Saturday 28 November 2015

അന്ധകാരത്തിൽ വെളിച്ചം (കഥ)

അന്ധകാരത്തിൽ വെളിച്ചം (കഥ)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ

"അമ്മച്ചീ, ഈ ജോസെട്ടനെന്നെ തല്ലി".
മകളുടെ രോദനം കേട്ടാണ് ഞാൻ അങ്ങോട്ട്‌ ചെന്നത്. ജാൻസിയുടെ കവിളിൽ ജോസിന്റെ കയ്യടയാളം.
ഞാൻ ജോസിനോട് വിവരം അന്വേഷിച്ചു. ജാൻസി അവന്റെ ചായ ഗ്ലാസ്‌ തട്ടി മറിച്ചതാണ് അവൻ തല്ലാൻ കാരണമത്രേ.
'മോനെ നീ ഇത്ര കണ്ണിൽ ചോരയില്ലാത്താവനായോ? ഈ കൊടും ക്രൂരത ചെയ്യാൻ അവളെന്താ ചെയ്തത്?'. ഞാൻ അന്വേഷിച്ചു. അവനും അതെ കാരണം പറഞ്ഞു. എനിക്കെന്റെ ദേഷ്യം അണപൊട്ടിയോഴുകി. 'അവൾക്ക് കണ്ണിന്നു കാഴ്ചയില്ല എന്ന് നിനക്കറിയൂലെ? നീ ഇങ്ങിനെ ഒരു മൃഗം ആവരുത്. ചെറുപ്പം മുതൽ നീ അവളെ ദേഹോപദ്രവം ചെയ്യുന്നില്ലേ? അവൾക്ക് ഇപ്പോൾ വയസ്സ് 12 ആയില്ലേ? ഒരു വിവാഹം കഴിച്ചു കൊടുക്കേണ്ടതല്ലേ? അവളെ ഇങ്ങിനെ തല്ലിചതച്ചാലോ?'. എന്ന് പറഞ്ഞു ഞാൻ പതിവ് പോലെ അവനെ തല്ലി. 'ഉവ്വ്, ഈ കണ്ണ് പൊട്ടിയെ കല്യാണം കഴിക്കാൻ ഇപ്പോൾ എത്തും രാജകുമാരൻ' എന്നും പറഞ്ഞ് അവൻ ബൈക്ക് എടുത്ത് പുറത്ത് പോയി.
ഇതൊക്കെ കാണാൻ നിൽക്കാതെ, ഈ രണ്ടു മക്കളെ എന്നെ ഏൽപ്പിച്ചു അങ്ങേര് ദൈവസന്നിഥിയിലേക്ക് പോയി. എന്റെ കാലശേഷം ഇവരുടെ കാര്യം എന്തായിരിക്കുമെന്നാണ് എന്റെ ചിന്ത. ജെസ്സിയെ രണ്ടു മാസം ഗർഭമായിരിക്കുമ്പോഴാണ് എന്റെ ഭർത്താവിന്റെ മരണം. പിന്നെ ഈ കുട്ടികളെ എങ്ങിനെയാണ് വളർത്തിയതെന്ന് ദൈവത്തിന് മാത്രമേ അറിയൂ.
'എന്താ അന്നചേടത്തി ആലോചിച്ചു ഇരിക്കുന്നത്?. ശബ്ദം കേട്ടപ്പോൾ എന്റെ ചിന്തകൾ മാറ്റി വെച്ചു. അടുത്ത വീട്ടിലെ ജബ്ബാർക്കയും ഭാര്യ സാറയുമാണ്. അവരെ സ്വീകരിച്ചിരുത്തി.
'ഇക്ക, ഞാനാകെ വിഷമത്തിലാണ്‌. ജെസ്സിയെ ജോസ് വളരെയധികം ഉപദ്രവിക്കുന്നു. ഞാനെന്താ ചെയ്യേണ്ടത്?' ഞാനെന്റെ വിഷമം ജബാർക്കാട് പറഞ്ഞു.
'ചേടത്തി വിഷമിക്കേണ്ട, ഞാൻ ജോസിനെ പറഞ്ഞു മനസ്സിലാക്കാം...'
"കണ്ണുകൾ കണ്ണുകൾ ദൈവം നൽകിയ
കനകവിളക്കുകളുള്ളോരേ
കണ്ണില്ലാത്തൊരു പാപമെന്നെ
കണ്ടില്ലെന്ന് നടിക്കരുതേ - ഒരു
കനിവ് നൽകാൻ മടിക്കരുതേ..."
ആരോ പാടുന്നത് കേട്ടു. ജെസ്സിയാണ് ആ പാടുന്നതെന്ന് ജബ്ബാർക്കാട് ഞാൻ പറഞ്ഞു.
"കണ്ണു തുറക്കാത്ത ദൈവങ്ങളെ
കരയാനറിയാത്ത, ചിരിക്കാനറിയാത്ത
കളിമണ്‍ പ്രതിമകളെ"
ജെസ്സി വീണ്ടും പാടുകയാണ്.
'ചേടത്തി, എനിക്ക് സംഗീതത്തെ പറ്റി വലിയ അറിവൊന്നുമില്ല. പക്ഷെ ആസ്വദിക്കാൻ അറിയാം. ഈ പാട്ട് കേട്ടിട്ട് ഈ കുട്ടിക്ക് നല്ലൊരു ഭാവിയുണ്ടെന്നു തോന്നുന്നു'.
ജബ്ബാറിന്റെ വാക്ക് കേട്ടപ്പോൾ ഒന്നും തോന്നിയില്ല. കാരണം ഇതേ കാര്യം പലരും ഇതിന് മുമ്പും പറഞ്ഞിട്ടുണ്ട്.
'കാര്യമൊക്കെ ശെരിയാണ്. പക്ഷെ....' എനിക്ക് മുഴുമിപ്പിക്കാനായില്ല.
'എനിക്ക് ചേടത്തിയുടെ വിഷമം അറിയാം. സാമ്പത്തീകമല്ലേ? അത് ആലോചിച്ചു വിഷമിക്കേണ്ട. ഞാൻ ഇന്ന് തന്നെ ആറാട്ടുപുഴ ഗോവിന്ദ ഭാഗവതരെ കണ്ട് ജെസ്സിക്ക്‌ സംഗീതം പഠിപ്പിക്കാൻ ഏർപ്പാടാക്കം'. എന്ന് പറഞ്ഞു എന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ ജബ്ബാർക്ക പോയി.
മനുഷ്യസ്നേഹത്തിന് മതത്തിന്റെ അതിർവരമ്പുകളില്ലെന്നു മനസ്സിലാക്കുന്ന സന്ദർഭംഗങ്ങളാണിതെല്ലാം. പള്ളിയിലെ ഗായകസംഗത്തിൽ ജെസ്സിയെ ചേർത്തിയതിന്റെ ഗുണമാണിത്.
ജബ്ബാർക്ക പറഞ്ഞപോലെ ഭാഗവതർ വന്ന് ജെസ്സിക്ക്‌ ക്ലാസ് എടുത്തുതുടങ്ങി. പാട്ട് കേൾക്കാൻ അടുത്ത വീട്ടിലെ ജെൻസണ്‍ വരാറുണ്ട്. അവൻ പ്രോൽസാഹിപ്പിക്കാറുമുണ്ട്.
ഒരു ക്രിസ്മസ് രാത്രിയിൽ അവൾ കരോൾ ഉൾകണ്ണ് കൊണ്ട് കാണുകയും ബാൻഡ് മേളത്തിന്റെ ശബ്ദം ശ്രവിക്കുകയും ചെയ്തു നിൽക്കുമ്പോഴാണ് ഞാനത് കണ്ടത്.
'മോളെ ജെസ്സീ, ഇങ്ങോട്ട് വന്നേ'. ഞാനവളെ വിളിച്ചു. കരോളിന്റെ ശബ്ദം കാരണം അവൾ കേട്ടില്ല. ഞാനവളെ  ചെന്ന് വിളിച്ചു അകത്തേക്ക് കൊണ്ട് വന്ന് വിവരം പറഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ജെൻസണ്‍ വന്ന് ജെസ്സിയെ അന്വേഷിച്ചു. അവൾക്കു പനിയാണെന്ന് ഞാൻ പറഞ്ഞു. അവൻ പോയി കഴിഞ്ഞപ്പോൾ ജെസ്സിയുടെ റൂമിൽ നിന്നൊരു പാട്ട് കേട്ടു.
പതിനാലുകാരിക്ക് പനി വന്നു നാളുകൾ
പതിനൊന്ന് മെല്ലെ കടന്നു പോയി
പനി വന്ന പെണ്ണിനെ കാണുവാനവളുടെ
അയലത്തെ ചെക്കൻ കൊതിച്ചിരുന്നു
പലവട്ടമാവീട്ടുമുറ്റത്ത് ചെന്നിട്ടും
പനിമതിബിംബിയാൾ വന്നതില്ല
ഇതിനിടെ പൂവൊന്ന് പൂത്തങ്കണത്തിലെ
ചെടിയെത്ര സുന്ദരമായ്‌ മാറി
പനി മാറി പനിമലർ പോലെയാ പെണ്‍കൊടി
പുലരിയിൽ മുറ്റത്ത് നിന്ന നേരം
അവനൊന്ന് നോക്കി ചിരിക്കവേ നാണിച്ചു 
അവളകത്തോടിയൊളിച്ചു പിന്നെ
പനി വന്ന പെണ്ണിന്റെ പരിണാമമൊർത്തവൻ
പരിസരം പോലും മറന്നു നിന്നു
ജെൻസണ്‍ ഇടയ്ക്കിടെ വന്ന് ജെസ്സിയോടൊപ്പം പാട്ട് പഠിക്കാറുണ്ടായിരുന്നു. ഞങ്ങളെ പോലെ ഒരു പാവപ്പെട്ട കുടുംബത്തിലെ കുട്ടിയാണവനും.
പെണ്‍കുട്ടിയുടേയും ഗൾഫിന്റെയും വളർച്ചക്ക് കണ്ണ് തുറന്നടക്കുന്ന നേരം മതി.
പതിനെട്ട് വയസ്സായപ്പോൾ തന്നെ ആലോചനകൾ തുടങ്ങി. അപ്പനില്ലാത്ത കുറവ് അറിയീക്കാതെയാണവളെ വളർത്തിയത്. തന്റെ കണ്ണടയുന്നതിനു മുമ്പ് ജെസ്സിയെ ആരെയെങ്കിലും ഏൽപ്പിക്കണമെന്നാണ് മുട്ടിപ്പായി എപ്പോഴും ഈശോ മിശിഹാട് പ്രാർഥിക്കുന്നത്.
അന്ധയായത് കൊണ്ട് അവളെ ആർക്കും വേണ്ട. എനിക്കാണെങ്കിൽ ഹൃദയത്തിലെ വാൾവിന് കുഴപ്പമുണ്ട്. ഓപ്പറേഷൻ ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. നല്ലൊരു സംഖ്യ വേണമത്രേ.
വിവരം ജബ്ബാർക്കാടും സാറാടും പറഞ്ഞു. അപ്പോഴാണ്‌ ജബ്ബാർക്ക ഒരു കാര്യം പറഞ്ഞത്. 'ചേടത്തീ.. ജെസ്സിയെ മനസ്സിൽ സ്നേഹിക്കുന്ന ഒരു പയ്യനെ എനിക്കറിയാം.  അവന് ചേടത്തിയോട് നേരിട്ട് പറയാൻ വിഷമമായത് കൊണ്ടാണ് എന്നോട് പറഞ്ഞത്. പയ്യൻ നമ്മുടെ ജെൻസണ്‍ ആണ്. ഞാൻ പറഞ്ഞു എന്ന് കരുതി ചേടത്തി സമ്മതിക്കണമെന്നില്ല. ആലോചിച്ചു പറഞ്ഞാൽ മതി'.
എനിക്ക് വളരെയധികം സന്തോഷമാണെന്നു പറഞ്ഞു.  ഇരുവീട്ടുകാരും ആലോചിച്ച് ഒരു തീരുമാനം എടുത്തു. ഇപ്പോൾ കല്ല്യാണം ഉറപ്പിച്ചിടാമെന്നും രണ്ടു വർഷം കഴിഞ്ഞു കല്യാണം നടത്താമെന്നുമായിരുന്നു ആ തീരുമാനം.
ജോസിനെ ജബ്ബാർക്ക ഗൾഫിലേക്ക് കൊണ്ട് പോയി ജോലിയും വാങ്ങികൊടുത്തു. അവനിപ്പോൾ ജെസ്സിയെ വളരെ ഇഷ്ടമാണ്.
വർഷങ്ങൾ ദ്രുതഗതിയിൽ നീങ്ങി. ജെസ്സിയുടെ വിവാഹം കഴിഞ്ഞു.
എന്റെ ജെസ്സിമോൾക്ക്‌ ഇരുപത്തൊന്ന് വയസ്സായി. അവൾ ഗാനമേളക്ക് പോയും സിനിമയിൽ പാടിയും ഒരു പാട് സമ്പാദിച്ചു. വീട് പുതുക്കി പണിതു. വിവാഹം കഴിഞ്ഞതറിയാതെ വിവാഹാലോചനകൾ വന്നു.
മക്കളുടെ പൈസ കൊണ്ട് എന്റെ ഹൃദയശസ്ത്രക്രിയ നടത്തി.  എന്റെ ജീവിതത്തിന്റെ ഒരു പുനർജന്മം ഇവിടെ ആരംഭിക്കുകയാണ്. അസുഖം വരുത്തിയതും ദൈവം അതിനു ചികിത്സിക്കാൻ പണം നൽകിയതും ദൈവം എന്ന് ഒരു നിമിഷം ഞാനോർത്തു.

No comments:

Post a Comment