ആധുനിക ഇബ്ന്‍ ബത്തൂത്തയുമായെന്റെ സമാഗമം (അനുഭവം)
-----------------------------------------------
2017 ജനുവരി 2 എന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ദിവസമാണ്.അന്നാണ് ഞാനും ആധുനിക ഇബ്ന്‍ ബത്തൂത്തയുമായി കണ്ട് സംസാരിച്ചത്.
ഇത് സൗദി അറേബ്യന്‍ പൌരനായ ഒമര്‍ ബിന്‍ യൂസുഫ് അല്‍ഒമയിറി. 15 രാജ്യങ്ങളിലൂടെ 15000 കിലോമീറ്റര്‍ സൈക്ലിളില്‍ യാത്ര ചെയ്ത സൈക്ലിസ്റ്റ്. ഇദ്ദേഹം റിയാദിലെ ദരാഞ്ജലി ക്ലബ്ബിലെ മെമ്പര്‍ ആണ്. പക്ഷെ ആ ക്ലബ്ബ് റിയാദില്‍ മാത്രം ഒതുങ്ങിയത് കൊണ്ട് അദ്ദേഹം മറ്റൊരു സ്വയം യാത്രക്കായി തയ്യാറായി. അങ്ങിനെ അദ്ദേഹം മൊറോക്കൊവില്‍ നിന്ന് റിയാദില്‍ എത്തിയതിനു ശേഷം വീണ്ടും മുംബായിലേക്ക് വന്നു മുംബായില്‍ നിന്ന് സൈക്ലില്‍ കേരളത്തിലൂടെ തിരുവനന്തപുരത്തേക്ക് പോകുമ്പോള്‍ എന്റെ അടുത്തേക്ക് വന്നു. അദ്ദേഹത്തിന് ഇംഗ്ലീഷ് കുറച്ചു മാത്രമേ അറിയുകയുള്ളൂ. തൃപ്രയാറിന്നടുത്തുള്ള തളിക്കുളം എന്ന സ്ഥലത്ത് വെച്ച് ആരോ അദ്ധേഹത്തോട് പറഞ്ഞത്രേ തൃപ്രയാറില്‍ വന്ന് എന്നെ കണ്ടാല്‍ അദ്ധേഹത്തിന്റെ സംശയങ്ങള്‍ ഞാന്‍ അറബിയില്‍ പറഞ്ഞു കൊടുക്കുമെന്ന്. അങ്ങിനെയാണ് ഒമര്‍ എന്റെ അടുത്ത് വന്നത്. വന്ന വേഷവും രൂപവും കണ്ടാല്‍ ഒരു അറബി എന്ന് പോലും തോന്നുകയില്ല. പാസ്പോര്‍ട്ട് കണ്ടപ്പോള്‍ എന്റെ സംശയം തീര്‍ന്നു. അത് പോലെ യെമെനില്‍ നിന്നോ മറ്റു അറബ്നാടില്‍ നിന്നോ വന്നു സൗദി പൌരത്വം എടുത്ത ആളാണോ എന്ന എന്റെ സംശയവും ആ കബീല (ഗോത്രം) കേട്ടപ്പോള്‍ ഒറിജിനല്‍ സൗദി എന്ന് മനസ്സിലായി. ഇതൊന്നും അന്വേഷിക്കേണ്ട കാര്യമില്ല. അദ്ദേഹം വന്നത് ഒരു സൈക്ലില്‍ ആയത് കൊണ്ടാണ് എനിക്കിങ്ങനെ സംശയം തോന്നിയത്.
'യാ ഷെരീഫ്, തിരുന്ദ്രം (തിരുവനന്തപുരം എന്നാണു അദ്ദേഹം ഉദേശിച്ചത്) ആണ് എനിക്ക് പോകേണ്ടത്. അവിടെ നിന്ന് ശ്രീലങ്കയിലേക്ക് പോണം. ശ്രീലങ്കയിലേക്ക് പോകാന്‍ ബോട്ട് (കപ്പല്‍ ആണ്) കിട്ടുമോ?' അദ്ദേഹം എന്നോട് ചോദിച്ചു.
'എന്റെ അറിവില്‍ ഇല്ല, പ്ലെയ്നില്‍ പോകണം'. ഞാന്‍ മറുപടി കൊടുത്തു.
'ഷെരീഫ് നിങ്ങള്‍ നന്നായി അറബി പറയുന്നല്ലോ?' ഒമര്‍ ആകാംഷയോടെ എന്നോട് ചോദിച്ചു.
അദ്ധേഹത്തിന്റെ വാക്ക് കേട്ടപ്പോള്‍ സ്വല്പം തലക്കനം എനിക്ക് കൂടിയെന്നതാണ് വാസ്തവം.
അറബി എഴുതാനും വായിക്കാനും അറിയാമെന്നു ഞാന്‍ പറഞ്ഞു..
ഞാന്‍ അറബിയില്‍ അദ്ദേഹം പറഞ്ഞതൊക്കെ എഴുതുകയും കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുകയും ചെയ്തു. അത് കണ്ടപ്പോള്‍ അദേഹം വീണ്ടും പറഞ്ഞു. 'മാശാഅള്ളാ'.
അപ്പോഴാണ് അദ്ദേഹം ആ സൈക്ലിന്റെ കാര്യം എന്നോട് പറഞ്ഞത്. ഉടനെ എന്റെ രക്തത്തിലുള്ള സ്വഭാവം ഉയര്‍ന്നു. കൂടെ നിന്ന് ഫോട്ടോ എടുത്തു.
അപ്പോഴും എന്റെ സംശയം മറ്റുള്ളവര്‍ക്ക് ഉണ്ടാവുമല്ലോ എന്ന നിലയില്‍ അദ്ധേഹത്തിന്റെ അറബി വേഷത്തിലുള്ള ഒരു ഫോട്ടോ തരാന്‍ പറഞ്ഞു. ആ ഫോട്ടോയും ഞാന്‍ ചോദിക്കാതെ തന്നെ അദ്ധേഹത്തിന്റെ റിയാദിലെ ഫോണ്‍ നമ്പറും അഡ്രസ്സും തന്നിട്ട് എന്നോട് പറഞ്ഞു. 'എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ ബന്ധപ്പെടുക. ഞാന്‍ വിദേശത്തായാലും എന്റെ കുടുംബക്കാര്‍ സഹായത്തിനുണ്ടാവും'. അത് കേട്ടപ്പോള്‍ എനിക്ക് തോന്നിയത് ഇതാണ്. ഞാന്‍ ആരെയും misuse (ദുര്‍വിനിയോഗം) ചെയ്യില്ലെന്ന് അദ്ദേഹത്തിന് എങ്ങിനെ മനസ്സിലായി എന്ന്. എന്തായാലും ദൈവത്തിന്റെ കയ്യില്‍ നിന്ന് അദേഹത്തിന് പുണ്യം കിട്ടുന്ന ഒരു കാര്യം ഞാന്‍ പറഞ്ഞു.
'സൌദിയിലെ പുരാതന തറവാട്ടുകാരനും ബിസിനെസ്സ്കാരനുമായ അഹമദ് ഖമീസ് സഈദ് അല്‍ഖഹ്ത്താനിയുമായി ഞാന്‍ അബൂദാബിയില്‍വെച്ച് പരിചയപ്പെട്ടിട്ടുണ്ട്. അദ്ധേഹത്തിന്റെ നമ്പര്‍ എന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ടു. അദ്ധേഹത്തിന്റെ ഫോണ്‍ നമ്പര്‍ എങ്ങിനെയെങ്കിലും ഒന്ന് സംഘടിപ്പിച്ചു തരാമോ?' ഞാനെന്റെ ആവശ്യം പറഞ്ഞു.
ഹജ്ജ് കഴിഞ്ഞാല്‍ കുറച്ചു മാസം ഉമ്ര വിസ ആര്‍ക്കും കൊടുക്കില്ല. ഹജ്ജ് കഴിഞ്ഞ് മക്ക പള്ളി ക്ലീന്‍ ചെയ്യാനാണ് ഇങ്ങിനെയൊരു നിയന്ത്രണം വെച്ചിട്ടുള്ളത്. ആ സമയം മക്ക പള്ളിയില്‍ തിരക്ക് കുറവായിരിക്കും. ആ സമയത്ത് ഒരു വിസിറ്റ് വിസ എടുത്ത് ഉമ്ര ചെയ്യണം. ഇതിനു അഹമദ് ഖമീസിന്റെ നമ്പര്‍ ഞാന്‍ ചോദിച്ചത്.
ഞാന്‍ അത് പറഞ്ഞപ്പോള്‍ അത് ശെരിയാക്കാമെന്നും കൂട്ടത്തില്‍ ഇങ്ങിനെയും പറഞ്ഞു.
'യാ അഖ് ഷെരീഫ് ബാബുല്‍ ഖിദുമ മിന്നീ മഫ്തൂഹ് ദാഇമാന്‍ ഇലൈക്കും (എന്റെ സഹായത്തിന്റെ വാതില്‍ നിങ്ങള്‍ക്ക് വേണ്ടി എപ്പോഴും തുറന്നിരിക്കും).
അദ്ധേഹത്തെപ്പറ്റി ഒരു ലേഖനം എഴുതി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യട്ടെ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം സമ്മതിച്ചെന്നു മാത്രമല്ല കോപ്പി അദ്ദേഹത്തിന് അയച്ചു കൊടുക്കാനും അത് റിയാദിലെ മലയാളികള്‍ക്ക് കാണിച്ചു കൊടുത്ത് ഞങ്ങളുടെ കണ്ടുമുട്ടല്‍ ഒരു ഓര്‍മയാക്കാം എന്നുമായിരുന്നു അദ്ധേഹത്തിന്റെ മറുപടി.
ഞാനെന്ത് പുണ്യം ചെയ്തിട്ടാണാവോ ഇങ്ങിനെ ഓരോ നല്ല മനുഷ്യര്‍ എന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നതെന്ന് ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്. അത് കൊണ്ടാണല്ലോ ഞാന്‍ ഗള്‍ഫ് ഉപേക്ഷിച്ചു വന്നിട്ടും അബൂദാബി രാജകുടുംബാംഗമായ H.E. ഷെയ്ഖ് ഹമദ് ബിന്‍ ഹംദാന്‍ അല്‍നഹിയാന്‍ അദ്ധേഹത്തിന്റെ മേനെജരായി എന്നെ ക്ഷണിച്ചതും ആ ക്ഷണം ഞാന്‍ സ്വീകരിച്ചതും.
-----------------------------------------------
2017 ജനുവരി 2 എന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ദിവസമാണ്.അന്നാണ് ഞാനും ആധുനിക ഇബ്ന്‍ ബത്തൂത്തയുമായി കണ്ട് സംസാരിച്ചത്.
ഇത് സൗദി അറേബ്യന്‍ പൌരനായ ഒമര്‍ ബിന്‍ യൂസുഫ് അല്‍ഒമയിറി. 15 രാജ്യങ്ങളിലൂടെ 15000 കിലോമീറ്റര്‍ സൈക്ലിളില്‍ യാത്ര ചെയ്ത സൈക്ലിസ്റ്റ്. ഇദ്ദേഹം റിയാദിലെ ദരാഞ്ജലി ക്ലബ്ബിലെ മെമ്പര്‍ ആണ്. പക്ഷെ ആ ക്ലബ്ബ് റിയാദില്‍ മാത്രം ഒതുങ്ങിയത് കൊണ്ട് അദ്ദേഹം മറ്റൊരു സ്വയം യാത്രക്കായി തയ്യാറായി. അങ്ങിനെ അദ്ദേഹം മൊറോക്കൊവില്‍ നിന്ന് റിയാദില്‍ എത്തിയതിനു ശേഷം വീണ്ടും മുംബായിലേക്ക് വന്നു മുംബായില്‍ നിന്ന് സൈക്ലില്‍ കേരളത്തിലൂടെ തിരുവനന്തപുരത്തേക്ക് പോകുമ്പോള്‍ എന്റെ അടുത്തേക്ക് വന്നു. അദ്ദേഹത്തിന് ഇംഗ്ലീഷ് കുറച്ചു മാത്രമേ അറിയുകയുള്ളൂ. തൃപ്രയാറിന്നടുത്തുള്ള തളിക്കുളം എന്ന സ്ഥലത്ത് വെച്ച് ആരോ അദ്ധേഹത്തോട് പറഞ്ഞത്രേ തൃപ്രയാറില്‍ വന്ന് എന്നെ കണ്ടാല്‍ അദ്ധേഹത്തിന്റെ സംശയങ്ങള്‍ ഞാന്‍ അറബിയില്‍ പറഞ്ഞു കൊടുക്കുമെന്ന്. അങ്ങിനെയാണ് ഒമര്‍ എന്റെ അടുത്ത് വന്നത്. വന്ന വേഷവും രൂപവും കണ്ടാല്‍ ഒരു അറബി എന്ന് പോലും തോന്നുകയില്ല. പാസ്പോര്‍ട്ട് കണ്ടപ്പോള്‍ എന്റെ സംശയം തീര്‍ന്നു. അത് പോലെ യെമെനില്‍ നിന്നോ മറ്റു അറബ്നാടില്‍ നിന്നോ വന്നു സൗദി പൌരത്വം എടുത്ത ആളാണോ എന്ന എന്റെ സംശയവും ആ കബീല (ഗോത്രം) കേട്ടപ്പോള്‍ ഒറിജിനല്‍ സൗദി എന്ന് മനസ്സിലായി. ഇതൊന്നും അന്വേഷിക്കേണ്ട കാര്യമില്ല. അദ്ദേഹം വന്നത് ഒരു സൈക്ലില്‍ ആയത് കൊണ്ടാണ് എനിക്കിങ്ങനെ സംശയം തോന്നിയത്.
'യാ ഷെരീഫ്, തിരുന്ദ്രം (തിരുവനന്തപുരം എന്നാണു അദ്ദേഹം ഉദേശിച്ചത്) ആണ് എനിക്ക് പോകേണ്ടത്. അവിടെ നിന്ന് ശ്രീലങ്കയിലേക്ക് പോണം. ശ്രീലങ്കയിലേക്ക് പോകാന്‍ ബോട്ട് (കപ്പല്‍ ആണ്) കിട്ടുമോ?' അദ്ദേഹം എന്നോട് ചോദിച്ചു.
'എന്റെ അറിവില്‍ ഇല്ല, പ്ലെയ്നില്‍ പോകണം'. ഞാന്‍ മറുപടി കൊടുത്തു.
'ഷെരീഫ് നിങ്ങള്‍ നന്നായി അറബി പറയുന്നല്ലോ?' ഒമര്‍ ആകാംഷയോടെ എന്നോട് ചോദിച്ചു.
അദ്ധേഹത്തിന്റെ വാക്ക് കേട്ടപ്പോള്‍ സ്വല്പം തലക്കനം എനിക്ക് കൂടിയെന്നതാണ് വാസ്തവം.
അറബി എഴുതാനും വായിക്കാനും അറിയാമെന്നു ഞാന്‍ പറഞ്ഞു..
ഞാന്‍ അറബിയില്‍ അദ്ദേഹം പറഞ്ഞതൊക്കെ എഴുതുകയും കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുകയും ചെയ്തു. അത് കണ്ടപ്പോള്‍ അദേഹം വീണ്ടും പറഞ്ഞു. 'മാശാഅള്ളാ'.
അപ്പോഴാണ് അദ്ദേഹം ആ സൈക്ലിന്റെ കാര്യം എന്നോട് പറഞ്ഞത്. ഉടനെ എന്റെ രക്തത്തിലുള്ള സ്വഭാവം ഉയര്‍ന്നു. കൂടെ നിന്ന് ഫോട്ടോ എടുത്തു.
അപ്പോഴും എന്റെ സംശയം മറ്റുള്ളവര്‍ക്ക് ഉണ്ടാവുമല്ലോ എന്ന നിലയില്‍ അദ്ധേഹത്തിന്റെ അറബി വേഷത്തിലുള്ള ഒരു ഫോട്ടോ തരാന്‍ പറഞ്ഞു. ആ ഫോട്ടോയും ഞാന്‍ ചോദിക്കാതെ തന്നെ അദ്ധേഹത്തിന്റെ റിയാദിലെ ഫോണ്‍ നമ്പറും അഡ്രസ്സും തന്നിട്ട് എന്നോട് പറഞ്ഞു. 'എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ ബന്ധപ്പെടുക. ഞാന്‍ വിദേശത്തായാലും എന്റെ കുടുംബക്കാര്‍ സഹായത്തിനുണ്ടാവും'. അത് കേട്ടപ്പോള്‍ എനിക്ക് തോന്നിയത് ഇതാണ്. ഞാന്‍ ആരെയും misuse (ദുര്‍വിനിയോഗം) ചെയ്യില്ലെന്ന് അദ്ദേഹത്തിന് എങ്ങിനെ മനസ്സിലായി എന്ന്. എന്തായാലും ദൈവത്തിന്റെ കയ്യില്‍ നിന്ന് അദേഹത്തിന് പുണ്യം കിട്ടുന്ന ഒരു കാര്യം ഞാന്‍ പറഞ്ഞു.
'സൌദിയിലെ പുരാതന തറവാട്ടുകാരനും ബിസിനെസ്സ്കാരനുമായ അഹമദ് ഖമീസ് സഈദ് അല്‍ഖഹ്ത്താനിയുമായി ഞാന്‍ അബൂദാബിയില്‍വെച്ച് പരിചയപ്പെട്ടിട്ടുണ്ട്. അദ്ധേഹത്തിന്റെ നമ്പര്‍ എന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ടു. അദ്ധേഹത്തിന്റെ ഫോണ്‍ നമ്പര്‍ എങ്ങിനെയെങ്കിലും ഒന്ന് സംഘടിപ്പിച്ചു തരാമോ?' ഞാനെന്റെ ആവശ്യം പറഞ്ഞു.
ഹജ്ജ് കഴിഞ്ഞാല്‍ കുറച്ചു മാസം ഉമ്ര വിസ ആര്‍ക്കും കൊടുക്കില്ല. ഹജ്ജ് കഴിഞ്ഞ് മക്ക പള്ളി ക്ലീന്‍ ചെയ്യാനാണ് ഇങ്ങിനെയൊരു നിയന്ത്രണം വെച്ചിട്ടുള്ളത്. ആ സമയം മക്ക പള്ളിയില്‍ തിരക്ക് കുറവായിരിക്കും. ആ സമയത്ത് ഒരു വിസിറ്റ് വിസ എടുത്ത് ഉമ്ര ചെയ്യണം. ഇതിനു അഹമദ് ഖമീസിന്റെ നമ്പര്‍ ഞാന്‍ ചോദിച്ചത്.
ഞാന്‍ അത് പറഞ്ഞപ്പോള്‍ അത് ശെരിയാക്കാമെന്നും കൂട്ടത്തില്‍ ഇങ്ങിനെയും പറഞ്ഞു.
'യാ അഖ് ഷെരീഫ് ബാബുല്‍ ഖിദുമ മിന്നീ മഫ്തൂഹ് ദാഇമാന്‍ ഇലൈക്കും (എന്റെ സഹായത്തിന്റെ വാതില്‍ നിങ്ങള്‍ക്ക് വേണ്ടി എപ്പോഴും തുറന്നിരിക്കും).
അദ്ധേഹത്തെപ്പറ്റി ഒരു ലേഖനം എഴുതി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യട്ടെ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം സമ്മതിച്ചെന്നു മാത്രമല്ല കോപ്പി അദ്ദേഹത്തിന് അയച്ചു കൊടുക്കാനും അത് റിയാദിലെ മലയാളികള്‍ക്ക് കാണിച്ചു കൊടുത്ത് ഞങ്ങളുടെ കണ്ടുമുട്ടല്‍ ഒരു ഓര്‍മയാക്കാം എന്നുമായിരുന്നു അദ്ധേഹത്തിന്റെ മറുപടി.
ഞാനെന്ത് പുണ്യം ചെയ്തിട്ടാണാവോ ഇങ്ങിനെ ഓരോ നല്ല മനുഷ്യര്‍ എന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നതെന്ന് ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്. അത് കൊണ്ടാണല്ലോ ഞാന്‍ ഗള്‍ഫ് ഉപേക്ഷിച്ചു വന്നിട്ടും അബൂദാബി രാജകുടുംബാംഗമായ H.E. ഷെയ്ഖ് ഹമദ് ബിന്‍ ഹംദാന്‍ അല്‍നഹിയാന്‍ അദ്ധേഹത്തിന്റെ മേനെജരായി എന്നെ ക്ഷണിച്ചതും ആ ക്ഷണം ഞാന്‍ സ്വീകരിച്ചതും.
No comments:
Post a Comment