Wednesday 4 November 2015

ബുദ്ധിവരാൻ റിട്ടയേർഡ്‌ ആവണം (ലേഖനം)

ബുദ്ധിവരാൻ റിട്ടയേർഡ്‌ ആവണം (ലേഖനം)
By ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശൂർ

അല്പം നടത്തമൊക്കെ കഴിഞ്ഞു ഞാൻ വീട്ടിൽ തിരിച്ചെത്തിയിട്ടെയുള്ളൂ. നേരം വെളുത്തു തുടങ്ങുന്നതേയുള്ളൂ. കയ്യിൽ ഒരു പാട് പേപ്പർ കട്ടിങ്ങുമായി ജബ്ബാർ ഹാജി എന്റെയടുത്തു വന്നു ഒരു ചോദ്യം 'എന്താണ് ഈ റിട്ടയെര്ട് എന്ന് പറഞ്ഞാൽ?'
ഞാൻ അതിന്റെയർത്ഥം ഹാജിയൊട് പറഞ്ഞു കൊടുത്തു.
ഉടനെ അദ്ദേഹം ഒരു കെട്ട് പേപ്പർ കട്ടിംഗ് എന്റെ കയ്യിൽ തന്ന് വായിക്കാൻ ആവശ്യപ്പെട്ടു.
ഞാൻ ആദ്യത്തെ പേപ്പർ വായിച്ചു. കേരളത്തിലെ റോഡുകൾ പൊട്ടി പൊളിയുന്നതിന്റെ കാരണം പ്രതിഭാതിക്കുന്നതായിരുന്നു, ആ ലേഖനം.
ബിറ്റുമെനും മെറ്റലും തമ്മിലുള്ള റേഷ്യോയും അത് ചൂടാക്കുന്നതിന്റെ അളവും കൃത്യമായി കോണ്ട്രാക്റ്റര്മാർ പാലിക്കാത്തതും മറ്റും മറ്റുമാണെന്നു സവിസ്തരം പ്രതിഭാദിക്കുന്നതായിരുന്നു ആ ലേഖനം. എനിക്കാ ലേഖനം വളരെ ഇഷ്ടപ്പെട്ടു.
ആ ലേഖനം എഴുതിയ ദേഹത്തെ ഒന്നനുമോധിക്കാൻ തോന്നി. ലേഖകന്റെ പേര് കണ്ടു പിടിച്ചു. ശ്രീ അലക്സാണ്ടെർ ജോസഫ്‌. ബ്രാക്കറ്റിൽ അദ്ധേഹത്തെ പരിചയപ്പെടുതുന്നുണ്ട്. റിട്ടയെരട് സുപ്പെരെണ്ടിംഗ് എഞ്ചിനീയർ, കേരള
അടുത്ത പത്രകട്ടിങ്ങിലെ ലേഖനം ശ്രദ്ധിച്ചു വായിച്ചു. പോലീസ് സ്റ്റെഷനിൽ സാധാരണക്കാർക്ക് പോലും കേറിചെല്ലാൻ പറ്റാത്ത അവസ്ഥയും പോലീസുകാർ ജനങ്ങളോട് എങ്ങിനെ പെരുമാറണമെന്നും ഡിപാര്ട്ട്മെന്റുകളിൽ രാഷ്ട്രീയകൈകടത്തലുകൾ തെറ്റാണെന്നും പോലീസുകാർ മുഖം നോക്കാതെ കാര്യങ്ങൾ ചെയ്യണമെന്നും ആ ലേഖനത്തിൽ സവിസ്തരം എഴുതിയിരിക്കുന്നു. ആ ലേഖകന്റെ പേര് കാണാൻ തിടുക്കം കൂടി. ശ്രീ നാരായണപിള്ള ഐ.പി.എസ്. ആ പേരിനു ശേഷവും ബ്രാക്കറ്റിൽ 'റിടയെര്ട്' എന്ന് കണ്ടു.
അത് പോലെ മറ്റൊരു ലേഖനത്തിൽ ആർ.ടീ. ഓ. ഓഫീസിലെ തൂണുകൾ പോലും കൈക്കൂലി വാങ്ങുന്നതിനെ പറ്റിയും അതിന്നുള്ള പരിഹാരവും നിര്ധേശിചിരിക്കുന്ന വ്യക്തിയെ ജബ്ബാർ ഹാജിക്ക് പരിചയമുണ്ട്. മൊയിദീൻകുഞ്ഞി, ട്രാഫിക് കമ്മീഷണർ (റിട്ടയെരട്)
പിന്നെയും ലേഖനങ്ങൾ ഒരു പാടുണ്ടായിരുന്നു. എല്ലാം ഇത്തരത്തിലുള്ള ഉപദേശങ്ങളും നിര്ദേശങ്ങളും ആയിരുന്നു. വനം കൊള്ളയെപറ്റിയും ആതു നേരിടേണ്ടതിനെ പറ്റിയും റിട്ടയേർഡ്‌ ഫോറെസ്റ്റ് ഉദ്യോഗസ്ഥനും വിദ്യാഭ്യാസം കച്ചവടചരക്കാക്കുന്നതിനെ പറ്റി റിട്ടയേർഡ്‌ പൊതുവിദ്യാഭ്യാസ ഡയറക്ടറും കൈക്കൂലിയുടെ മറ്റൊരു അവതാരമായ എലെക്ട്രിസിറ്റി വകുപ്പിനെ പറ്റി റിട്ടയെരട് എലെക്ട്രിക്കൽ ചീഫ് എൻജിനീയറും തുടങ്ങി പലതും ആ ലേഖനങ്ങളിൽ കണ്ടു. ഇതെല്ലാം വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ മുഖമുയർത്തി ജബ്ബാർ ഹാജിയെ നോക്കി. എന്തോ ഒരു യുദ്ധം കീഴടക്കിയ സന്തോഷം ഹാജിയാർക്ക്.
കുറച്ചു നേരത്തെ മൌനതിന്നു വിരാമമിട്ടു കൊണ്ട് ഹാജിയാർ എന്നോട് ചോദിച്ചു 'അല്ല, ഞമ്മളറിയാണ്ട് ചോദിക്കാ, ഈ ആപ്പീസർമാർക്ക്‌ ജോലിയുള്ളപ്പോൾ ബുദ്ധി ഉണ്ടാവൂലെ? ഇക്കനക്കിന്നു എല്ലാവരും റിട്ടയെരട് ആവേണ്ടി വരും അല്ലെ?'
ഒരു സാധാരണക്കാരിൽ സാധാരണക്കാരനായ ഹാജിയാരുടെ ചോദ്യത്തിന്റെ അർത്ഥത്തിന്റെ വലിപ്പം ഞാനോര്തു.
അധികം വൈകാതെ ഹാജിയാര് ആരോടെന്നില്ലാതെ ഒരു ചോദ്യം ചോദിച്ചു കൊണ്ട് യാത്ര പോലും ചോദിക്കാതെ പോയി
'ഇവര്ക്കൊക്കെ ബുദ്ധി വരാൻ റിട്ടയെര്ട് ആവണോ സാർ?'
ഇന്നും ഞാൻ ആ ചോദ്യത്തിന്നു ഉത്തരം അന്വേഷിക്കുകയാണ്. ഇത് വരെ ഉത്തരം കിട്ടിയിട്ടില്ല. നിങ്ങൾക്ക് ഉത്തരം അറിയുമോ?????

No comments:

Post a Comment