ഭാര്യ സാറയുടെ ഭക്ഷണമുണ്ടാക്കുന്നതിന്റെ കൈപ്പുണ്ണ്യം അനുഭവിച്ചറിയാമെന്നും ഞാൻ പറഞ്ഞു. അവർ വാങ്ങി വെക്കേണ്ട സാധനം പറഞ്ഞു.
വെള്ളിയാഴ്ച സലീമും സക്കീനയും കുട്ടിയുമായി വന്നു. കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടപ്പോൾ ഫ്ലാറ്റിന്റെ വാതിൽക്കലേക്ക് സാറ ഓടി. കുട്ടിയെ വാങ്ങി എന്തോ ചൊല്ലി അതിനെ ഊതുന്നു.
ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ എന്നോട് വാങ്ങി വെക്കാൻ പറഞ്ഞ സാധനം കൊണ്ട് വരാൻ സലിം പറഞ്ഞു. സാറ അതെടുത്തു കൊണ്ട് വന്നു എന്റെ കയ്യിൽ തന്നു. ഞാനതെടുത്ത് സലീമിന്നു കൊടുത്തപ്പോൾ സലിം പറഞ്ഞത് അത് സക്കീനയുടെ കയ്യിൽ കൊടുക്കാനാണ്. അവൾ അത് സന്തോഷത്തോടെ വാങ്ങി. അതൊരു കപ്പലണ്ടി പൊതിയായിരുന്നു.
'വർഷങ്ങൾക്കു മുമ്പ് ഇക്ക സക്കീനാക്ക് കപ്പലണ്ടി കൊടുത്തപ്പോൾ വാങ്ങിയില്ല അല്ലെ? ഇപ്പോൾ വാങ്ങി. ഇതാണ് ജീവിതം.' സലിം ഇത് പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു. അധികം ചിരിച്ചത് സാറയായിരുന്നു.
----------------------------------------------------
മേമ്പൊടി:
എന്റെ പ്രിയപ്പെട്ട വായനക്കാരെ, ഈ കഥ വായിച്ചു എന്റെ കഥാപാത്രങ്ങളായ ജബ്ബാർ, സലിം, സാറ, സക്കീന പോലെയുള്ളവരാണ് എല്ലാ ഭാര്യാഭർത്താക്കന്മാരും എന്ന് ധരിക്കരുത്. താഴെയുള്ളതും വായിക്കുക.
രാജുവിന്റെയും രജനിയുടെയും വിവാഹരാത്രി. നമുക്ക് ഇത് വരെയുള്ള എല്ലാ കാര്യങ്ങളും തുറന്നു പറയാം എന്ന് രാജു രജനിയോട് പറഞ്ഞു.
അത് വേണ്ട ചേട്ടാ പിന്നീട് പ്രശ്നമാകും എന്ന് രജനി പലവട്ടം പറഞ്ഞു. ഞാൻ എന്റെ കാര്യം പറയാം എന്ന് രാജു പറഞ്ഞിട്ട് തുടർന്നു 'ഞാൻ കോളേജിൽ പഠിക്കുമ്പോൾ ഹോസ്റ്റലിൽ വെച്ച് കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഒരു വൃത്തികെട്ട സ്ത്രീയുമായി ഒരു പ്രാവശ്യം........പിന്നീട് ഇത് വരെ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല'.
'അത് സാരമില്ല ചേട്ടാ'. എന്നാണ് രജനി പറഞ്ഞത്
'ഇനി നിന്റെ കോളേജിലെ കാര്യം പറയൂ'
'ഞാൻ ആരെയും പ്രേമിച്ചിട്ടില്ല' രജനിയുടെ മറുപടി
'ആരെങ്കിലും നിന്നെ പ്രേമിച്ചിട്ടുണ്ടോ?'
' ഇല്ല ചേട്ടാ. പിന്നെ ഞാൻ പഠിച്ചത് ബോട്ടണിയാണല്ലോ. സ്റ്റഡിടൂർ പോയപ്പോൾ ക്ലാസ്സിലെ വിനോദ് ലൗലെറ്റർ ആണെന്നും പറഞ്ഞു ഒരു കടലാസ് തന്നു. ഞാനത് വായിച്ചു പോലും നോക്കാതെ അവന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു'
രണ്ടു വർഷത്തിനു ശേഷം രജനി കുട്ടിക്ക് പാൽകൊടുത്തു പതുക്കെ മയങ്ങിപ്പോയി. പുറത്തു പോയ രാജു തിരിച്ചു വന്നത് അവൾ അറിഞ്ഞില്ല.
ദേഷ്യം വന്ന് രാജു ചോദിച്ചു 'നീ എന്താലോചിച്ചാണ് കിടക്കുന്നത്? വിനോദിനെ ആലോചിച്ചു കിടന്നതാവും അല്ലെ? പിന്നെ ഞാൻ വന്നത് അറിയില്ലല്ലോ?'
രാജു പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
<<ശേഷം ഉണ്ടായത് എന്തായിരിക്കുമെന്ന് എന്റെ പ്രിയപ്പെട്ട വായനക്കാർ അവരുടെ മനോധർമമനുസരിച്ച് സങ്കൽപ്പിക്കുക. ഒക്കുമെങ്കിൽ ഒരു കഥയാക്കി എഴുതുക. അപ്പോൾ നിങ്ങൾക്കും എഴുത്തുകാരനാവാം. ആരും എഴുത്തുകാരനായി ജനിക്കുന്നില്ല എന്ന് മനസ്സിലാക്കുക>>
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ.
>>>> കഴിഞ്ഞ ഭാഗത്തിൽ നിന്നും തുടർച്ച
ദുബായിൽ നിന്നും സലിം എന്റെ ഓഫീസിൽ വന്നു. അവൻ എന്തോ പ്രശ്നത്തിലാണെന്ന് അവന്റെ മുഖഭാവം വിളിച്ചറിയീക്കുന്നു.
'എന്താ സലിം പെട്ടെന്ന് എന്നെ കാണണമെന്ന് പറഞ്ഞത്?'. ഞാൻ ചോദിച്ചു.
'ഇക്കാ ഞാൻ വന്നത് ഇക്കാടെ ജോലിക്ക് ബുദ്ധിമുട്ടാവുമൊ?'. അവന്റെ ചോദ്യത്തിന്നു ഒരിക്കലുമില്ല എന്ന് ഞാൻ മറുപടി കൊടുത്തു.
'എന്റെ ഭാര്യ പ്രസവിച്ചത് അറിയാമല്ലോ?'.
'ഉവ്വ്. ഞാൻ വിളിച്ചിരുന്നു. പക്ഷെ വരാൻ കഴിഞ്ഞില്ല. ഞാൻ വിദേശത്തായിരുന്നു. സാറയും സാറയുടെ സഹോദരനും കൂടി വന്നു കണ്ടല്ലോ?'.
'അതല്ല ഇക്ക വിഷയം. ഞാൻ എല്ലാം വിശദമായി പറയാം. ഞങ്ങളുടെ വിവാഹം കഴിഞ്ഞു 12 വർഷമായി. രണ്ടു വർഷം കൂടുമ്പോൾ ഒരു മാസത്തെ ലീവാണ് കിട്ടുക. ഡോക്ടറെ കണ്ടപ്പോൾ ഞങ്ങൾക്ക് രണ്ട് പേർക്കും പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് പറഞ്ഞു. ഞങ്ങളോട് കുറച്ചു നാൾ ഒന്നിച്ചു താമസിക്കാൻ പറഞ്ഞു. എനിക്ക് ഫാമിലിയെ കൊണ്ട് വരാനുള്ള ശമ്പളം കുറവായതിനാൽ ഭാര്യക്ക് വിസ കിട്ടിയില്ല. അത് കൊണ്ട് അറബിയുടെ വീട്ടിലേക്കുള്ള ഗദ്ദാമ എന്ന നിലയിലുള്ള ഒരു വിസ എടുത്തു. ഇവടെത്തെ നിയമം ഇക്കാക്കറിയാമല്ലോ? എന്റെ സ്പോണ്‍സറിലുള്ള വിസയല്ലാത്തത് കൊണ്ട് ഈ നാട്ടിലെ നിയമമനുസരിച്ചു സക്കീന എന്റെ ഭാര്യയല്ലല്ലോ? അങ്ങിനെ ഞങ്ങൾ ഇസ്ലാമിക കോടതിയിൽ പോയി വിവാഹം കഴിച്ചു'.
ഓഫീസ് ബോയ് കൊണ്ട് വന്ന ചായയും ബ്രെഡും അവനോട് കഴിക്കാൻ പറഞ്ഞു. ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും നിർബന്ധിച്ചപ്പോൾ അവൻ കഴിച്ചു.
അവൻ പറഞ്ഞു തുടങ്ങി.
'അവൾ പ്രസവിച്ചപ്പോൾ കുട്ടിയുടെ പേര് അവളുടെ പാസ്പോർട്ടിൽ എഴുതാൻ പറ്റില്ലെന്ന് എംബസി പറഞ്ഞു. അതാണല്ലോ നിയമം. കാരണം എന്റെ ഭാര്യയുടെ വിസയിൽ ഗദ്ദാമ എന്നാണല്ലോ? അങ്ങിനെ ആ കുട്ടിയുടെ പേര് എന്റെ പാസ്പോർട്ടിൽ എഴുതി. പക്ഷെ, അതിനേക്കാൾ വലിയൊരു പരീക്ഷണമാണ് അല്ലാഹു ഞങ്ങൾക്ക് തന്നത്?'.
'എന്താണ് ആ പ്രശ്നം?' ഞാൻ ചോദിച്ചു.
'അവളുടെ പ്രസവം സിസേറിയൻ ആയിരുന്നു. അതിലുണ്ടായ മുറിവ് പഴുത്തത് കൊണ്ടും മറ്റു ഗുരുതര പ്രശ്നങ്ങൾ കൊണ്ടും ഒരു മാസത്തെ ആശുപത്രിവാസം വേണ്ടി വന്നു. പ്രസവം കഴിഞ്ഞു നാട്ടിലേക്ക് അവരെ പറഞ്ഞയാക്കാമെന്നാണ് ഞാൻ കണക്ക് കൂട്ടിയത്. ഇപ്പോൾ രണ്ട് മാസമായി പ്രസവം കഴിഞ്ഞിട്ട്. ആ കുട്ടിയുടെ വിസ ഇല്ലാത്തത് കൊണ്ട് നാട്ടിലേക്കു പറഞ്ഞയക്കാനും പറ്റുന്നില്ല, അത് പോലെ ദിവസം 100 ദിർഹം വീതം നല്ലൊരു സംഖ്യ ഫൈൻ അടക്കുകയും വേണം. എനിക്ക് മരിക്കാൻ തോന്നുന്നു'. ഇത് പറഞ്ഞു സലിം ഒരു കൊച്ചു കുട്ടിയെപ്പോലെ കരയാൻ തുടങ്ങി.
'സമാധാനിക്കൂ സലിം, മരണം ഒന്നിന്നും പരിഹാരമല്ല, പിന്നെ ആൽമഹത്യ നരകത്തിലേക്കുള്ള വഴിയാണ്'. ഉപദേശം കൊടുത്തിട്ട് ഞാനവനോട് ചോദിച്ചു 'ഞാൻ എന്താണ് ചെയ്യേണ്ടത്?'
'എന്റെ വിഷയത്തിൽ സഹായിക്കാൻ കഴിയുന്നത് ഇക്ക ചെയ്യണം. അത് പറയാനാണ് ഞാൻ വന്നത്'.
ഞാൻ എമിഗ്രേഷൻ ഡയരക്ടർ ഖൽഫാൻ ഖമീസ് അൽറുമയ്ത്തിക്ക് ഫോണ്‍ ചെയ്തു വിവരം പറഞ്ഞു.
'ഞാൻ ഷൈഖിന്റെ കയ്യിൽ നിന്നും എഴുത്തോ വിസ ഫോമോ എന്ത് വേണമെങ്കിലും കൊണ്ട് വരാം. ഈ പ്രശ്നം ഒന്ന് ശെരിയാക്കാൻ പറ്റുമോ?'. ഞാൻ അദ്ധേഹത്തോട് ചോദിച്ചു.
'ജബ്ബാർ, നീ വിസ ഫോം ശെരിയാക്കി കൊണ്ട് വരൂ, ശെരിയാവുമെന്നു ഉറപ്പൊന്നും ഞാൻ പറയില്ല'. എന്നായിരുന്നു അദ്ധേഹത്തിന്റെ മറുപടി.
'സലിം, ഞാനീക്കാര്യത്തിൽ എന്നെ കൊണ്ടാവുന്നത് ചെയ്യാം. പിന്നീട് ശെരിയാവാതെ വന്നാൽ ഞാൻ കാരണം അത് കൊളമായി വേറെ വല്ലവരുടെയും കയ്യിൽ കൊടുത്താൽ മതിയായിരുന്നു എന്ന് പറയരുത്'. ഞാൻ മുൻകൂർ ജാമ്യമെടുത്തു.
'ഒരിക്കലുമില്ല ഇക്ക, ഞാൻ ഈ പ്രശ്നത്തിന്നു സമീപിക്കാത്ത ഒരിടവുമില്ല, അസോസിയേഷനുകളിലും മതസംഘടനകളിലും ഒക്കെ സമീപിച്ചു. അവരും ശ്രമിച്ചു. പക്ഷെ നടന്നില്ലെന്ന് മാത്രം'.
സലീമിന്റെ കയ്യിലെ പേപ്പറുകളും പാസ്പോർട്ട് കോപ്പിയും വാങ്ങി. വിസ ഫോം പൂരിപ്പിച്ചു. അപ്പോൾ മറ്റൊരു പ്രശ്നം. ഇന്ന് വ്യാഴാഴ്ചയാണ്. പതിനൊന്ന് മണിയാവുമ്പോഴേക്കും സർക്കാർ സ്റ്റാഫുകൾ പോകും. വിസ ഫോം ഒപ്പിടാൻ ഷൈഖ് ആണെങ്കിൽ എത്തിയിട്ടുമില്ല. ഞാൻ ആകെ ത്രിശങ്കു സ്വർഗത്തിലായി. അപ്പോഴാണ് ഒരു ബുദ്ധി ഉദിച്ചത്. ഷൈഖിന്റെ പാലസിലെ ബോയ് ഇറാനിയെ വിളിച്ചു ഫോം ഷൈഖിന്നു എത്തിക്കാൻ പറഞ്ഞു.
ദൈവത്തിന്നു നന്ദി. ഫോം ഒപ്പിട്ടു കിട്ടി. സലീമിനെയും കൂട്ടി ഡയറക്ടറെ കാണാൻ പോയി.
'വൊഇൻ യാ ജബ്ബാർ, തലബ് താശീറ?' (ജബ്ബാറേ, എവിടെ വിസ ഫോം?). എന്നെ കണ്ടപാടെ അദ്ധേഹം ചോദിച്ചു.
ഉടനെ ആ ഫോമിന്റെ താഴെ <ലാ മാന> വിസ കൊടുക്കാൻ വിരോധമില്ലെന്ന് എഴുതി ഒപ്പിട്ടു തന്നു.
പക്ഷെ ഒരു പ്രശ്നം ഞാൻ മനസ്സിലാക്കി. ഇത് കൊണ്ട് താഴെ വിസ സെക്ഷനിൽ കൊടുത്താൽ വെള്ളിയാഴ്ച മുടക്ക് ആയതു കൊണ്ട് നാല് ദിവസം കഴിഞ്ഞേ വിസ കിട്ടൂ. ഞാൻ ആ വിവരം അദ്ധേഹത്തോട് പറഞ്ഞു.
ഞാൻ എന്ത് ചെയ്യണമെന്ന അദ്ധേഹത്തിന്റെ ചോദ്യത്തിന്നു ഇന്ന് തന്നെ കിട്ടിയാൽ നന്നായിരുന്നു, കാരണം എനിക്കിന്ന് രാത്രിയിലെ ഫ്ലൈറ്റിന്നു കുടുംബസമേതം പെരുന്നാൾ ആഘോഷിക്കാൻ നാട്ടിൽ പോകേണ്ടതാണ്.
അദ്ധേഹം ആ ഫോം തിരിച്ച് വാങ്ങി ഒരു വാചകം കൂടെ എഴുതി (<ഫീസ> വേഗം എന്ന അറബ് വാക്കിന്ന് സുർഅ എന്നതിനു പകരം ശെരിയായ അറബികൾ എഴുതുന്ന വാക്ക്) ഫോം മടക്കി തന്നു.
വേഗം താഴെയുള്ള വിസ സെക്ഷനിലേക്ക് ചെന്നു.
അവിടെയും എല്ലാം പെട്ടെന്ന് ശെരിയായി. ഇനി ഫൈൻ കേൻസൽ ചെയ്യുന്ന മുസഫ പാലത്തിന്നടുത്തുള്ള ഓഫീസിൽ പോണം. അവിടെയെത്തി അവിടെത്തെ ഓഫീസെറെ കണ്ടു വിഷയം അവതരിപ്പിച്ചു. അദ്ധേഹം ഒന്നും പറയാതെ പാസ്സാക്കി. ഇനി സെക്ഷനിൽ പോയി പേപ്പർ വാങ്ങണം.
ആ സെക്ഷനിൽ ഒരു സുഡാനിയായിരുന്നു. എന്ത് പറഞ്ഞിട്ടും അവൻ ശെനിയാഴ്ച വരൂ എന്ന് മാത്രമേ പറയുന്നുള്ളൂ. എനിക്കാകെ വിഷമമായി. അവനും അറബികൾ ധരിക്കുന്ന കന്തൂറയാണ് ധരിച്ചിട്ടുള്ളത്. അവൻ സുഡാനിയാണെന്നറിയാത്ത മലയാളികൾ ഇവന്റെ സ്വഭാവം കണ്ടാൽ അറബികൾ ഇങ്ങിനെയാണെന്നല്ലേ കരുതൂ. ദൈവം പ്രസാദിച്ചാലും പൂജാരി പ്രസാദിക്കാത്ത സ്ഥിതി.
ഗതികേട്ടാൽ പുലി പുല്ലും തിന്നു. ഞാൻ ഷൈഖിന്റെ ബോഡി ഗാർഡ് അതീഖിനെ വിളിച്ചു. അവൻ വന്ന് ഈ സുഡാനിയുടെ മേശയിന്മേൽ നാല് ഇടി ഇടിച്ചിട്ട് സുരേഷ് ഗോപി സ്റ്റയ്ലിൽ ഒരു ഡയലോഗ് 'ലൗ ശൂഖ് ഇർസൽ വാഹദ് ചൽബ് ഇഹ്ത്രംഹൂ മിസ്ൽ ശൂഖ് (ഷൈഖ് ഒരു പട്ടിക്കുട്ടിയെ അയച്ചാലും ആ പട്ടിക്കുട്ടിയെ നീ ബഹുമാനിക്കണം)'
അഞ്ചു നിമിഷം കൊണ്ട് എല്ലാം ശെരിയായി. അത് മാത്രമല്ല അതിന്നു ശേഷം എന്ത് കാര്യത്തിന്നു ആ സുഡാനിയുടെ അടുത്ത് ചെന്നാലും എല്ലാം മാറ്റി എന്റെ കാര്യം നടത്തി തരും.
'വിസയും മറ്റു പേപ്പറുകളും സലീമിന്റെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു. 'സലിം, ഇത് അഞ്ചു വര്ഷത്തേക്ക് വിസ അടിച്ചു കിട്ടും. ഫൈൻ ഒന്നും ഇനി കൊടുക്കേണ്ട. ഞാൻ ഇന്ന് നാട്ടിൽ പോകുന്നു. തിരിച്ചു വന്നിട്ട് കാണാം. വിസ അടിക്കാൻ ഒരു മാസം സമയമുണ്ട്. തിരിച്ചു വന്നിട്ട് ഞാൻ എംബസ്സിയുമായി ബന്ധപ്പെട്ട് സെപ്പെരേറ്റ് പാസ്പോർട്ട് ആക്കി മാറ്റാം'
'ഇക്ക നന്ദിയുണ്ട്' വികാരത്തോടെ അവൻ പറഞ്ഞു.
'നന്ദി പറയേണ്ടത് എന്നോടോ ഷൈഖിനോടോ അല്ല, അല്ലാഹുവിനോടാണ്'
ഞാൻ നാട്ടിൽ നിന്നു തിരിച്ചു വന്നതിന്ന് ശേഷം സലീമിന്റെ വിഷയം ഞാൻ മറന്നു. എന്റെ ഭാര്യ സാറയാണ് എന്നെ ഓർമപ്പെടുത്തിയത്. റെസിടൻസ് വിസ അടിച്ചു കൊടുത്തപ്പോൾ എനിക്കും സന്തോഷമായി.
ഒരു മാസം കഴിഞ്ഞു. സലീമിന്റെ ഫോണ്‍ കാൾ വന്നു.
'ജബ്ബാർക്ക, അടുത്ത വെള്ളിയാഴ്ച ഞങ്ങൾ അബൂദാബിക്ക് വരുന്നുണ്ട്. ഞങ്ങൾക്ക് ഇക്ക ഒരു സാധനം വാങ്ങി വെക്കണം. ബുദ്ധിമുട്ടാവില്ലല്ലോ?'.
ഒരു ബുദ്ധിമുട്ടുമില്ലെന്നും വെള്ളിയാഴ്ച എന്റെ ഭാര്യ സാറയുടെ ഭക്ഷണമുണ്ടാക്കുന്നതിന്റെ കൈപ്പുണ്ണ്യം അനുഭവിച്ചറിയാമെന്നും ഞാൻ പറഞ്ഞു. അവർ വാങ്ങി വെക്കേണ്ട സാധനം പറഞ്ഞു.
വെള്ളിയാഴ്ച സലീമും സക്കീനയും കുട്ടിയുമായി വന്നു. കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടപ്പോൾ ഫ്ലാറ്റിന്റെ വാതിൽക്കലേക്ക് സാറ ഓടി. കുട്ടിയെ വാങ്ങി എന്തോ ചൊല്ലി അതിനെ ഊതുന്നു.
ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ എന്നോട് വാങ്ങി വെക്കാൻ പറഞ്ഞ സാധനം കൊണ്ട് വരാൻ സലിം പറഞ്ഞു. സാറ അതെടുത്തു കൊണ്ട് വന്നു എന്റെ കയ്യിൽ തന്നു. ഞാനതെടുത്ത് സലീമിന്നു കൊടുത്തപ്പോൾ സലിം പറഞ്ഞത് അത് സക്കീനയുടെ കയ്യിൽ കൊടുക്കാനാണ്. അവൾ അത് സന്തോഷത്തോടെ വാങ്ങി. അതൊരു കപ്പലണ്ടി പൊതിയായിരുന്നു.
'വർഷങ്ങൾക്കു മുമ്പ് ഇക്ക സക്കീനാക്ക് കപ്പലണ്ടി കൊടുത്തപ്പോൾ വാങ്ങിയില്ല അല്ലെ? ഇപ്പോൾ വാങ്ങി. ഇതാണ് ജീവിതം.' സലിം ഇത് പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു. അധികം ചിരിച്ചത് സാറയായിരുന്നു.
----------------------------------------------------
മേമ്പൊടി:
എന്റെ പ്രിയപ്പെട്ട വായനക്കാരെ, ഈ കഥ വായിച്ചു എന്റെ കഥാപാത്രങ്ങളായ ജബ്ബാർ, സലിം, സാറ, സക്കീന പോലെയുള്ളവരാണ് എല്ലാ ഭാര്യാഭർത്താക്കന്മാരും എന്ന് ധരിക്കരുത്. താഴെയുള്ളതും വായിക്കുക.
രാജുവിന്റെയും രജനിയുടെയും വിവാഹരാത്രി. നമുക്ക് ഇത് വരെയുള്ള എല്ലാ കാര്യങ്ങളും തുറന്നു പറയാം എന്ന് രാജു രജനിയോട് പറഞ്ഞു.
അത് വേണ്ട ചേട്ടാ പിന്നീട് പ്രശ്നമാകും എന്ന് രജനി പലവട്ടം പറഞ്ഞു. ഞാൻ എന്റെ കാര്യം പറയാം എന്ന് രാജു പറഞ്ഞിട്ട് തുടർന്നു 'ഞാൻ കോളേജിൽ പഠിക്കുമ്പോൾ ഹോസ്റ്റലിൽ വെച്ച് കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഒരു വൃത്തികെട്ട സ്ത്രീയുമായി ഒരു പ്രാവശ്യം........പിന്നീട് ഇത് വരെ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല'.
'അത് സാരമില്ല ചേട്ടാ'. എന്നാണ് രജനി പറഞ്ഞത്
'ഇനി നിന്റെ കോളേജിലെ കാര്യം പറയൂ'
'ഞാൻ ആരെയും പ്രേമിച്ചിട്ടില്ല' രജനിയുടെ മറുപടി
'ആരെങ്കിലും നിന്നെ പ്രേമിച്ചിട്ടുണ്ടോ?'
' ഇല്ല ചേട്ടാ. പിന്നെ ഞാൻ പഠിച്ചത് ബോട്ടണിയാണല്ലോ. സ്റ്റഡിടൂർ പോയപ്പോൾ ക്ലാസ്സിലെ വിനോദ് ലൗലെറ്റർ ആണെന്നും പറഞ്ഞു ഒരു കടലാസ് തന്നു. ഞാനത് വായിച്ചു പോലും നോക്കാതെ അവന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു'
രണ്ടു വർഷത്തിനു ശേഷം രജനി കുട്ടിക്ക് പാൽകൊടുത്തു പതുക്കെ മയങ്ങിപ്പോയി. പുറത്തു പോയ രാജു തിരിച്ചു വന്നത് അവൾ അറിഞ്ഞില്ല.
ദേഷ്യം വന്ന് രാജു ചോദിച്ചു 'നീ എന്താലോചിച്ചാണ് കിടക്കുന്നത്? വിനോദിനെ ആലോചിച്ചു കിടന്നതാവും അല്ലെ? പിന്നെ ഞാൻ വന്നത് അറിയില്ലല്ലോ?'
രാജു പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
<<ശേഷം ഉണ്ടായത് എന്തായിരിക്കുമെന്ന് എന്റെ പ്രിയപ്പെട്ട വായനക്കാർ അവരുടെ മനോധർമമനുസരിച്ച് സങ്കൽപ്പിക്കുക. ഒക്കുമെങ്കിൽ ഒരു കഥയാക്കി എഴുതുക. അപ്പോൾ നിങ്ങൾക്കും എഴുത്തുകാരനാവാം. ആരും എഴുത്തുകാരനായി ജനിക്കുന്നില്ല എന്ന് മനസ്സിലാക്കുക>>