ചൂലൂരെ മണിമക്കളുടെ സ്നേഹം (അനുഭവം)
+++++++++++++++++++++++++
അടുത്ത കൂട്ടുകാരായി ചെറുപ്പത്തിൽ ഒരു പാട് പേർ എനിക്കുണ്ടായിരുന്നു. കാട്ടൂര്‍ മുനയംകാരും എന്റെ അയല്‍വാസികളുമായ സിദ്ധാര്‍ത്ഥൻ, മുഹമ്മദാലി, അബ്ദുൽ റഹിമാൻ, രാജൻ തുടങ്ങിയവർ. അതിൽ സിദ്ധൻ എന്റെ വളരെ അടുത്ത അയൽവാസിയും ക്ലാസ്സ്‌മേറ്റും ആണ്. ഓണമാകുമ്പോൾ പാടത്ത് നിന്നും വയലറ്റ്, നീല, മഞ്ഞ തുടങ്ങിയ നിറങ്ങളിലുള്ള ചെറിയ പൂക്കളും, മറ്റു പറമ്പുകളിൽ നിന്നുള്ള പൂക്കളും പറിച്ചു കൊണ്ട് വരാനും ചാണകം മെഴുകിയ പൂക്കളത്തിൽ പൂക്കൾ ഇടാനും ഞാനും സിദ്ധന്റെ കൂടെ കൂടാറുണ്ട്. അത് പോലെ വിഷുവിന്നു അവന്റെ വീട്ടിലും പെരുന്നാളിന്നു എന്റെ വീട്ടിലും പടക്കം പൊട്ടിക്കാൻ ഞങ്ങൾ ഒന്നിച്ചുണ്ടാവും. എനിക്കന്നു എട്ടു വയസ്സ്. പഠിക്കുന്നത് മുനയം LP സ്കൂളിൽ നാലാം ക്ലാസ്സിൽ (ഇന്ന് ആ സ്കൂൾ ഇല്ല)
എന്റെ മറ്റൊരു കൂട്ടുകാരനായിരുന്ന രാജൻ ഒരു ദിവസം ഞങ്ങളോട് രാജന്‍ ഒരു കാര്യം പറഞ്ഞു 'ബാലേട്ടനും മരിച്ചു പോയ കൃഷ്ണേട്ടന്നും കൂട്ടുകാരായിരുന്നല്ലോ. രണ്ടു ദിവസം മുമ്പ് രാത്രിയിൽ ബാലേട്ടന്റെ വീട്ടിലെ വാതിലിൽ മുട്ട് കേട്ടു. അകത്തു നിന്നും ബാലേട്ടൻ ചോദിച്ചപ്പോൾ കൃഷ്ണൻ ആണെന്ന മറുപടി കിട്ടി. എന്നിട്ട് കൃഷ്ണേട്ടൻ പറഞ്ഞത്രേ നീയെന്താ എന്നെ മറന്നു പോയോ എന്ന്'. പിറ്റേന്ന് ബാലേട്ടൻ കൃഷ്ണേട്ടനെ ശവമടക്കിയ സ്ഥലത്ത് കുറച്ചു പുഴമീൻ വറുത്ത് ഒരു വാട്ടിയ ഇലയിലും കുറച്ചു തെങ്ങിൻകള്ള് ഒരു ചെറിയ മണ്‍കുടത്തിലും കൊണ്ട് പോയി വെച്ചു. പിറ്റേന്ന് ബാലേട്ടൻ അവിടെ ചെന്ന് നോക്കിയപ്പോൾ മീൻ തിന്നു മുള്ള് മാത്രം ആയിരിക്കുന്നു. കള്ള് കുടിച്ചു കുടം ചെരിച്ചിട്ടിരിക്കുന്നു. അതിന്നു ശേഷം വാതിലിൽ മുട്ട് കേട്ടിട്ടില്ലത്രെ'
എനിക്ക് പേടിയായി എന്ന് മനസ്സിലായപ്പോൾ രാജൻ പറഞ്ഞു 'ശെറഫൂ, എന്നാൽ വേറെ ഒരു തലയില്ലാത്ത പ്രേതത്തിന്റെ കഥ പറയാം'. ഞാൻ അവിടെ നിന്നും ഓടി.
അന്ന് രാത്രി കാട്ടൂർ നെടുമ്പുര പള്ളിയിൽ വൈലിത്തറയുടെ മതപ്രസംഗം. അന്ന് ഞങ്ങളുടെ ഗ്രാമത്തിൽ ഇലക്ട്രിസിറ്റി ആയിട്ടില്ല. ഉമ്മയും ഉപ്പയും ഞാനും കൂടെ നടന്നാണ് രാത്രി പ്രസംഗം കേൾക്കാൻ പോയത്. ഞാൻ പെട്ടെന്ന് നിലവിളിച്ചു. 'പ്രേതം'. അത് കേട്ട് കുറച്ചു മുമ്പിൽ ഉണ്ടായിരുന്ന ഉപ്പ തിരിച്ചു വന്നു. ഞാൻ പേടിച്ചു നിൽക്കുകയാണ്. ഞാൻ ഉപ്പാക്ക് വെളുത്ത ഡ്രസ്സ് ഇട്ട പ്രേതം കിടന്നു ആടുന്നത് കാണിച്ചു കൊടുത്തു. ഉപ്പാടെ കയ്യിൽ നിന്നും ഞാൻ പിടുത്തം വിടുന്നില്ല. ഉപ്പ എന്റെ കൈ വിടീച്ച് കൊണ്ട് ആ പ്രേതത്തിന്റെ അടുത്ത് പോയി തിരിച്ചു വന്നു എന്നോട് പറഞ്ഞു 'അത് ഒരു പ്രേതവും ക്രീതവും അല്ല. അത് ആ വീട്ടുകാർ ഉണക്കാനിട്ട നിസ്കാരകുപ്പായമാണ്. എന്നിട്ട് ഉപ്പ എന്നെ ആ നിസ്കാരകുപ്പായം കൈ കൊണ്ട് തൊടീച്ചു. എന്റെ പേടി മാറി. അത് നിസ്കാര കുപ്പായം ആണെന്ന് മാത്രം പറഞിരുന്നെകിൽ എന്റെ പ്രേതത്തിനോടുള്ള പേടി മാറില്ലായിരുന്നു. അത് കൊണ്ടാണ് ഉപ്പ അത് തെളിവ് സഹിതം കാണിച്ചു തന്നത്. അതാണ് എന്റെ പൊന്നുപ്പ.
ഒരു ദിവസം ഉമ്മാട് ഞാൻ പറഞ്ഞു ഉമ്മാടെ വീട്ടിൽ, ചൂലൂര് ഞാൻ പോട്ടെ എന്ന്. ഉമ്മാടെ ഒരു പാട് നിബന്ധനകൾ, കുഞ്ഞുമ്മമാരെ ബുദ്ധിമുട്ടിക്കരുത്, തുണിയിൽ മാങ്ങാക്കറയാക്കരുത് എന്നൊക്കെ. എല്ലാം തലയാട്ടി. അങ്ങിനെ ഉമ്മാടെ ലേബർ ചെക്കിംഗ് കഴിഞ്ഞപ്പോൾ ഉപ്പാടെ എമിഗ്രേഷൻ. രണ്ടു ദിവസത്തിൽ കൂടുതൽ നിൽക്കണ്ട. തിരിച്ചു കൊണ്ട് വരാൻ ഉപ്പ വരാമെന്നും ഏറ്റു.
വീട്ടിൽ നിന്നും മുനയം കടത്തു കടന്നു അഴിമാവ് കടവിലുള്ള മരപ്പാലം വഴി ചൂലേരേക്ക്, എന്റെ മണിമക്കളുടെ അടുത്തേക്ക്. അന്നും കുട്ടമംഗലത്തെ നെല്ല് വിത്തുൽപാദന കേന്ദ്രം ഇത് പോലെ തന്നെ ഉണ്ട്. വീണ്ടും നടന്നു. ചൂലൂർ എത്തിയപ്പോൾ കുഞ്ഞുമ്മമാർക്കു സന്തോഷം. എനിക്ക് പ്രത്യേക പരിഗണന, കുഞ്ഞിത്താടെ മോനല്ലേ എന്നതിനാൽ. ഞാൻ വന്നതറിഞ്ഞ് ചൂലൂരെ മണിമക്കൾ ഓടിയെത്തി. ഇനി രണ്ടു ദിവസം ഞങ്ങൾക്ക് കുശാൽ. മാവിന്മേൽ കേറി മാങ്ങ പൊട്ടിച്ചു തിന്നാലും അണ്ടി എടുത്തു അടുത്തുള്ള ചായക്കടയിൽ കൊണ്ട് പോയി നടൂപറമ്പില്‍ വീട്ടുകാര്‍ നടത്തിയിരുന്ന കടയുടെ മുന്‍ഭാഗത്തുള്ള ഓലമേഞ്ഞ ചായക്കടയില്‍ നിന്ന് മഞ്ഞൾ ഇട്ട പുഴുങ്ങിയ കൊള്ളി കിഴങ്ങ് തിന്നലും. നിരപ്പലകയിട്ട ഓടിട്ട ആ രണ്ടു മുറിക്കട വെല്ലിപ്പാടെ കെട്ടിടം ആയിരുന്നു. അങ്ങിനെയൊരു കട ആ ഭാഗങ്ങളില്‍ വേറെ ഉണ്ടായിരുന്നില്ല. അത് ചുലൂര്‍ പള്ളിയുടെ തെക്ക് ഭാഗത്തുള്ള സ്കൂളിന് തെക്കേ പറമ്പില്‍ ആയിരുന്നു. പോരാത്തതിനു ഒരു കുഞ്ഞുമ്മാടെ ഭർത്താവ് സിലോണിൽ ആണ്. അപ്പോൾ കുറച്ചു പോക്കറ്റ് മണി കിട്ടും. എനിക്ക് ആ 'മണി'യെക്കാൾ ഇഷ്ടം ചൂലൂരത്തെ 'മണി'മക്കളെയാണ്.
അവിടെ നിന്നും മുരിയാൻതോട് വഴി കരയാമുട്ടത്തേക്ക്, എന്റെ മൂത്താപ്പാടെ വീട്ടിലേക്കു. അവിടെ കരയാമുട്ടം സ്കൂളിന്റെ കിഴക്ക് ഭാഗത്താണ് മൂത്താപ്പാടെ വീട്. ഒമ്പത് വലിയ കുളങ്ങളുളള ഒരു വലിയ പറമ്പ്. അതിൽ തിമിർത്താടി കുളിക്കലാണ് ഒരു പണി. രാത്രി മൂത്തുമ്മാടെ മക്കളുമായി സ്കൂളിലെ ബുക്ക് നോക്കി നാടകം കളിക്കുക. പിറ്റേന്ന് പോരുമ്പോൾ മൂത്തുമ്മാടെ മകൾ സഫിയത്ത ഒരു രൂപ നോട്ടു തരും. അന്നൊക്കെ ഒരു രൂപ സ്വന്തമായി കിട്ടുക എന്നത് ആലോചിക്കാൻ പോലും വയ്യ. സഫിയത്താ, ഇത്ത തന്ന ആ ഒരു രൂപ നോട്ടിന്നു ഞാന്‍ ഇന്നത്തെ ലക്ഷങ്ങളെക്കാൾ വില മതിക്കുന്നു.
തിരിച്ചു മണിമക്കളെ കാണാൻ ചൂലൂരേക്ക്. വീണ്ടും മരത്തിൽ കേറിയുള്ള കസര്‍ത്ത്. നാല് മണിയായപ്പോൾ ഉപ്പ സൈക്കിളിൽ വന്നു. ഉപ്പാക്ക് അന്നൊരു ഇംഗ്ലീഷ് റാലി സൈക്കിൾ ഉണ്ടായിരുന്നു. ഉപ്പ വന്നപ്പോൾ എന്നെ പറ്റി കുഞ്ഞുമ്മമാരോട് ചോദിച്ചു. കുഞ്ഞുമ്മമാർ ഞാൻ കുറുമ്പ് ഒന്നും എടുത്തില്ല്ലെന്നും മരത്തിൽ കയറിയില്ലെന്നും നുണ പറഞ്ഞു. അല്ലെങ്കിലും കുഞ്ഞുമ്മമാർക്ക് ഉപ്പാനെ ബഹുമാനവും പേടിയുമാണ്. ഉപ്പ അവർക്ക് അമ്മായിയുടെ മകനും കൂടിയാണല്ലോ. പാലില്ലാത്തത് കൊണ്ട് തേങ്ങാപ്പീര ഇട്ട ചായ കൊണ്ട് ഉപ്പാക്കും എനിക്കും തന്നു. നല്ല സ്വാദ് ഉണ്ടായിരുന്നതിന്ന്. കുഞ്ഞുമ്മമാർ കുറച്ചു മാങ്ങകൾ ഉപ്പാടെ സൈക്കിളിന്റെ പെട്ടിയിൽ കൊണ്ട് വെച്ചു.
മാവിൻചോട്ടിൽ വിഷമിച്ചു നിന്ന എന്റെ ചൂലൂർ മണിമക്കളോട് ഇനി അഞ്ചാറ് മാസം കഴിഞ്ഞു ഞാന്‍ വരാമെന്നും നമുക്ക് അടിച്ചു പൊളിക്കാമെന്നും പറഞ്ഞു. എന്നെ പിന്നിലിരുത്തി ഉപ്പ കുട്ടമംഗലം വഴി സൈക്കിൾ ചവുട്ടി. കുട്ടമംഗലം എത്തുന്നതിന്നു മുമ്പ് ചൂലൂരിന്റെ ബോർഡറിൽ ഒരു ചെറിയ കൈത്തോട് ഉണ്ട്. അവിടെ എത്തിയപ്പോൾ ഞാൻ ചൂലൂരേക്ക് തിരിഞ്ഞു നോക്കി. എന്റെ മനസ്സ് വീണ്ടും മന്ത്രിച്ചു 'എന്റെ മണിമക്കളെ, നിങ്ങൾ ഇപ്പോൾ എന്ത് ചെയ്യുന്നു?'. ഏടത്തിരുത്തി പൊട്ടക്കടവ് പാലം എത്തിയപ്പോൾ എന്നോട് ഇറങ്ങാൻ പറഞ്ഞു. ഇനി ഒരു കയറ്റമാണ്. പാലത്തിന്നു മുകളിൽ എത്തിയപ്പോൾ വീണ്ടും എന്നെ കയറ്റിയിരുത്തി. ഉപ്പ പാലം കഴിഞ്ഞുള്ള ഇറക്കം ബ്രൈക് പിടിക്കാതെ വിടുകയാണ്. ഞാൻ പേടിച്ചു ഉപ്പാട് പതുക്കെ ഓടിക്കാൻ പറഞ്ഞു. അപ്പോൾ ഉപ്പ പറഞ്ഞത് കഷ്ടപ്പെട്ട് കയറ്റം ഓടിച്ചു കയറ്റിയതല്ലേ. അപ്പൊ ഈ ഇറക്കം ബ്രൈക്ക് പിടിച്ചു കളയണോ എന്നാണ്. അതാണ് എന്റെ ഉപ്പ. അന്നത് കാലത്ത് എയർ പിടിച്ചു നില്‍ക്കുന്ന കാരണവന്മാരാണ് അധികവും. മക്കളോടുള്ള സ്നേഹം പുറത്തു കാണിക്കാതെ ഉള്ളിൽ സൂക്ഷിക്കുന്ന ആളാണ് എന്റെ പൊന്നുപ്പ. ഞാൻ വീട്ടിലെത്തി. ഉമ്മാടെ ച്യോദ്യം ചെയ്യലിന്നു ശേഷം സഫിയത്ത തന്ന ഒരു രൂപ ഉമ്മാനെ ഏൽപ്പിച്ചു. അല്ലാതെ എന്റെ കയ്യിൽ നിന്നും പോയാലോ. ആലോചിക്കാൻ വയ്യ. എനിക്ക് അന്നും ഇന്നും ചൂലൂരായി ഒരു പൊക്കിൾകൊടി ബന്ധമാണ്
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>
+++++++++++++++++++++++++
അടുത്ത കൂട്ടുകാരായി ചെറുപ്പത്തിൽ ഒരു പാട് പേർ എനിക്കുണ്ടായിരുന്നു. കാട്ടൂര്‍ മുനയംകാരും എന്റെ അയല്‍വാസികളുമായ സിദ്ധാര്‍ത്ഥൻ, മുഹമ്മദാലി, അബ്ദുൽ റഹിമാൻ, രാജൻ തുടങ്ങിയവർ. അതിൽ സിദ്ധൻ എന്റെ വളരെ അടുത്ത അയൽവാസിയും ക്ലാസ്സ്‌മേറ്റും ആണ്. ഓണമാകുമ്പോൾ പാടത്ത് നിന്നും വയലറ്റ്, നീല, മഞ്ഞ തുടങ്ങിയ നിറങ്ങളിലുള്ള ചെറിയ പൂക്കളും, മറ്റു പറമ്പുകളിൽ നിന്നുള്ള പൂക്കളും പറിച്ചു കൊണ്ട് വരാനും ചാണകം മെഴുകിയ പൂക്കളത്തിൽ പൂക്കൾ ഇടാനും ഞാനും സിദ്ധന്റെ കൂടെ കൂടാറുണ്ട്. അത് പോലെ വിഷുവിന്നു അവന്റെ വീട്ടിലും പെരുന്നാളിന്നു എന്റെ വീട്ടിലും പടക്കം പൊട്ടിക്കാൻ ഞങ്ങൾ ഒന്നിച്ചുണ്ടാവും. എനിക്കന്നു എട്ടു വയസ്സ്. പഠിക്കുന്നത് മുനയം LP സ്കൂളിൽ നാലാം ക്ലാസ്സിൽ (ഇന്ന് ആ സ്കൂൾ ഇല്ല)
എന്റെ മറ്റൊരു കൂട്ടുകാരനായിരുന്ന രാജൻ ഒരു ദിവസം ഞങ്ങളോട് രാജന്‍ ഒരു കാര്യം പറഞ്ഞു 'ബാലേട്ടനും മരിച്ചു പോയ കൃഷ്ണേട്ടന്നും കൂട്ടുകാരായിരുന്നല്ലോ. രണ്ടു ദിവസം മുമ്പ് രാത്രിയിൽ ബാലേട്ടന്റെ വീട്ടിലെ വാതിലിൽ മുട്ട് കേട്ടു. അകത്തു നിന്നും ബാലേട്ടൻ ചോദിച്ചപ്പോൾ കൃഷ്ണൻ ആണെന്ന മറുപടി കിട്ടി. എന്നിട്ട് കൃഷ്ണേട്ടൻ പറഞ്ഞത്രേ നീയെന്താ എന്നെ മറന്നു പോയോ എന്ന്'. പിറ്റേന്ന് ബാലേട്ടൻ കൃഷ്ണേട്ടനെ ശവമടക്കിയ സ്ഥലത്ത് കുറച്ചു പുഴമീൻ വറുത്ത് ഒരു വാട്ടിയ ഇലയിലും കുറച്ചു തെങ്ങിൻകള്ള് ഒരു ചെറിയ മണ്‍കുടത്തിലും കൊണ്ട് പോയി വെച്ചു. പിറ്റേന്ന് ബാലേട്ടൻ അവിടെ ചെന്ന് നോക്കിയപ്പോൾ മീൻ തിന്നു മുള്ള് മാത്രം ആയിരിക്കുന്നു. കള്ള് കുടിച്ചു കുടം ചെരിച്ചിട്ടിരിക്കുന്നു. അതിന്നു ശേഷം വാതിലിൽ മുട്ട് കേട്ടിട്ടില്ലത്രെ'
എനിക്ക് പേടിയായി എന്ന് മനസ്സിലായപ്പോൾ രാജൻ പറഞ്ഞു 'ശെറഫൂ, എന്നാൽ വേറെ ഒരു തലയില്ലാത്ത പ്രേതത്തിന്റെ കഥ പറയാം'. ഞാൻ അവിടെ നിന്നും ഓടി.
അന്ന് രാത്രി കാട്ടൂർ നെടുമ്പുര പള്ളിയിൽ വൈലിത്തറയുടെ മതപ്രസംഗം. അന്ന് ഞങ്ങളുടെ ഗ്രാമത്തിൽ ഇലക്ട്രിസിറ്റി ആയിട്ടില്ല. ഉമ്മയും ഉപ്പയും ഞാനും കൂടെ നടന്നാണ് രാത്രി പ്രസംഗം കേൾക്കാൻ പോയത്. ഞാൻ പെട്ടെന്ന് നിലവിളിച്ചു. 'പ്രേതം'. അത് കേട്ട് കുറച്ചു മുമ്പിൽ ഉണ്ടായിരുന്ന ഉപ്പ തിരിച്ചു വന്നു. ഞാൻ പേടിച്ചു നിൽക്കുകയാണ്. ഞാൻ ഉപ്പാക്ക് വെളുത്ത ഡ്രസ്സ് ഇട്ട പ്രേതം കിടന്നു ആടുന്നത് കാണിച്ചു കൊടുത്തു. ഉപ്പാടെ കയ്യിൽ നിന്നും ഞാൻ പിടുത്തം വിടുന്നില്ല. ഉപ്പ എന്റെ കൈ വിടീച്ച് കൊണ്ട് ആ പ്രേതത്തിന്റെ അടുത്ത് പോയി തിരിച്ചു വന്നു എന്നോട് പറഞ്ഞു 'അത് ഒരു പ്രേതവും ക്രീതവും അല്ല. അത് ആ വീട്ടുകാർ ഉണക്കാനിട്ട നിസ്കാരകുപ്പായമാണ്. എന്നിട്ട് ഉപ്പ എന്നെ ആ നിസ്കാരകുപ്പായം കൈ കൊണ്ട് തൊടീച്ചു. എന്റെ പേടി മാറി. അത് നിസ്കാര കുപ്പായം ആണെന്ന് മാത്രം പറഞിരുന്നെകിൽ എന്റെ പ്രേതത്തിനോടുള്ള പേടി മാറില്ലായിരുന്നു. അത് കൊണ്ടാണ് ഉപ്പ അത് തെളിവ് സഹിതം കാണിച്ചു തന്നത്. അതാണ് എന്റെ പൊന്നുപ്പ.
ഒരു ദിവസം ഉമ്മാട് ഞാൻ പറഞ്ഞു ഉമ്മാടെ വീട്ടിൽ, ചൂലൂര് ഞാൻ പോട്ടെ എന്ന്. ഉമ്മാടെ ഒരു പാട് നിബന്ധനകൾ, കുഞ്ഞുമ്മമാരെ ബുദ്ധിമുട്ടിക്കരുത്, തുണിയിൽ മാങ്ങാക്കറയാക്കരുത് എന്നൊക്കെ. എല്ലാം തലയാട്ടി. അങ്ങിനെ ഉമ്മാടെ ലേബർ ചെക്കിംഗ് കഴിഞ്ഞപ്പോൾ ഉപ്പാടെ എമിഗ്രേഷൻ. രണ്ടു ദിവസത്തിൽ കൂടുതൽ നിൽക്കണ്ട. തിരിച്ചു കൊണ്ട് വരാൻ ഉപ്പ വരാമെന്നും ഏറ്റു.
വീട്ടിൽ നിന്നും മുനയം കടത്തു കടന്നു അഴിമാവ് കടവിലുള്ള മരപ്പാലം വഴി ചൂലേരേക്ക്, എന്റെ മണിമക്കളുടെ അടുത്തേക്ക്. അന്നും കുട്ടമംഗലത്തെ നെല്ല് വിത്തുൽപാദന കേന്ദ്രം ഇത് പോലെ തന്നെ ഉണ്ട്. വീണ്ടും നടന്നു. ചൂലൂർ എത്തിയപ്പോൾ കുഞ്ഞുമ്മമാർക്കു സന്തോഷം. എനിക്ക് പ്രത്യേക പരിഗണന, കുഞ്ഞിത്താടെ മോനല്ലേ എന്നതിനാൽ. ഞാൻ വന്നതറിഞ്ഞ് ചൂലൂരെ മണിമക്കൾ ഓടിയെത്തി. ഇനി രണ്ടു ദിവസം ഞങ്ങൾക്ക് കുശാൽ. മാവിന്മേൽ കേറി മാങ്ങ പൊട്ടിച്ചു തിന്നാലും അണ്ടി എടുത്തു അടുത്തുള്ള ചായക്കടയിൽ കൊണ്ട് പോയി നടൂപറമ്പില്‍ വീട്ടുകാര്‍ നടത്തിയിരുന്ന കടയുടെ മുന്‍ഭാഗത്തുള്ള ഓലമേഞ്ഞ ചായക്കടയില്‍ നിന്ന് മഞ്ഞൾ ഇട്ട പുഴുങ്ങിയ കൊള്ളി കിഴങ്ങ് തിന്നലും. നിരപ്പലകയിട്ട ഓടിട്ട ആ രണ്ടു മുറിക്കട വെല്ലിപ്പാടെ കെട്ടിടം ആയിരുന്നു. അങ്ങിനെയൊരു കട ആ ഭാഗങ്ങളില്‍ വേറെ ഉണ്ടായിരുന്നില്ല. അത് ചുലൂര്‍ പള്ളിയുടെ തെക്ക് ഭാഗത്തുള്ള സ്കൂളിന് തെക്കേ പറമ്പില്‍ ആയിരുന്നു. പോരാത്തതിനു ഒരു കുഞ്ഞുമ്മാടെ ഭർത്താവ് സിലോണിൽ ആണ്. അപ്പോൾ കുറച്ചു പോക്കറ്റ് മണി കിട്ടും. എനിക്ക് ആ 'മണി'യെക്കാൾ ഇഷ്ടം ചൂലൂരത്തെ 'മണി'മക്കളെയാണ്.
അവിടെ നിന്നും മുരിയാൻതോട് വഴി കരയാമുട്ടത്തേക്ക്, എന്റെ മൂത്താപ്പാടെ വീട്ടിലേക്കു. അവിടെ കരയാമുട്ടം സ്കൂളിന്റെ കിഴക്ക് ഭാഗത്താണ് മൂത്താപ്പാടെ വീട്. ഒമ്പത് വലിയ കുളങ്ങളുളള ഒരു വലിയ പറമ്പ്. അതിൽ തിമിർത്താടി കുളിക്കലാണ് ഒരു പണി. രാത്രി മൂത്തുമ്മാടെ മക്കളുമായി സ്കൂളിലെ ബുക്ക് നോക്കി നാടകം കളിക്കുക. പിറ്റേന്ന് പോരുമ്പോൾ മൂത്തുമ്മാടെ മകൾ സഫിയത്ത ഒരു രൂപ നോട്ടു തരും. അന്നൊക്കെ ഒരു രൂപ സ്വന്തമായി കിട്ടുക എന്നത് ആലോചിക്കാൻ പോലും വയ്യ. സഫിയത്താ, ഇത്ത തന്ന ആ ഒരു രൂപ നോട്ടിന്നു ഞാന്‍ ഇന്നത്തെ ലക്ഷങ്ങളെക്കാൾ വില മതിക്കുന്നു.
തിരിച്ചു മണിമക്കളെ കാണാൻ ചൂലൂരേക്ക്. വീണ്ടും മരത്തിൽ കേറിയുള്ള കസര്‍ത്ത്. നാല് മണിയായപ്പോൾ ഉപ്പ സൈക്കിളിൽ വന്നു. ഉപ്പാക്ക് അന്നൊരു ഇംഗ്ലീഷ് റാലി സൈക്കിൾ ഉണ്ടായിരുന്നു. ഉപ്പ വന്നപ്പോൾ എന്നെ പറ്റി കുഞ്ഞുമ്മമാരോട് ചോദിച്ചു. കുഞ്ഞുമ്മമാർ ഞാൻ കുറുമ്പ് ഒന്നും എടുത്തില്ല്ലെന്നും മരത്തിൽ കയറിയില്ലെന്നും നുണ പറഞ്ഞു. അല്ലെങ്കിലും കുഞ്ഞുമ്മമാർക്ക് ഉപ്പാനെ ബഹുമാനവും പേടിയുമാണ്. ഉപ്പ അവർക്ക് അമ്മായിയുടെ മകനും കൂടിയാണല്ലോ. പാലില്ലാത്തത് കൊണ്ട് തേങ്ങാപ്പീര ഇട്ട ചായ കൊണ്ട് ഉപ്പാക്കും എനിക്കും തന്നു. നല്ല സ്വാദ് ഉണ്ടായിരുന്നതിന്ന്. കുഞ്ഞുമ്മമാർ കുറച്ചു മാങ്ങകൾ ഉപ്പാടെ സൈക്കിളിന്റെ പെട്ടിയിൽ കൊണ്ട് വെച്ചു.
മാവിൻചോട്ടിൽ വിഷമിച്ചു നിന്ന എന്റെ ചൂലൂർ മണിമക്കളോട് ഇനി അഞ്ചാറ് മാസം കഴിഞ്ഞു ഞാന്‍ വരാമെന്നും നമുക്ക് അടിച്ചു പൊളിക്കാമെന്നും പറഞ്ഞു. എന്നെ പിന്നിലിരുത്തി ഉപ്പ കുട്ടമംഗലം വഴി സൈക്കിൾ ചവുട്ടി. കുട്ടമംഗലം എത്തുന്നതിന്നു മുമ്പ് ചൂലൂരിന്റെ ബോർഡറിൽ ഒരു ചെറിയ കൈത്തോട് ഉണ്ട്. അവിടെ എത്തിയപ്പോൾ ഞാൻ ചൂലൂരേക്ക് തിരിഞ്ഞു നോക്കി. എന്റെ മനസ്സ് വീണ്ടും മന്ത്രിച്ചു 'എന്റെ മണിമക്കളെ, നിങ്ങൾ ഇപ്പോൾ എന്ത് ചെയ്യുന്നു?'. ഏടത്തിരുത്തി പൊട്ടക്കടവ് പാലം എത്തിയപ്പോൾ എന്നോട് ഇറങ്ങാൻ പറഞ്ഞു. ഇനി ഒരു കയറ്റമാണ്. പാലത്തിന്നു മുകളിൽ എത്തിയപ്പോൾ വീണ്ടും എന്നെ കയറ്റിയിരുത്തി. ഉപ്പ പാലം കഴിഞ്ഞുള്ള ഇറക്കം ബ്രൈക് പിടിക്കാതെ വിടുകയാണ്. ഞാൻ പേടിച്ചു ഉപ്പാട് പതുക്കെ ഓടിക്കാൻ പറഞ്ഞു. അപ്പോൾ ഉപ്പ പറഞ്ഞത് കഷ്ടപ്പെട്ട് കയറ്റം ഓടിച്ചു കയറ്റിയതല്ലേ. അപ്പൊ ഈ ഇറക്കം ബ്രൈക്ക് പിടിച്ചു കളയണോ എന്നാണ്. അതാണ് എന്റെ ഉപ്പ. അന്നത് കാലത്ത് എയർ പിടിച്ചു നില്‍ക്കുന്ന കാരണവന്മാരാണ് അധികവും. മക്കളോടുള്ള സ്നേഹം പുറത്തു കാണിക്കാതെ ഉള്ളിൽ സൂക്ഷിക്കുന്ന ആളാണ് എന്റെ പൊന്നുപ്പ. ഞാൻ വീട്ടിലെത്തി. ഉമ്മാടെ ച്യോദ്യം ചെയ്യലിന്നു ശേഷം സഫിയത്ത തന്ന ഒരു രൂപ ഉമ്മാനെ ഏൽപ്പിച്ചു. അല്ലാതെ എന്റെ കയ്യിൽ നിന്നും പോയാലോ. ആലോചിക്കാൻ വയ്യ. എനിക്ക് അന്നും ഇന്നും ചൂലൂരായി ഒരു പൊക്കിൾകൊടി ബന്ധമാണ്
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>