Sunday, 27 September 2015

ആവർത്തനം (കഥ)

ആവർത്തനം (കഥ)
By
ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശൂർ
 
 'അപ്പോൾ നിന്റെ തീരുമാനത്തിനു ഒരു മാറ്റവും ഇല്ല, അല്ലെ?' അയാൾ മകനോട്‌ ചോദിച്ചു.
'
അത് ഞാൻ അച്ഛനോട് അനവധി പ്രാവശ്യം പറഞ്ഞതല്ലേ?'
അയാളുടെ ചോദ്യത്തിനു മകന്ന് ഒരു കൂസലുമുണ്ടായിരുന്നില്ല.
അയാൾ നീറുകയായിരുന്നു. തന്റെ മുന്നിൽ നേരെ വന്നു നിൽക്കാൻ പോലും ധൈര്യമില്ലാതിരുന്ന ഇവന്റെ ഭാവമാറ്റം അയാളെ വേദനിപ്പിച്ചു.
ഈ നിമിഷം ഭൂമി പിളർന്നു താൻ പാതാളത്തിലേക്ക് പോയിരുന്നെങ്കിലോ എന്നയാൾ ആശിച്ചു.
'
നോക്ക് എന്റെ സ്വത്തിൽ നിന്നും നിനക്ക് ഒന്നും തരൂല. എല്ലാം എന്റെ ഇളയ മകനും മകൾക്കും ഞാൻ എഴുതി വെക്കും'
അയാൾ ആ അടവും എടുത്തു.
'
എനിക്ക് അച്ചന്റെ ഒന്നും വേണ്ട. എനിക്കും അവൾക്കും നല്ല ജോലിയുണ്ട്. അതു കൊണ്ട് ഞങ്ങൾ സുഖമായി ജീവിച്ചോളാം.'
അയാളുടെ ആ പരിപാടിയും ചീറ്റി.
ഇനി അവനെ ഉപദേശിക്കാം എന്ന് കരുതി അയാള് പറഞ്ഞു 'നിനക്ക് താഴെ രണ്ടു പേര് ഇല്ലെ. അവരെ നീ ആലോചിച്ചോ? എന്നെയും നിന്റെ അമ്മയേയും ആലോചിക്കണ്ട.'
'
എനിക്ക് എന്നെ സ്നേഹിക്കുന്നവളെയാണ് ആലോചിക്കേണ്ടൂ' അവൻ അതിന്നും കൊടുത്തു മറുപടി.
'
നോക്കൂ മോനെ, നീയും അവളും വ്യത്യസ്ഥ മതക്കാരാണ്. ഇപ്പോൾ നിങ്ങൾക്ക് പ്രശ്നമല്ലായിരിക്കാം. പക്ഷെ ഭാവിയിൽ. അത് നീ ആലോചിച്ചോ?' അയാൾ അങ്ങിനെ ഉപദേശം നൽകി നോക്കി
'
അവൾ നമ്മുടെ മതത്തിൽ ചേരാൻ തയ്യാറാണെന്ന് ഞാൻ അച്ചനോട് പറഞ്ഞില്ലേ?
'
മോനേ, അവൾ നമ്മുടെ മതത്തിൽ ചേരുന്നത് നമ്മുടെ മതത്തിനോടുള്ള ഇഷ്ടം കൊണ്ടോ വിശ്വാസം കൊണ്ടോ അല്ല, നേരേമറിച്ചു, നിന്നെ കിട്ടാൻ വേണ്ടി മാത്രമാണ്. അതല്ലെങ്കിൽ നീ അവളെ കല്യാണം കഴിച്ചില്ലെങ്കിലും അവൾ നമ്മുടെ മതത്തിൽ ചേരുമോ?'
അയാൾ വീണ്ടും അവനെ ഉപദേശിച്ചു നോക്കി
'
അച്ചൻ എന്തു പറഞ്ഞാലും എന്റെ തീരുമാനത്തിന്നു ഒരു മാറ്റവുമില്ല.' അവൻ അവന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.
ഇനി എന്താണ് പറയേണ്ടതെന്ന് അറിയാതെ അയാൾ വിഷമിച്ചു.
'
മോനെ, നീ അച്ചനെ വിഷമിപ്പിക്കല്ലേ' അയാളുടെ ഭാര്യ, മകനോട്‌ കേണപേക്ഷിച്ചു. അവനുണ്ടോ മനംമാറ്റം.
'
അമ്മ ഇതിൽ ഇടപെടേണ്ട. ഇത് ഞാനും അച്ചനും തമ്മിലുള്ള കാര്യമാണ്' അവന്റെ ഭീകരമുഖം കണ്ടപ്പോൾ അമ്മക്ക് ഒന്നും കൂടുതൽ പറയാൻ പറ്റാതെയായി.

അയാൾ ക്ഷീണത്തോടെ കിടക്കാൻ മുറിയിലേക്ക് പോയി. ഉറക്കം തീരെ വരുന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി.
'
നിങ്ങൾ മനസ്സ് വിഷമിപ്പിക്കേണ്ട, എല്ലാം സഹിക്കുക തന്നെ.'
ഭാര്യയുടെ വാക്കുകൾ കേട്ടപ്പോൾ അയാൾ ഒരു കൊച്ചു കുട്ടിയെ പോലെ കരയാൻ തുടങ്ങി.
അയാൾ ലൈറ്റ് ഓഫ്‌ ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ ആ റൂമിൽ ഒരു ആൾരൂപം കണ്ടു. ആ രൂപം അയാളുടെ അടുത്ത് വന്നു പറഞ്ഞു 'നിനക്ക് വിഷമമുണ്ട് അല്ലെ? 24 വര്ഷം മുമ്പ് ഈ മുറിയിൽ കിടന്നു മരിച്ചവനാണ് ഞാൻ. നീ അന്യജാതിയിലുള്ള ഒരു പെണ്ണിനെ കല്യാണം കഴിക്കുന്നത്‌ എന്നോട് പറഞ്ഞപ്പോൾ ഞാൻ എത്ര എതിർത്തു. അന്ന് ഈ കട്ടിലിൽ അവശനായി വീണ ഞാൻ ഒരു മാസത്തിന്നു ശേഷം മരിച്ചു. നിന്റെ അമ്മ ആൽമഹത്യ ചെയ്തു. ഓർമ്മയുണ്ടോ നിനക്ക്?'
അയാൾ ആ നിഴലിനെ സൂക്ഷിച്ചു നോക്കി.
അയാൾ പിറുപിറുത്തു............... 'അച്ഛാ ................. മാപ്പ്'

No comments:

Post a Comment